പാലാ: ശരണ മന്ത്രങ്ങളുയരാന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര ഇടത്താവളം ഒരുങ്ങി. സര്‍ക്കാര്‍ ഹരിത തീര്‍ത്ഥാടന ടൂറിസം പദ്ധതി മുഖേന ഒരു കോടി രൂപ മുടക്കി നിര്‍മ്മിച്ച പില്‍ഗ്രിം അമിനിറ്റി സെന്റര്‍ അയ്യപ്പ ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നും രാമപുരം വഴി മലയാത്ര നടത്തുന്ന തീര്‍ത്ഥാടക സംഘങ്ങളെയാണ് കാവിന്‍പുറം ക്ഷേത്രം ഇടത്താവളത്തില്‍ സ്വീകരിക്കുന്നത്.
ക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമയും പ്രാധാന്യവും കണക്കിലെടുത്ത് രണ്ട് വര്‍ഷം മുമ്പാണ് വിശാലമായ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ കാവിന്‍പുറം ക്ഷേത്രാങ്കണത്തില്‍ പണിതുയര്‍ത്തിയത്. ഇവിടെ ഒരേ സമയം മുന്നൂറോളം അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സൗകര്യങ്ങളുണ്ട്. ഇതോടൊപ്പം ദേവസ്വം ഓഡിറ്റോറിയവും തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കും.
മുന്‍കൂട്ടി അറിയിച്ചെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പകലും രാത്രിയും സൗജന്യ ഭക്ഷണവിതരണവുമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
മകരവിളക്ക് കാലത്ത് ആലങ്ങാട്ട് സംഘം പാരമ്പര്യ വഴിയില്‍ പേട്ടതുള്ളലിനുള്ള പുറപ്പാട് യാത്ര നടത്തുന്നതിനിടെ കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്.
ഇത്തവണ കാണിക്കിഴി സമര്‍പ്പണത്തിന് എത്തുന്ന സംഘം കാവിന്‍പുറത്ത് വിളക്കന്‍പൊലിയും നടത്തുന്നുണ്ട്. കാവിന്പുറ ഇടത്താവള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ 9745260444 ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ എല്ലാവിധ സഹായവും മുന്‍കൂറായി ഒരുക്കിവയ്ക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: