കണ്ണൂര്‍: അംഗീകൃത അക്ഷയ കേന്ദ്രങ്ങളല്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐടി മിഷന് അറിയിച്ചു. ഇങ്ങനെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി മിഷന് ഡയറക്ടര്‍ ശ്രീരാം സാംബശിവ റാവു തദ്ദേശസ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയോ കേരള സ്റ്റേറ്റ് ഐടി മിഷന്റേയോ ഒരുവിധ നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നല്കുന്ന സേവനങ്ങള്‍ ഗുണപരമല്ലെന്നും മനസ്സിലായിട്ടുണ്ട്. പല തരത്തിലുള്ള തെറ്റുകളും അപേക്ഷകളില്‍ ഉണ്ടാവുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വലിയ തുക സേവനങ്ങള്‍ക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കുമ്പോള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയും സര്‍ക്കാര്‍ ഉത്തരവിന്റെ അന്ത:സത്തയും പാലിക്കേണ്ടതാണ്. ഇത് ലംഘിക്കപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നിലവില്‍ കേരളത്തിലെ സര്‍ക്കാര്‍-സര്‍ക്കാരിതര സര്‍വ്വീസ് നല്‍കുന്നത് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ കേരളസ്റ്റേറ്റ് ഐടിമിഷന്റെ കീഴിലുള്ള അക്ഷയ പ്രൊജക്ടിലൂടെയാണ്. ഇപ്പോള്‍ കേരളത്തില്‍ 2654 അക്ഷയസംരം‘കര് ഇ-ഗവേണന്‍സ് മേഖലയിലുണ്ട്. ഈ അക്ഷയ കേന്ദ്രങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇ-സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: