Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസന ശ്രമങ്ങളെ ചുട്ടെരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 01:27 am IST
in Vicharam

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന സമരം സംബന്ധിച്ച് ഇന്നലെ കോഴിക്കോട്ട് വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പൂര്‍ണ്ണമായും വിജയിക്കാത്തത് ആശങ്കകള്‍ ഉണര്‍ത്തുന്നു. ചര്‍ച്ചയില്‍ സമവായം ഉണ്ടാകേണ്ടത് കേരളത്തിന്റെ വികസന ആവശ്യമാണ്. എന്നാല്‍ യുഡിഎഫ് നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ താല്‍പര്യം കാര്യങ്ങള്‍ തകിടംമറിച്ചിരിക്കുകയാണ്.

ലോകത്ത് വിവിധ രാജ്യങ്ങളിലും, ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പ്രയോഗത്തിലിരിക്കുന്ന പ്രകൃതിവാതക പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ മാത്രം എതിര്‍പ്പുയരുന്നത്? കേരളത്തെ കത്തിച്ചാമ്പലാക്കുന്ന തീ ബോംബ് എന്ന് പ്രചരിപ്പിച്ചാണ് സമരം നടക്കുന്നത്. ഭൂ ഉടമകളേയും നാട്ടുകാരേയും സംഘടിപ്പിച്ച് ചിലര്‍ നടത്തുന്ന സമരം നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്.

കോര്‍പ്പറേറ്റുകള്‍ എന്ന ഗണത്തില്‍പ്പെടുത്തി ഗെയ്‌ലിനെ വിചാരണയ്‌ക്ക് വിധേയമാക്കുമ്പോള്‍ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയുള്ള ഗെയ്‌ലിന്റെ പദ്ധതി നേട്ടങ്ങളെ കാണാതിരുന്നുകൂടാ. എന്നാല്‍ മൗദൂദിയന്‍ ആശയ സംഹിതയുടെ ജനിതക ഘടനയില്‍ പിറവികൊണ്ട സംഘടനകള്‍ പല പേരുകളിലായി ഈ പദ്ധതിക്കെതിരെ യുദ്ധത്തിലാണ്. ഇപ്പോള്‍ തങ്ങള്‍ പദ്ധതിക്കെതിരല്ല, ജനവാസ മേഖലകള്‍ ഒഴിവാക്കണം എന്നു പറയുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെരുവിലിറക്കുകയും, അക്രമാസക്തമായ സമരമാര്‍ഗങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയുമാണ് ഇവര്‍.

പദ്ധതിയെ ഒരു ഭാഗത്ത് എതിര്‍ക്കുകയും, മറുഭാഗത്ത് അതിന്റെ ഗുണംപറ്റുകയും ചെയ്യുന്ന കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. ഗെയ്‌ലിന്റെ പൈപ്പ് സൂക്ഷിക്കുന്നതിന് ‘ജമാ അത്തെ ഇസ്ലാമി’യുടെ ട്രസ്റ്റ് പ്രതിമാസം 2.6 ലക്ഷം രൂപ കൈപ്പറ്റുകയാണെന്ന വിവരം പുറത്തുവന്നപ്പോഴാണ് ഞങ്ങള്‍ ഗെയ്‌ലിന് എതിരല്ല, ജനവാസമേഖലയിലൂടെയുള്ള പദ്ധതിക്കാണ് എതിരെന്ന കരണംമറിച്ചില്‍.

പ്രതിപക്ഷത്തുള്ളപ്പോള്‍ സമരത്തിനിറങ്ങിയ സിപിഎം ഇന്ന് ഗെയ്ല്‍ പദ്ധതിക്ക് അനുകൂലമായാണ് നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ സമരക്കാരോടൊപ്പവും ഭരണക്കാരോടൊപ്പവും എന്ന ഇരട്ട സമീപനമാണ് സിപിഎമ്മും കൈക്കൊള്ളുന്നത്.

പ്രാദേശികമായി സമരനേതൃത്വത്തില്‍ സിപിഎം നേതാക്കളുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതേസമയം ഏത് എതിര്‍പ്പിനെ അവഗണിച്ചും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത് കേരളത്തിന്റെ സിപിഎമ്മുകാരനായ മുഖ്യമന്ത്രി തന്നെയാണ്! തരംതാണ അടവ് രാഷ്‌ട്രീയമാണ് സിപിഎം കൈക്കൊള്ളുന്നത്. തങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കഴിയാതെ പോയ പദ്ധതിക്കെതിരെ അണിനിരക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വിഘടനവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ശൈലികളും രീതികളും ഒറ്റയടിക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്ന ധാരണയില്‍നിന്നാണ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുവെന്ന വ്യാജ പ്രതീതിയുണ്ടാക്കി മതതീവ്രവാദികള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിറങ്ങുന്നത്. മതപരവും പ്രാദേശികവുമായ വികാരങ്ങള്‍ ആളിക്കത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ ചെറുത്തുനിന്നേ പറ്റൂ. ഈ സാഹചര്യത്തിലാണ് പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ട സാഹചര്യം സുപ്രധാനമാകുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നത് രാഷ്‌ട്രീയ നേതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.