Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിനിമയില്‍ കൈയൊപ്പിട്ട കലാകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 12:44 am IST
in Vicharam

മലയാള സിനിമയെ പ്രേക്ഷകന് ഏറെ പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കലാകാരനാണ് ഐ.വി.ശശി. സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ തീയറ്ററിനുള്ളില്‍ ആരവങ്ങളുയര്‍ന്നിരുന്നതും അദ്ദേഹത്തിനുവേണ്ടിയാണ്. പില്‍ക്കാലത്ത് സൂപ്പര്‍താരങ്ങള്‍ക്കുപോലും ലഭിക്കാത്ത സ്വീകാര്യത ആസ്വാദകരില്‍നിന്ന് ലഭിച്ച ഏകസംവിധായകനും അദ്ദേഹമാണ്.

മലയാള ചലച്ചിത്ര വ്യവസായത്തെ സമ്പന്നമായി വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കാന്‍ ഐ.വി.ശശിക്ക് കഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഐ.വി.ശശിയുടെ വീടിനു മുന്‍പില്‍, അദ്ദേഹത്തിന്റെ സമയത്തിനും സൗകര്യത്തിനും വേണ്ടി മലയാള സിനിമ കാത്തുകെട്ടിക്കിടന്നിരുന്നു. ഒരുദിവസം ഒന്നിലധികം സിനിമകള്‍ സംവിധാനം ചെയ്യുന്ന അപൂര്‍വ്വ സംവിധായകനായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ശശിക്കുള്ളത്. മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെതായ ചരിത്രം രേഖപ്പെടുത്തുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല.

സൂപ്പര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുന്നതിലെന്നപോലെ സൂപ്പര്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ശശി നിര്‍ണ്ണായക പങ്കുവഹിച്ചു. മധുവും ജയനും സോമനും സുകുമാരനും വിന്‍സെന്റും ജോസും രവികുമാറും രതീഷും തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും വരെയുള്ള നടന്മാര്‍ വന്‍ താരങ്ങളായത് ഐ.വി.ശശിയുടെ ചിത്രങ്ങളിലൂടെയാണ്. കമലഹാസന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ഈറ്റ’ എന്ന ചിത്രവും ശശിയുടേതായിരുന്നു. രജനീകാന്തിനെ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശശി മലയാളത്തില്‍ അവതരിപ്പിച്ചു. തന്റെ തണലില്‍ വളര്‍ന്നവരില്‍ ചിലരെങ്കിലും പിന്നീട് വേദനിപ്പിക്കുന്നതിനും കാരണമായത് ശശിതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

മലയാള സിനിമയില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചതും ഐ.വി. ശശിയായിരുന്നു. ചെറിയ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുകയും ചെറിയ ലാഭങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിരുന്ന മലയാള സിനിമാ വ്യവസായത്തെ വലിയ ക്യാന്‍വാസിലേക്ക് വളര്‍ത്താന്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ക്കായി.

രാഷ്‌ട്രീയ സംഭവങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും സിനിമയ്‌ക്കു വിഷയങ്ങളാകാതിരുന്ന കാലത്താണ് അദ്ദേഹം അത്തരം ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചത്. രാഷ്‌ട്രീയവും പോലീസും പത്രപ്രവര്‍ത്തനവും എന്നുവേണ്ട കൊള്ളയും കൊള്ളിവയ്‌പ്പും വര്‍ഗ്ഗീയതയുമെല്ലാം ശശിയുടെ സിനിമയ്‌ക്കുള്ള വിഷയങ്ങളായി. അദ്ദേഹത്തിന്റെ മനസ്സും കഴിവും തിരിച്ചറിഞ്ഞാണ് തിരക്കഥാകൃത്തുകളായ എംടിയും ടി.ദാമോദരനും എഴുതിയിരുന്നത്. ചോക്ലേറ്റ് മുഖമുള്ള നായകനില്‍ നിന്ന് മീശപിരിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങളെ നായകനാക്കി സിനിമ വിജയിപ്പിക്കാനും അദ്ദേഹത്തിനായി.

പുതുതലമുറക്കാലത്ത് ചെറിയ വിജയങ്ങളെപ്പോലും ആഘോഷമാക്കുകയും തീയറ്ററില്‍ നാലാളുകള്‍ ഒന്നിച്ചു കയറുമ്പോഴേ ബോക്‌സ്ഓഫീസ് ഹിറ്റ് എന്ന് വിളിച്ചുകൂകുകയും ചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല, ഐ.വി.ശശി സിനിമകള്‍ കാലങ്ങളോളം ഒരേ തിയറ്ററില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നത്. ആസ്വാദക ആള്‍ക്കൂട്ടത്തെ സിനിമാതീയറ്ററുകളുടെ ആരവങ്ങളാക്കിയ ഐ.വി.ശശി സിനിമകളാണ് ഈ വ്യവസായത്തെ പിടിച്ചുനിര്‍ത്തിയത്.

ഇരുപ്പംവീട് ശശിധരന്‍ എന്ന ഐ.വി.ശശി 1968ല്‍ എ.ബി.രാജിന്റെ ‘കളിയല്ല കല്ല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹക സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകലാ പഠനത്തിനു ശേഷം കോഴിക്കോട്ടെ സാഹിത്യ, സാംസ്‌കാരിക സദസ്സില്‍ നിന്നാണ് ഐ.വി.ശശിയെന്ന സിനിമാക്കാരനുണ്ടാകുന്നത്. നിലവിലുള്ള ചട്ടക്കൂടുകള്‍ക്കെതിരായാണ് എപ്പോഴും അദ്ദേഹം സഞ്ചരിച്ചത്. ഓരോ സിനിമയിലും തന്റെ കൈയൊപ്പ് ചാര്‍ത്തി.

കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കിയുള്ള വലിയ ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഐ.വി.ശശി. അതദ്ദേഹത്തിന്റെ സ്വപ്‌നവുമായിരുന്നു. ആ സിനിമ ആസ്വദിക്കാനുള്ള ഭാഗ്യം പ്രേക്ഷകനുണ്ടായില്ല. എങ്കിലും സംവിധാനം ചെയ്ത നൂറ്റിയമ്പതോളം സിനിമകളിലൂടെ അദ്ദേഹം ഓര്‍ക്കപ്പെടും. സിനിമ ജീവിതമാക്കിയ തികഞ്ഞകലാകാരന് ഞങ്ങളുടെ ആദരാജ്ഞലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

Kerala

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.