കോട്ടയം: കളിക്കളങ്ങളെ നെഞ്ചോട് ചേര്‍ത്ത പാലായുടെ മണ്ണിലേക്ക് കാല്‍നൂറ്റാണ്ടിന് ശേഷം കൗമാരമെത്തുമ്പോള്‍ ആരവങ്ങളുടെ ഇരമ്പല്‍ മുറുകി. ഇക്കാലയളവില്‍ ഒരുപാട് വെള്ളം മീനച്ചിലാറ്റില്‍ കൂടി ഒഴുകി പോയി. പാലായുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഒരുപിടി താരങ്ങളാണ് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയത്. 1992-ല്‍ അവസാനമായി നടന്ന കായികമേളയിലെ താരമായിരുന്ന അഞ്ജു ബോബി ജോര്‍ജ് ഇക്കഴിഞ്ഞ 25 വര്‍ഷം കഴിഞ്ഞപ്പോള്‍ അന്തര്‍ദേശീയ തലത്തിലെ ഇന്ത്യയുടെ അഭിമാനമായി.
ഇന്ത്യന്‍ വോളീബോളിലെ ഇതിഹാസമായിരുന്ന ജിമ്മി ജോര്‍ജ് മുതല്‍ അഞ്ജു ബോബി ജോര്‍ജ് വരെയുള്ളവര്‍ പാലായുടെ മണ്ണില്‍ കളിച്ച് വളര്ന്നവരാണ.് ഷൈനി വിത്സണ്, പത്മിനി തോമസ്, പ്രീജ ശ്രീധരന് തുടങ്ങിയവര്‍ ഉള്‍പ്പെട്ട നീണ്ട നിരയാണ്് പാലായുടെ മണ്ണില്‍ പഠിച്ച് വളര്‍ന്നത്. വോളീബോളിന്റെ തട്ടകമെന്ന നിലയിലാണ് പാലാ അറിയപ്പെട്ടിരുന്നത്. നാട്ടുവഴികളിലും പറമ്പുകളിലും വൈകുന്നേരങ്ങളില്‍ വോളീബോള്‍ കളിക്കുന്ന യുവത്വം ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ ഇതിന് അല്പം ഇടിവ് പറ്റിയെങ്കിലും അതല്റ്റിക്സ് അന്നും ഇന്നും ഒരു പോലെയാണ്്. പാലായിലെ കലാലയങ്ങളായ സെന്റ്തോമസും അല്‍ഫോണ്‍സയും കൂടാതെ സെന്റ്മേരീസ് സ്കൂള്‍, ഭരണങ്ങാനം സ്കൂള്‍ എന്നിവയും പാലായുടെ കായിക കരുത്തായി നില കൊണ്ടു.
41 വര്‍ഷം മുമ്പ് ദേശീയ അത്ലറ്റിക് മീറ്റ് വിജയകരമായി നടത്തിയതിന്റെ ചരിത്രവുമായിട്ടാണ് പാലാ 61-ാം സംസ്ഥാന സ്കൂള്‍ കായികമേളയെ വരവേല്‍ക്കുന്നത്. ദേശീയ മീറ്റിന് വേദിയായപ്പോഴാണ് നഗരത്തിന് മുന്‍സിപ്പല്‍ സ്റ്റേഡിയം ലഭിച്ചത്. അന്ന് അത്ലറ്റിക്സിനാണ് മൈതാനം നിര്‍മ്മിച്ചത്. 1975ന് മുമ്പ് വരെ കൊട്ടാരമറ്റം മൈതാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് പിന്നീട് സ്വകാര്യ ബസ് സ്റ്റാന്റയായപ്പോള് പിന്നെയുള്ള കളികളെല്ലാം മുന്സി്പ്പല് സ്്റ്റേഡിയത്തിലായി. 1992-ലെ സംസ്ഥാന സ്കൂള്‍ കായികമേള നടന്നതും മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു. എന്നാല്‍ 25 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ സ്റ്റേഡിയം ഉന്നത നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയമായി. ഉയര്‍ന്ന നിലവാരത്തില്‍ ഇത്തരം സ്റ്റേഡിയമുള്ള വിരലില്‍ എണ്ണാവുന്ന നഗരങ്ങളിലൊന്നായി പാലാ മാറി. ജില്ലാ ആസ്ഥാനമായ കോട്ടയം നഗരത്തിലെ നെഹ്രു സ്റ്റേഡിയം ഒറ്റ മഴയ്ക്ക് മുങ്ങുമ്പോഴാണ് പാലായുടെ ഈ നേട്ടം.
അത്ലറ്റിക്സിനോടുള്ള അഭിനിവേശത്തിന്റെ സൂചകമായി പാലായിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് മികച്ച കളിസ്ഥലങ്ങളുണ്ട്. മറ്റ് ജില്ലകളില്‍ കായികമേളകള്‍ നടത്താന്‍ മൈതാനം അന്വേഷിച്ച് നെട്ടോട്ടമോടുമ്പോള്‍ ഇവിടെ ഇത്തരമൊരു പ്രശ്നം ഉദിക്കുന്നില്ല. പുതിയ ദൂരവും ഉയരവും കുറിക്കാന്‍ കായിക കൗമാരത്തെ ആവേശത്തോടെ സ്വീകരിക്കുന്നത് കളിയാരവങ്ങളോടുള്ള പാലാക്കാരുടെ ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: