Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോക്കല്‍ സമ്മേളനത്തിന് പിന്നാലെ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 11:00 am IST
in Kollam

സ്വന്തം ലേഖകന്‍

ശാസ്താംകോട്ട: പാര്‍ട്ടി ലോക്കല്‍സമ്മേളനം കൂട്ടത്തല്ലിലും പോര്‍വിളിയിലും അവസാനിച്ചതിന് പിന്നാലെ മാര്‍ക്‌സിസ്റ്റുകള്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ ശൂരനാട് തുടരുകയാണ്. കഴിഞ്ഞദിവസം പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പതിച്ചതോടെ രൂക്ഷമായ ആഭ്യന്തരപ്രശ്‌നം തെരുവുയുദ്ധത്തിന്റെ വക്കിലെത്തി.

സിപിഎം ശൂരനാട് ലോക്കല്‍ കമ്മറ്റിയംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ ചന്ദ്രബാബുവിനെതിരെയാണ് ഡിവൈഎഫ്‌ഐ പതാരം ടൗണ്‍ യൂണിറ്റ് പോസ്റ്റര്‍ പതിച്ചത്. പഞ്ചായത്തംഗം എന്ന നിലയില്‍ വാര്‍ഡിന്റെ വികസനത്തിന് ചന്ദ്രബാബു ഒന്നും ചെയ്തിട്ടില്ല എന്നതാണ് പോസ്റ്ററിലെ പരാമര്‍ശം. ജനങ്ങള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിജയിച്ച ചന്ദ്രബാബു ഒന്നും ചെയ്യാതെ രണ്ടരവര്‍ഷം തള്ളിനീക്കിയത്രേ. ചന്ദ്രബാബുവിന്റെ വാഗ്ദാനലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയതാണ് പോസ്റ്റര്‍.

ശൂരനാട് തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗമാണ് ചന്ദ്രബാബു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിമാറി സിപിഎം ടിക്കറ്റിലാണ് ചന്ദ്രബാബു മത്സരിച്ച് ജയിച്ചത്. വിജയശേഷം ഇയാള്‍ ശൂരനാട്ടെ പ്രബലരായ വിഎസ് പക്ഷത്ത് ഉറച്ചുനിന്നത് ഔദ്യോഗികപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞദിവസം നടന്ന ലോക്കല്‍ സമ്മേളനത്തില്‍ ചന്ദ്രബാബുവിനു പാര്‍ട്ടിമാനദണ്ഡം പാലിക്കാതെ ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ വിഭാഗത്തെ തഴഞ്ഞ് ചന്ദ്രബാബുവിനെ ലോക്കല്‍ കമ്മറ്റിയില്‍ അവരോധിച്ചതിനെതിരെ ഉണ്ടായ ചോദ്യംചെയ്യലാണ് ലോക്കല്‍ സമ്മേളനം അടിച്ചുപിരിയാന്‍ ഇടയാക്കിയത്.

വിഎസ് വിഭാഗത്തെ പ്രബലനായ മുന്‍ പിഎസ്‌സി ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ എം.ഗംഗാധരകുറുപ്പിന്റെ വിശ്വസ്തനായ അനുയായിയാണ് ചന്ദ്രബാബു. ഈ ആനുകൂല്യത്തിന്റെ മറവില്‍ ചന്ദ്രബാബുവിനെ ലോക്കല്‍ കമ്മറ്റിയില്‍ തിരുകി കയറ്റിയതില്‍ പ്രതിഷേധിച്ച് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സംഘം പരസ്യനടപടിക്ക് തീരുമാനിച്ചത്. നിലവില്‍ സിപിഎം ഭരിക്കുന്ന ശൂരനാട് തെക്ക് പഞ്ചായത്തില്‍ രണ്ടരവര്‍ഷത്തെ സിപിഐയുടെ ഊഴം കഴിഞ്ഞാല്‍ അടുത്ത അവസരം സിപിഎമ്മിനാണ്. സിപിഎം വനിതാ നേതാവും പിണറായി പക്ഷക്കാരിയുമായ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുഷ്പകുമാരിയെ ഒഴിവാക്കി ചന്ദ്രബാബുവിനെ പ്രസിഡന്റാക്കാനുള്ള ഗൂഢനീക്കമാണ് ഈ ചരടുവലിക്കു പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. എന്തുവില കൊടുക്കേണ്ടിവന്നാലും ഗംഗാധരകുറുപ്പിന്റെ കുതന്ത്രത്തെ നേരിടുമെന്ന് ഡിവൈഎഫ്‌ഐ ശൂരനാട് ഘടകം പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. ശൂരനാട് പടിഞ്ഞാറ് ലോക്കല്‍ സമ്മേളനം അടിച്ചുപിരിഞ്ഞ് 40 അംഗങ്ങള്‍ പുറത്ത് പോയതിനെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായില്ല.

ഇതേ തുടര്‍ന്ന് നിലവിലുള്ള ലോക്കല്‍ സെക്രട്ടറി സോമചന്ദ്രന്‍പിള്ള തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ശൂരനാട് ഘടകത്തില്‍ ഗംഗാധരകുറുപ്പിന്റെ ആധിപത്യം തുടര്‍ന്നാല്‍ കൂട്ടരാജിയാണ് തങ്ങളുടെ മുന്നിലെന്ന് ഡിവൈഎഫ്‌ഐ ഘടകം ഇതിനകം ജില്ലാനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.