Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 09:59 pm IST
in Vicharam

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. എല്ലാ രാഷ്‌ട്രീയ കാഴ്ചപ്പാടുളളവരുടെയും കക്ഷി രാഷ്‌ട്രീയ ബന്ധമില്ലാത്തവരുടെയും പൊതുവേദിയാണത്. എങ്കിലും അതിന്റെ സംസ്ഥാന സമ്മേളനങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയേയും സമാപനസമ്മേളനത്തിന് പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിക്കുകയാണ് പതിവ്.

ഉദ്ഘാടനത്തിലോ സമാപനത്തിലോ പ്രസംഗിക്കുന്ന നേതാക്കള്‍ രാഷ്‌ട്രീയക്കാരാണെങ്കിലും സങ്കുചിത രാഷ്‌ട്രീയം വിളമ്പാനുള്ള അവസരമാക്കാറില്ല. എന്നാല്‍ മലപ്പുറത്ത് സമാപിച്ച പത്രപ്രവര്‍ത്തകയൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ രാഷ്‌ട്രീയ വിദ്വേഷം വിളമ്പാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധിച്ചത്.

പത്രപ്രവര്‍ത്തകര്‍ എങ്ങനെ എഴുതണമെന്നും എന്തൊക്കെ എഴുതണമെന്നും നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി സംഘപരിവാറിനെതിരായ സിപിഎം വിദ്വേഷം പ്രസംഗിച്ച് പരിഹാസ്യനാവുകയാണ് ചെയ്തത്. ”സംഘപരിവാര്‍ കേരളത്തെ അധിഷേപിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മൗനം പാലിച്ചു” എന്നാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്.

സംഘപരിവാര്‍ എവിടെ, എങ്ങനെയാണ് കേരളത്തെ അധിക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതല്ലെ. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ജനരക്ഷായാത്ര കേരളത്തെ അധിക്ഷേപിക്കാനല്ല, സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആപത്തുകളെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.

കേരളത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ സിപിഎം തല്ലുന്നു, കൊല്ലുന്നു എന്നത് വിളിച്ചുപറയുന്നതെങ്ങനെയാണ് കേരളത്തെ അധിക്ഷേപിക്കലാവുക. സിപിഎം അക്രമം നിര്‍ത്തണം, കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നു പറഞ്ഞാല്‍ അത് കേരളത്തെ അധിക്ഷേപിക്കലാണെന്ന് അരിയാഹാരം കഴിക്കുന്ന ഒരാള്‍ക്കും പറയാനാവുകയില്ല. സിപിഎം അക്രമത്തിനെതിരെ ആ പാര്‍ട്ടിയൊഴിച്ച് എല്ലാ കക്ഷികളും പറഞ്ഞിട്ടുള്ളതാണ്.

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല ഇപ്പോഴവര്‍, ഭരണം നയിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ക്കാണ് സമാധാനം ഉറപ്പുവരുത്താനുള്ള മുഖ്യചുമതല. ഇത് ഓര്‍മ്മപ്പെടുത്താന്‍ കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനവും വിളിച്ചുപറയും. മാധ്യമങ്ങള്‍ക്ക് ബോധ്യമായ അക്കാര്യങ്ങള്‍ ഉറക്കെ പറയുകയും ചെയ്യാം. അതിന് അരിശംപൂണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല.

ജനരക്ഷായാത്രയില്‍ ഉയര്‍ത്തിയ രണ്ടാമത്തെ മുദ്രാവാക്യം ജിഹാദികളുയര്‍ത്തുന്ന ഭീഷണിയാണ്. ഇതൊരു കുറ്റാരോപണമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കെങ്ങനെ പറയാന്‍ കഴിയും? ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ജിഹാദി ഭീഷണിയല്ലെ കേരളത്തിലുള്ളത്? കേരളത്തില്‍നിന്ന് ഐഎസ്സില്‍ ചേര്‍ന്ന് കൊല്ലപ്പെടുകയോ ചാവേറാവുകയോ ചെയ്തവരുടെ സംഖ്യ മറ്റേതെങ്കിലും സംസ്ഥാനത്തിനുണ്ടോ?

ജനരക്ഷായാത്രയ്‌ക്ക് ശേഷമല്ലെ ഐഎസില്‍ എത്തിയവരില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്? ഐഎസ് ബന്ധമുള്ള അഞ്ചുപേര്‍ പിടിയിലായത് അടുത്തിടെയല്ലേ? ജിഹാദി പ്രവര്‍ത്തനം ഇവിടെ ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന ഭീതിദമായ അവസ്ഥ ചൂണ്ടിക്കാട്ടിയാല്‍ എങ്ങനെ കേരളത്തെ അധിക്ഷേപിക്കലാകും!

നാറാത്തും കനകമലയിലും ഭീകരര്‍ ക്യാമ്പുകള്‍ നടത്തിയതും, അവരില്‍ ചിലര്‍ പിടിയിലായതും മുഖ്യമന്ത്രിക്കറിയാത്ത കാര്യമല്ലല്ലോ? വിദ്വേഷം ജനിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ച കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചല്ലേ ? വസ്തുതകള്‍ മറച്ചുവച്ച് ആടിനെ പട്ടിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സ്വയം പരിഹാസ്യനാകാനേ വഴിവയ്‌ക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.