Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശങ്കരനും നാരായണനും ചേര്‍ന്ന് വാഴുന്ന ശങ്കരന്‍ കോവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 08:48 pm IST
in Travel

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് ശങ്കരനാരായണസ്വാമി ക്ഷേത്രം-ശിവകാശിക്കടുത്ത്. തിരുനെല്‍വേലിയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്- പൃഥ്വിലിംഗമാണ് ഇവിടെ. ദീരുകാപുരം(വെള്ളം), തെങ്കല (വായു), കരി വലംവന്തനല്ലൂര്‍(അഗ്നി), ദേവതാനം (ആകാശം) എന്നിവയാണ് മറ്റ് നാല് ക്ഷേത്രങ്ങള്‍. ശങ്കരര്‍ കോവില്‍ ആയിരുന്നു മുമ്പ് ഈ ക്ഷേത്രം, പിന്നീട് ശങ്കരനാരായണ ക്ഷേത്രമായതാണെന്ന് പറഞ്ഞുവരുന്നു. ഇപ്പോള്‍ പ്രധാന വിഗ്രഹം രണ്ടു ദേവന്മാരും ചേര്‍ന്നതാണ്.

വിഗ്രഹത്തിന്റെ വലതുവശത്ത് ശിവലിംഗമാണ്-ചന്ദനം പൂശിയിരിക്കുന്നു. തലയിലൂടെ ചുറ്റിയ നിലയില്‍ നാഗം, ചന്ദ്രക്കല, മാന്‍ എന്നിവ ചൂടിയ ശിവന്റെ രൂപവുമുണ്ടിതിനു മുകളില്‍. ഇടതുവശത്ത് ശംഖ-ചക്രധാരിയായ വിഷ്ണു. ഹരിയും ഹരനും ഒരുമിച്ചുള്ള ഈ വിഗ്രഹം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ്. ശിവപത്‌നിയായ ഗോമതി അമ്മന്‍ ഹരിയേയും ഹരനേയും ഒരുമിച്ച് ഒറ്റ മൂര്‍ത്തിയായി കാണാന്‍ ആഗ്രഹിച്ച് അതിനായി തപസ്സനുഷ്ഠിച്ചു. ഭൂമിയില്‍ പുംഗവനക്ഷേത്രത്തിനടുത്ത് ആടിമാസത്തിലെ ഒമ്പതുദിവസമാണ് തപസ്സനുഷ്ഠിച്ചത്. പൗര്‍ണമി നാളില്‍ ഹരിയും ഹരനും ചേര്‍ന്ന രൂപത്തില്‍ ശിവന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി. ആ തപസ്സിന്റെ ഓര്‍മ്മയ്‌ക്ക് ആടിമാസത്തില്‍ വിപുലമായ രീതിയില്‍ ഇവിടെ ആണ്ടുതോറും ഉത്സവം നടത്താറുണ്ട്.

മറ്റൊരൈതിഹ്യമുണ്ട്-ശംഖനും പത്മനും (ക്രമത്തില്‍ ശിവനേയും വിഷ്ണുവിനേയും ആരാധിക്കുന്ന സര്‍പ്പരാജാക്കന്മാര്‍) ഹരിക്കാണോ ഹരനാണോ പ്രാമുഖ്യം എന്നതിനെച്ചൊല്ലി തര്‍ക്കം ആരംഭിച്ചു. ഇരുവരുടെയും സംയോഗത്തിലൂടെ പരമസത്യം വ്യക്തമാക്കി ശിവന്‍.

നാടു ഭരിച്ചിരുന്ന ഉഗ്രപാണ്ഡ്യന്‍ നിത്യവും ആനപ്പുറത്ത് മധുരക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുക പതിവായിരുന്നു. ഒരുനാള്‍ രാജാവിനെ വഹിച്ചിരുന്ന ആന ഒരു കുഴിയിലെത്തി അവിടെ നിലയുറപ്പിച്ചു, അനങ്ങാന്‍ കൂട്ടാക്കിയില്ല. വിഷണ്ണനായ രാജാവിന് സമീപം ഒരു ഹരിജന്‍ ഓടിയെത്തി. സമീപത്തെ കാട്ടില്‍ ഉറുമ്പുകളുടെ പുറ്റിനു സമീപമുള്ള ശിവലിംഗത്തില്‍ ഒരു സര്‍പ്പം ചുറ്റിക്കിടന്നുണ്ടെന്നറിയിച്ചു. ഇതു ചെന്നു കണ്ട രാജാവ് അതിനു ചുറ്റുമായി ക്ഷേത്രം പണി കഴിപ്പിച്ചു എന്നാണ് വേറെ ഒരു ഐതിഹ്യം. ഈ പുറ്റിലെ മണ്ണ് ചര്‍മ്മരോഗങ്ങളും പുണ്ണുകളും മാറ്റാന്‍ ഉത്തമമത്രെ. ചെറിയ ഉരുളകളായി ക്ഷേത്രത്തില്‍ ഈ മണ്ണ് വില്‍പ്പനയ്‌ക്കുണ്ട്.

വീടുകളിലും തറവാടുകളിലും നാഗകോപമോ നാഗസാന്നിദ്ധ്യമോ ഇല്ലാതിരിക്കാന്‍ വെള്ളിയിലും പിച്ചളയിലുമൊക്കെയുള്ള നാഗരൂപങ്ങള്‍ പ്രാര്‍ത്ഥനയോടെ ഭക്തര്‍ ഈ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്നു. ഗോമതി അമ്മനു മുമ്പിലുള്ള ശ്രീചക്രപീഠത്തെ ഭജിച്ചാല്‍ മാരകരോഗങ്ങള്‍ ശമിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.നാഗസുനായ് എന്ന തീര്‍ത്ഥക്കുളം, ശങ്കരനാരായണ സ്വാമിയുടെ അഭിഷേകാവശ്യത്തിന് വെള്ളം കിട്ടാനായി സര്‍പ്പ രാജാക്കന്മാരായ ശംഖനും പത്മനും കുഴിച്ചതത്രെ. ഈ തീര്‍ത്ഥജലത്തിന്റെ രോഗശമനശേഷി വിഖ്യാതമാണ്. രോഗികള്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച ശേഷമാണ് ദേവിയെ തൊഴുന്നത്.

ഇവിടെ സ്ഫടികലിംഗമുണ്ട്. എല്ലാ അഭിഷേകവും നടത്തുന്നത് സ്ഫടികലിംഗത്തിലാണ്. ആചാരാനുഷ്ഠാനങ്ങളോടെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചയം.

ക്ഷേത്രഗോപുരം വളരെ വലിയതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ ഗോപുരം ഇതത്രെ. ജൂലായ് മാസത്തില്‍ നടക്കുന്ന പത്തുദിവസത്തെ ആടി തപസ്സ് ഉത്സവക്കാലത്ത് ആഹ്ലാദവതിയായ ദേവി കൂടുതല്‍ കാരുണ്യം കാണിക്കുമെന്ന വിശ്വാസത്തില്‍ രോഗശാന്തി പ്രാര്‍ത്ഥിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. രോഗശാന്തി ആഗ്രഹിച്ച് എത്തുന്നവര്‍ തീര്‍ത്ഥക്കുളത്തില്‍ ഉപ്പും പഞ്ചസാരയും വലിച്ചെറിയുന്നതും പതിവാണ്. അവ വെള്ളത്തില്‍ ലയിക്കുന്ന വേഗതയില്‍ രോഗങ്ങള്‍ കഴിഞ്ഞുപോകും എന്നാണ് വിശ്വാസം.

തിരുനെല്‍വേലിയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ശങ്കരനാരായണക്ഷേത്രം-തെങ്കാശിക്കും ശ്രീമില്ലിപുത്തൂരിനും മദ്ധ്യേ. രാവിലെ 6 ന്, 6.30 ന്, 8.30 ന്, 10.30 ന് പൂജകളുണ്ട്. 12.30 ന് ഉച്ചപൂജ. വൈകുന്നേരം 5.30 ന് സായം രക്ഷാപൂജ, രാത്രി 9 ന് അര്‍ദ്ധക്ഷാമ പൂജ. രാവിലെ 5.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 12.30 ന് അടയ്‌ക്കും. വൈകിട്ട് 4 ന് തുറന്ന് 9.30 ന് അടയ്‌ക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.