Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖത്തലയിലെ മുരാരി

Janmabhumi Online by Janmabhumi Online
Oct 31, 2017, 09:03 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ആശ്രയിക്കുന്നവര്‍ക്കെല്ലാം അനുഗ്രഹവര്‍ഷം ചൊരിഞ്ഞു വൈഷ്ണവ തേജസ്സ് കുടികൊള്ളുന്ന മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൊല്ലം കണ്ണനല്ലൂര്‍ റോഡില്‍ മുഖത്തലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

പൗരാണികതയെ ബലപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും പൂജാവിധികളും നടത്തുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മുഖത്തല മുരാരി ക്ഷേത്രം. വളരെ പുരാതനമായ ഈ ക്ഷേത്രത്തെക്കുറിച്ചു നിരവധി ഐതിഹ്യങ്ങളുണ്ട് . നാടിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വിഘ്‌നമായിരുന്ന മുരനെന്ന അസുരനെ വധിക്കുവാന്‍ പ്രദേശവാസികളുടെ നിരന്തര പ്രാര്‍ത്ഥനകളുടെ ഫലമായി പ്രത്യക്ഷപ്പെട്ട ശ്രീ മഹാവിഷ്ണു, മുരനെ വധിക്കുകയും മുരഹരിയായി മുഖത്തലയില്‍ വിളങ്ങുകയും നാടിനു നഷ്ടപ്പെട്ട ഐശ്വര്യങ്ങളെല്ലാം തിരികെ ലഭിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

മുരനെ വധിച്ച ഭഗവാനെ ദേവപ്രശ്‌ന വിധിപ്രകാരം വട്ടത്തില്‍ ശ്രീകോവില്‍ കെട്ടി ചതുര്‍ബാഹുരൂപത്തില്‍ കുടിയിരുത്തി ജനങ്ങള്‍ ആരാധിച്ചു പോരുന്നു. ചരിത്രത്തില്‍ പെരുമാള്‍ സ്വാമി എന്നറിയപ്പെടുന്ന ഇവിടുത്തെ വൈഷ്ണവ ചൈതന്യം കാലക്രമത്തില്‍ മുരനെ വധിച്ച മുരാരിയായി ഭക്തമനസ്സുകളില്‍ നിറസാന്നിധ്യമായി വിളങ്ങുന്നു. ഒറ്റക്കല്ലില്‍ പടുത്തുയര്‍ത്തിയ ചെമ്പുമേഞ്ഞ മണ്ഡപവും വട്ട ശ്രീകോവിലും നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവഖണ്ഡ പലകയും ചൂടും തണുപ്പും അനുഭവിക്കാത്ത ബലിക്കല്‍പുരയും കൂത്തമ്പലവും ഊട്ടുപുരയും മാളികയും വലിയചുറ്റുമതിലും ക്ഷേത്ര പഴമയുടെ തെളിമയാണ്.

ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് പ്രാചീന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് നിലനില്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം തരണരനല്ലൂര്‍ തന്ത്രിമാര്‍ക്കാണ്. ഇപ്പോള്‍ അത്തിയറമഠമാണ് താന്ത്രിക പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മേടമാസത്തിലെ അത്തം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവാരംഭം. തലേന്ന് പൂരം നാളില്‍ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഓലയില്‍ അയ്യപ്പന്‍ കാവിലും ഉടയന്‍ കാവിലും നാഗരാജാവിനും ശുദ്ധി കലശം നടത്തുന്നു. തിരുവോണം നാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കുന്നു

പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് സാധിച്ചു തരുന്ന മുരാരിയെ കാണാന്‍ സമീപപ്രദേശങ്ങളില്‍ നിന്നുമാത്രമല്ല ദൂരദേശങ്ങളില്‍നിന്നും ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്.

ഏകവിഗ്രഹ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുഖത്തല ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ ഉണ്ടാകും. ഇവിടെ അതില്ല. നിത്യവും ഗണപതി ഹോമം നടക്കുന്നത് സങ്കല്‍പ്പത്തിലാണ.് അതുപോലെ മൃത്യുഞ്ജയ ഹോമവും ഭഗവതി ഹോമവും സങ്കല്‍പ്പത്തിലാണ്. മാത്രമല്ല നാഗരാജാവിന്റെ പ്രതിഷ്ഠ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്താണ് .

ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വളരെ പഴക്കമുള്ള ആല്‍മരവും യക്ഷി അമ്പലവും സ്ഥിതിചെയ്യുന്നു. പഴയ ദേവസ്വം പ്രമാണങ്ങളിലും പടിത്തരങ്ങളിലും മുഖത്തല മുരാരി പെരുമാള്‍ സ്വാമിയാണ്. പെരുമാള്‍ എന്നാല്‍ മഹാവിഷ്ണു. ഇവിടുത്തെ വിഗ്രഹം മുമ്പുണ്ടായിരുന്നതും ഇപ്പോഴുള്ളതും വിഷ്ണുവിന്റേതാണ് പഴയ ചതുര്‍ബാഹു വിഗ്രഹത്തില്‍ ശംഖ് , ചക്രം , ഗദ , അഭയ മുദ്ര എന്നിവയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഭയ മുദ്രയ്‌ക്ക് പകരം കൈയ്യില്‍ താമരയാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെ മിക്ക ശ്രീകൃഷ്ണ്ണ ക്ഷേത്രങ്ങളിലും ഗോപുരത്തില്‍ നിന്നാല്‍ വിഗ്രഹം ദൃശ്യമാണ് ചിലയിടങ്ങളില്‍ ഗര്‍ഭഗൃഹ വാതില്‍പ്പടിയില്‍ നിന്നാല്‍ തൊടാന്‍ കഴിയുന്ന രീതിയിലാണ് വിഗ്രഹ പ്രതിഷ്ഠ. എന്നാല്‍ മുഖത്തല ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തു കയറിയാലും കെടാവിളക്കിനടുത്തു നിന്നാലും വിഗ്രഹം ദൃശ്യമല്ല.

ഗര്‍ഭഗൃഹത്തില്‍ വളരെയുള്ളിലാണ് വിഗ്രഹത്തിന്റെ സ്ഥാനം. മണ്ഡപത്തിനു മുന്നില്‍ ശ്രീ കോവിലിലെ സോപാനപടിക്ക് കിഴക്കു ദര്‍ശന സ്ഥലത്തു നിന്നാല്‍ മാത്രമേ വിഗ്രഹ ദര്‍ശനം സാധ്യമാകൂ. കിഴക്കുള്ള വലിയ ബലിക്കല്ലിന്റെ മുകള്‍തെറ്റിനു സമാന്തരമായിട്ടാണ് വിഗ്രഹപീഠം ഉറപ്പിച്ചിരിക്കുന്നത്. ഈ ഉയരമാണ് വിഗ്രഹത്തെ പുറത്തുനിന്നാല്‍ ദൃശ്യമല്ലാതാക്കുന്നത് ഇത് ഇവിടുത്തെ അത്യപൂര്‍വമായ പ്രത്യേകതയാണ്. ഭഗവാന്‍ മഹാവിഷ്ണു മുരാരിയായി അവതരിച്ചു മുര നിഗ്രഹം നടത്തി ചതുര്‍ബാഹുവായി കുടികൊള്ളുന്ന മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 4 .30 നു നട തുറക്കുന്നു. ഉച്ചപൂജയ്‌ക്കു ശേഷം 12 മണിക്ക് അടയ്‌ക്കുന്ന ക്ഷേത്രം വൈകിട്ട് 5 ന് തുറന്നു രാത്രി 8 മണിക്ക് അത്താഴപൂജയോടുകൂടി നട അടയ്‌ക്കുന്നു.

നിത്യവും അഞ്ചു പൂജയും നവകവും കുംഭമാസത്തിലെ കളഭാഭിഷേകവും വര്‍ഷം തോറും കളമെഴുത്തും പാട്ടും ജന്മാഷ്ടമിയിലെ പായസപൊങ്കാലയും (അഷ്ടമി പൊങ്കല്‍ ) കുചേല ദിനാഘോഷവും നവരാത്രി ആഘോഷങ്ങളും ചിങ്ങത്തിലെ നിറപുത്തരിയും വിഷു ആഘോഷങ്ങളും ഈ മഹാക്ഷേത്രത്തിന്റെ പ്രത്യേകതയാണ് . കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മോഹനമാര്‍ന്ന കൊത്തുപണികളും ചാരുതയാര്‍ന്ന ദാരുശില്‍പങ്ങളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies