Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രഥമപൗരന്റെ ഏറ്റവും പ്രസക്തമായ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:55 pm IST
inVicharam

കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷ സമാപന ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സാധാരണക്കാര്‍ക്ക് പൂര്‍ണനീതി ഉറപ്പാക്കാന്‍ കോടതി ഉത്തരവുകളുടെ പകര്‍പ്പുകള്‍ പ്രാദേശിക ഭാഷകളില്‍ കഴിവതും മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയുടെ പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദ് നിര്‍ദ്ദേശിച്ചു!

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടും, പ്രാദേശിക ഭാഷാപോഷണത്തിന് പലതും ചെയ്തിട്ടും നിയമ കോടതികള്‍ ഇന്നും സായിപ്പിന്റെ ഭാഷയില്‍തന്നെ മുന്നോട്ടുപോവുകയാണല്ലോ! ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് ഇന്നും വക്കീലും സില്‍ബന്തികളും പറയുന്നതാണ് വേദവാക്യം! അതല്ലാതെ മറ്റുവഴിയില്ലല്ലോ!

രാജ്യത്തെ വിവിധ കോടതികളിലും, ഹൈക്കോടതികളിലും സുപ്രീംകോടതിയില്‍ തന്നെയും എത്രമാത്രം കേസുകള്‍ വിചാരണകാത്ത്; വിധികാത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നറിയുമ്പോള്‍ ‘വൈകിയെത്തുന്ന നീതി അനീതിയാണെന്ന്’ പുരപ്പുറത്തുകയറി കൊട്ടിഘോഷിക്കുന്ന നീതിപാലകരും നിയമപണ്ഡിതരും മൂക്കത്ത് വിരല്‍വച്ചുപോകും!

ഇന്നും ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും സ്ഥലംമാറ്റ കാര്യത്തിലുമെല്ലാം ‘കൊളീജിയവും’ കേന്ദ്രസര്‍ക്കാരും സമാന്തരരേഖയില്‍തന്നെ സഞ്ചരിക്കുന്നു! നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതിനൊക്കെ രമ്യമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിരുന്നു.

എന്തായാലും സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പ്രാദേശിക ഭാഷയില്‍ മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന കേസിന്റെ വിധിപ്പകര്‍പ്പ് അനുഗ്രഹം തന്നെ. സംശയമില്ല. ഇന്ത്യയുടെ പ്രഥമ പൗരന്‍, ഇന്ത്യയിലെ ജനകോടികളുടെ മനസ്സറിയുന്ന മഹാമനസ്‌കനായത് നമ്മുടെ സുകൃതംതന്നെ!

സി.പി. ഭാസ്‌കരന്‍,

നിര്‍മ്മല ഗിരി, കണ്ണൂര്‍

ഭാരത കാലഗണനാ രീതിയെ അവഹേളിക്കുന്നവര്‍

ഭാരതത്തില്‍ കാലഗണനാ രീതി പ്രകാരം അനേകം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നു കടന്നുപോയ സംവത്സരങ്ങള്‍ ശതലക്ഷങ്ങള്‍ക്കുപരിയാണ്. സൂര്യസംക്രമത്തെയധികരിച്ചുള്ള ഭാരതീയ കാലഗണനാ രീതിയാണ് ഇസ്ലാമിക രാഷ്‌ട്രങ്ങളൊഴികെയുള്ള ലോകരാജ്യങ്ങള്‍ സ്വായത്തമാക്കിയത്. ഒരുവര്‍ഷത്തിന് കുറഞ്ഞത് 364 ഉം, കൂടിയാല്‍ 365ഉം ദിവസങ്ങളടങ്ങിയ രീതിയാണിത്. ഭാരതത്തിലെ ചാന്ദ്ര സംക്രമത്തെയധികരിച്ചുള്ള കാലഗണനാ രീതി പൂര്‍ണമായി സ്വായത്തമാക്കിയിട്ടില്ല, ഇസ്ലാമിക രാഷ്‌ട്രങ്ങള്‍. സൗരവര്‍ഷത്തെയും ചാന്ദ്രസംവത്സരത്തെയും മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ‘അധിക’മാസം ചേര്‍ത്ത് ഭാരതം സമമാക്കുന്ന രീതി ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ സ്വായത്തമാക്കിയിട്ടില്ലായെന്നുവേണം കരുതാന്‍.

ഏഴുദിവസങ്ങള്‍ ചേര്‍ന്ന് ഒരു വാരം, 28 മുതല്‍ 32 ദിവസങ്ങള്‍ വരെയടങ്ങുന്ന ഒരുമാസം, 12 മാസങ്ങള്‍ ചേര്‍ന്ന ഒരു വര്‍ഷം (സംവത്സരം) പത്തുവര്‍ഷങ്ങള്‍ ചേര്‍ന്ന ദശകം, 100 വര്‍ഷങ്ങള്‍ ചേര്‍ന്ന ശതകം എന്നിവയാണ് എല്ലാ ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്ന കാലഗണനാ രീതി.

ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്നതെങ്കിലും, സൂര്യന്‍ ഭൂമിയെ വലംവയ്‌ക്കുന്നുവെന്നു തോന്നുന്നതിനാലും, ചന്ദ്രനെ പൂര്‍ണഗ്രഹമായി കരുതിയതിനാലും, ഭൂമിയില്‍നിന്ന് ഈ രണ്ടുഗോളങ്ങളേയും വ്യക്തമായി കാണുവാന്‍ സാധിക്കുന്നതിനാലുമാണ് വാരത്തിന്റെ (ആഴ്ചയുടെ)ആദ്യദിവസത്തിന് സൂര്യന്റെ നാമവും രണ്ടാം ദിവസത്തിന് ചന്ദ്രന്റെ നാമവും (ഇംഗ്ലീഷില്‍ സണ്‍ഡെയെന്നും മണ്‍ഡെയെന്നും)നമ്മുടെ ഋഷിവര്യര്‍ നല്‍കിയത്.

മൂന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങള്‍ക്കും ഗ്രഹങ്ങളുടെ പേരുകളാണ് നല്‍കിയത്. ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ നാമങ്ങള്‍ വാരത്തിന്റെ ബാക്കി ദിവസങ്ങള്‍ക്ക് അങ്ങനെയാണ് ലഭിച്ചത്. ഒരു മാസത്തെ ദിവസങ്ങളെ വാരദിവസങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കാലഗണനാ രീതിയെ കലണ്ടര്‍ (കാലാന്തരം എന്ന ഭാരതീയ നാമത്തില്‍ നിന്നുദ്ഭവിച്ചത്)എന്ന പേരിനാലാണ് ഇന്ന് ലോകം അറിയുന്നത്. ഈ കലണ്ടറില്‍ അച്ചടിക്കുന്ന വാരാദ്യ ദിവസം ഞായറും (സണ്‍ഡെ) അവസാന ദിവസം ശനിയും (സാറ്റര്‍ഡെ) ആണ്.

എന്നാല്‍ ഭാരതത്തിന്റെ ഈ ശാസ്ത്രീയമായ രീതിയെ അവഗണിച്ച്, ആ രീതിയെ ഇകഴ്‌ത്താനുദ്ദേശിച്ചാണോയെന്നറിയില്ല, ചില സ്ഥാപനങ്ങള്‍ കലണ്ടര്‍ അച്ചടിച്ചിറക്കിയിട്ടുണ്ട്. ‘സണ്‍ഡെ’ അല്ല ആ കലണ്ടറുകളിലെ വാരാദ്യ ദിവസം, ‘മണ്‍ഡെ’യാണ്.

‘സാറ്റര്‍ഡെ’യ്‌ക്കുശേഷം വാരാവസാന ദിവസമാക്കി അച്ചടിച്ചിരിക്കുകയാണ്, ‘സണ്‍ഡെ’യെ അവര്‍. ശാസ്ത്രാധിഷ്ഠിതമായ ഭാരതീയ കാലഗണനയെ അവഹേളിക്കുന്ന രണ്ടു സ്ഥാപനങ്ങളുടെ 2017-ലെ കലണ്ടര്‍ ഞാന്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ എന്റെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ കാണുകയുണ്ടായി. എല്‍ ആന്റ് ടി കണ്‍സ്ട്രക്ഷന്‍ ആന്റ് മൈനിങ് മെഷിനറി എന്ന സ്ഥാപനമാണ് ആ രണ്ടു സ്ഥാപനങ്ങളിലൊന്ന്. ഭാരത സര്‍ക്കാരിന്റെ രാജ്യരക്ഷാ സ്ഥാപനങ്ങളിലൊന്നാണ് രണ്ടാമത്തെ സ്ഥാപനം.

യുഗയുഗങ്ങളായി ഭാരതീയര്‍ ഉപയോഗിച്ചുവരുന്ന, ശാസ്ത്രാധിഷ്ഠിതമായ ഭാരതീയ കാലഗണനാ രീതിയെ അവഹേളിച്ച് കലണ്ടര്‍ ഇറക്കിയ ഇതുപോലത്തെ സ്ഥാപനങ്ങള്‍, അവരുടെ തെറ്റുമനസ്സിലാക്കി 2018 മുതല്‍ക്കുള്ള വാര്‍ഷിക കലണ്ടറില്‍ ഞായറാഴ്ചയെതന്നെ വാരാദ്യ ദിനമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.