Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്റെ സ്മാരകശിലകള്‍ തീര്‍ത്ത ആശയങ്ങളുടെ കന്യാവനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:51 am IST
in Literature

ആധുനിക മലയാള സാഹിത്യത്തില്‍ എഴുത്തിന്റെ സ്മാരക ശിലകള്‍ പണിത പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം വായനക്കാര്‍ക്ക് തീരാ നഷ്ടമാകുന്നത് ആ ആശയപ്രപഞ്ചം അനുഭവിച്ചതിന്റെ വ്യത്യസ്തതയിലാണ്. മലയാള കഥയിലും നോവലിലും പ്രമേയ പരിസരങ്ങളുടെ കാര്യത്തില്‍ പാരമ്പര്യ ജഡതയും പുതുമയുടെ വരവില്ലായ്‌മയും അനുഭവിച്ച് ദരിദ്രാവസ്ഥ നേരിടുന്ന വേളയില്‍ മറ്റ് ആധുനിക എഴുത്തുകാരോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു പുനത്തില്‍.

ഒ.വി വിജയന്‍, കാക്കനാടന്‍, സക്കറിയ, ആനന്ദ്, പട്ടത്തുവിള, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ രചനകളോട് കിടപിടിക്കും വിധം എഴുത്തിന്റെ തെളിമയില്‍ കുഞ്ഞബ്ദുള്ള മലയാളികള്‍ക്ക് പരിചിതനായി. ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ യാഥാര്‍ത്ഥ്യങ്ങളും ഭാവനയിലെ യാഥാര്‍ത്ഥ്യങ്ങളും എഴുതിക്കൊണ്ട് അനുഭവിക്കുകയായിരുന്നു പുനത്തില്‍.

മലയാള നോവല്‍ സാഹിത്യത്തിലെ എക്കാലത്തേയും ക്ലാസിക്കാണ് പുനത്തിലിന്റെ സ്മാരക ശിലകള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടിയ സ്മാരകശില ഇന്നും വായനക്കാരില്‍ പുതുമയോടെ നിലനില്‍ക്കുകയാണ്. ഇത് നിലനില്‍ക്കുന്നത് സെമിത്തേരിയിലല്ല. പുതുമയുടെ ആരാമത്തിലാണ്. മുസ്ലീം സമുദായത്തിന്റെ കുടുംബപരവും സാമൂഹിക, സാംസ്‌കാരികപരവും ആചാരാനുഷ്ഠാന പരവുമായ ശീലങ്ങള്‍ പുനത്തില്‍ തന്റേതായ ഭാഷയുടെ കല കൊണ്ടും പദലാവണ്യം കൊണ്ടും സ്മാരക ശിലകളിലൂടെ കെട്ടുപ്പൊക്കുകയായിരുന്നു.

ഒറ്റ വായനയില്‍ തന്നെ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ നെഞ്ചില്‍ ആണി അടിച്ചപോലെ എഴുന്നു നില്‍ക്കും. കാവ്യാത്മകമായ ഭാഷയെന്ന് നമ്മള്‍ പറഞ്ഞ് ശീലിച്ച പാരമ്പര്യാലങ്കാരങ്ങള്‍ക്ക് അപ്പുറം പോകുന്നതാണ് സ്മാരക ശിലകളിലെ ഭാഷ.

കഥയിലും നോവലിലും പരസ്പരം മത്സരിക്കുന്ന ഒരു എഴുത്തുകാരനെയാണ് പുനത്തിലൂടെ കാണാന്‍ കഴിയുന്നത്. രണ്ടിലും കൈകുറ്റപ്പാടുകളില്ലാത്ത നാലിലൊരു ആശാരിയെ കണ്ടെത്താനാവും. മരുന്ന്, കന്യാവനങ്ങള്‍, മലമുകളിലെ അബ്ദുള്ള തുടങ്ങിയ രചനകള്‍ സ്മാരകശിലകള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ വലിയ തിടമ്പേറ്റി നില്‍ക്കുന്നുണ്ട്.

ഒരു ഭിഷഗ്വരന്റെ നിരീക്ഷണം ശരീരത്തില്‍ മാത്രമല്ല മനസിലും നടത്തുന്നുണ്ട് എഴുത്തുകാരനായ പുനത്തില്‍. ഒരു പക്ഷേ ഇതര എഴുത്തുകാരില്‍ നിന്നും മനഃശാസ്ത്രപരമായി അബ്ദുള്ളയെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിലെ ചികിത്സകന്റെ മിടുക്കാണ്. മറ്റ് എഴുത്തുകാര്‍ അവരുടേതായ രീതികളില്‍ കഥാപാത്രങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ പുനത്തില്‍ ഒരു ഡോക്ടറുടെ കൂടി കണ്ണുകളിലൂടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പറഞ്ഞ് പതിയാത്ത ഒരു നവോന്മേഷം പ്രകടമാകുന്നത്.

ജീവിതത്തില്‍ മരണം വരെ അപാര സ്വാതന്ത്ര്യം അനുഭവിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. എല്ലാത്തരത്തിലുമുള്ള കെട്ടുപാടുകളെയും തകര്‍ത്തെറിഞ്ഞ് സര്‍ഗാത്മകമായ സ്വാതന്ത്ര്യം വ്യക്തി ജീവിതത്തിലും അനുഭവിക്കുകയായിരുന്നു പുനത്തില്‍. ആത്മഹത്യ ഒഴികെ ജീവിതത്തിലെല്ലാം അനുഭവിച്ചറിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. അതുകൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക് ആരും വേട്ടയ്‌ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.