Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാം ചാണ്ടിക്കുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 09:45 pm IST
in Vicharam

”കൈയില്‍ പണമുണ്ടോ, പലതും ചെയ്‌തോളൂ” എന്നായിരിക്കുന്നു ഇടതുമുന്നണി സര്‍ക്കാറിന്റെ ലോഗോ. പിണറായി വിജയന്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടും കണ്ണോട്ടവും എവിടേക്കാണെന്നറിയാത്ത പൊതുജനങ്ങള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും ഒടുവില്‍ സ്ഥിതിഗതികള്‍ മനസ്സിലായി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

നാഴികക്കു നാല്‍പതുവട്ടം കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറയുന്ന ഒരു രാഷ്‌ട്രീയ സംഘാതമായി അധപ്പതിച്ച കേരള സര്‍ക്കാര്‍ തെരുവില്‍ നഗ്‌നമാക്കപ്പെട്ട നിലയിലായിരിക്കുന്നു. ഒരു തോമസ് ചാണ്ടിയെ ചുവന്നു നടക്കുമ്പോള്‍ സ്വയം നാറുന്നതാരെന്ന് അറിയാത്തതുകൊണ്ടാവില്ല ഇത്. എല്ലാം ശരിയാക്കാനുള്ള തത്രപ്പാടിനിടയില്‍ ആരെയൊക്കെ ശരിയാക്കണം, ആര്‍ക്കൊക്കെ വാരിക്കോരി കൊടുക്കണമെന്ന ബോധ്യം ഇടതു സര്‍ക്കാറിനുണ്ട്. അതവര്‍ ഒരു ലജ്ജയും കൂടാതെ നിര്‍വഹിക്കുന്നു എന്നതാണ് സമകാലിക ദുരന്തം.

ആലപ്പുഴ ജില്ലാ കലക്ടറെ സംബന്ധിച്ചിടത്തോളം തോമസ് ചാണ്ടിയുടെ സ്വത്തും ദരിദ്ര നാരായണന്റെ ഒരുപിടി മണ്ണും ഒരുപോലെയാണ്. അവിടെ വേര്‍തിരിവില്ല. ഇരുവര്‍ക്കും നിയമം ഒരുപോലെ. അതുകൊണ്ടാണ് തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തിയത്. പൊതുമുതല്‍ കൈയേറുകയും അത് തന്റെ അവകാശമാണെന്ന് ധാര്‍ഷ്ട്യപൂര്‍വം ചൂണ്ടിക്കാട്ടുകയും ചെയ്ത ഒരു വ്യക്തി ഈ മന്ത്രിസഭയുടെ അലങ്കാരമാണെന്നാണ് ഇടതുഭരണത്തിന്റെ നിലപാട്. ഓരോരോ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴും കുറ്റവാളിക്ക് എങ്ങനെയാണ് രക്ഷാമാര്‍ഗമൊരുക്കേണ്ടതെന്ന് പിണറായി സര്‍ക്കാര്‍ തലപുകഞ്ഞാലോചിക്കുന്നു.

സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് തുല്യംചാര്‍ത്താന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അറിഞ്ഞശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്ന മ്ലേച്ഛ നിലപാടിനെ ഭരണം എന്നുവിശേഷിപ്പിക്കാനാവുമോ? എന്തുകൊണ്ടാണ് തോമസ് ചാണ്ടിയെന്ന പണച്ചാക്കിനെ സര്‍ക്കാര്‍ ഇത്രമാത്രം പേടിക്കുന്നത്? ആയ കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍നിന്ന് കോടികള്‍ വാരിക്കൂട്ടിയതിന്റെ ഉപകാരസ്മരണയാവില്ലേ ഇതൊക്കെ?

തോമസ് ചാണ്ടിക്കെതിരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ട് നിരാകരിക്കുന്നതിലൂടെ സര്‍ക്കാറിനെ മൊത്തം അവിശ്വസിക്കുകയല്ലേ മുഖ്യമന്ത്രിയെന്ന് ചൂണ്ടിക്കാണിച്ചാല്‍ തെറ്റുണ്ടോ? സാധാരണക്കാരനും കോടീശ്വരനും ഒരുപോലെ ബാധകമാവേണ്ട നിയമം മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് മാറ്റിമറിക്കുകയല്ലേ? ഇതിനെ ഭരണമെന്നല്ലല്ലോ പറയുക. ഒരു തുണ്ട് ഭൂമി വാങ്ങി അതിലൊരു കൂരപണിയാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാരനെ അങ്ങേയറ്റം കഷ്ടപ്പെടുത്തുന്ന രീതിയും തോമസ് ചാണ്ടിക്കുവേണ്ടി പട്ടുപരവതാനി വിരിക്കുന്ന സമീപനവും ഈ സര്‍ക്കാറിന്റെ മുഖമുദ്രയാണെന്നുവേണം അനുമാനിക്കാന്‍.

എജിയുടെ ഉപദേശത്തിന് കാത്തുനില്‍ക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ അജണ്ടയുണ്ട്. പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയുടെ മേശപ്പുറത്തുവയ്‌ക്കുകയാണ്. നിശ്ചയമായും തീയും പുകയും ഉയരും. അതിന്റെ ബഹളത്തില്‍ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവും അനുബന്ധകാര്യങ്ങളും മുങ്ങിപ്പോവും. ജനങ്ങളെ സംബന്ധിച്ച് മാധ്യമങ്ങള്‍ പുറത്തുവിടുന്ന ചൂടുചര്‍ച്ചകളിലേക്ക് ശ്രദ്ധതിരിയും. തോമസ്ചാണ്ടി അതുവഴി നിലനില്‍പ്പിന്റെ വഴിതേടും. നേരത്തെയുള്ളതിനേക്കാള്‍ സുരക്ഷിതത്വത്തോടെ അദ്ദേഹത്തിന് പിണറായിക്കസേരക്കടിയില്‍ അഭയം തേടാം. കമ്മ്യൂണിസത്തിന്റെ എക്കാലത്തെയും കോര്‍പ്പറേറ്റ് മുഖം അങ്ങനെയാണല്ലോ എന്നും പ്രകാശിച്ചുനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.