Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഭിഭാഷക വൃത്തിയിലെ പുഴുക്കുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 08:26 pm IST
in Vicharam

‘വേലി തന്നെ വിളവു തിന്നുന്നു’ എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നതരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കേരളത്തിലെ പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ ഏഴാം പ്രതിയായിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞതിന്റെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശിയാല്‍ ഏതൊക്കെ തരത്തിലുള്ള സംഭവഗതികളാവും കാണേണ്ടിവരിക. എല്ലാ രംഗത്തും ഇത്തരം കുറ്റവാസനയും തദനുബന്ധമായ സ്ഥിതിഗതികളും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതാണോ ഈ പ്രശ്‌നം. എന്തിലും മുന്‍പന്തിയിലാണെന്ന് അഹങ്കരിക്കുന്ന ഒരു സംസ്ഥാനത്തു നിന്ന് കേള്‍ക്കേണ്ട വാര്‍ത്തകളാണോ ഇതൊക്കെ. കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തന്നെയല്ലേ ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്.

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലാണ് എറണാകുളത്തെ പ്രഗത്ഭ അഭിഭാഷകന്‍ ഏഴാം പ്രതിയായിരിക്കുന്നത്. കേസും കൂട്ടവും ജോലിയായി കൊണ്ടുനടക്കുന്നവരെ സംബന്ധിച്ചിടത്തോളം കൊലയാളികളും കുറ്റവാസനയുള്ളവരും മറ്റുമായി ബന്ധപ്പെടേണ്ടിവരും എന്നുള്ളത് നിസ്തര്‍ക്കമായ സംഗതിയാണ്. തന്റെ കക്ഷിയെ രക്ഷിക്കുകയെന്ന ‘ജോലിമര്യാദ’ മാത്രമാണ് അതിലുള്ളത്. അല്ലാതെ കുറ്റവാളിയുടെ മാനസിക നിലവാരത്തിലേക്ക് താഴാനുള്ള അവസരമല്ല. ഇവിടെ പ്രസ്തുത അഭിഭാഷകന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധമുള്ളവരുമായി ജോലിമര്യാദയുടെ പേരില്‍ ഇടപെട്ടിരിക്കാം. അത് സ്വാഭാവികമാണുതാനും. എന്നാല്‍ അതിലപ്പുറം പോയി കുറ്റവാളിക്കൊപ്പം ചേര്‍ന്നു എന്ന ഗുരുതരമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്. തന്റെ കക്ഷിക്കു നിയമോപദേശം നല്‍കുന്നതിലുപരി കക്ഷിക്കൊപ്പം കുറ്റത്തില്‍ പങ്കു ചേര്‍ന്നുവെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

തികച്ചും ഞെട്ടലുണ്ടാക്കുന്നതാണിത്. കാരണം നിയമത്തിന്റെ തലനാരിഴ കീറി കക്ഷിയെ രക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹവും ചാതുര്യവും കുറ്റം ചെയ്യുന്നതിനായി മാറ്റിമറിക്കുകയാണ്. നീതിന്യായ നിര്‍വഹണത്തില്‍ അങ്ങേയറ്റത്തെ കരുതലും സൂക്ഷ്മതയും പുലര്‍ത്താന്‍ ബാധ്യതപ്പെട്ടയാള്‍ തന്നെ കുറ്റം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയെന്നു വരുന്നത് എത്രമാത്രം കൊടിയ വിപത്താണ്. പണവും ആഡംബരങ്ങളും വാരിക്കൂട്ടാനുള്ള ആസക്തി പൈശാചികമായ വഴിയിലേക്കു തിരിയുകയും അതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന സ്ഥിതി വന്നാല്‍ പ്രത്യാഘാതം എന്തായിരിക്കും? അടുത്തിടെ തൃശൂരിലെ ഒരു അഭിഭാഷകന്‍ കാര്‍ യാത്രക്കാരന്റെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. സാധാരണക്കാരന് അവസാന അഭയം ജൂഡീഷ്യറിയാണെന്ന് പൊതുവെ പറയാറുണ്ട്. അതുമായി നേരിട്ടു ബന്ധമുള്ളയിടത്താണ് ഇത്തരം പുഴുക്കുത്തുകള്‍ ഉണ്ടാവുന്നത്. ക്രിമിനല്‍ കേസില്‍പെട്ട അഭിഭാഷകന്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസിലെ പ്രോസിക്യൂട്ടറാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതു തന്നെ.

ഏതായാലും ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂഡീഷ്യറിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. കുറ്റവാളികളെ രക്ഷിക്കാനുള്ള ശാസ്ത്രീയ വഴികള്‍ പറഞ്ഞു കൊടുക്കുകയും അത് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ നിന്ന് ശാസ്ത്രീയമായി എങ്ങനെ കുറ്റം ചെയ്യാമെന്നുകൂടി അഭിഭാഷകര്‍ കാണിച്ചുകൊടുക്കുന്നത് അങ്ങേയറ്റത്തെ ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. അതിനെതിരെ സാധ്യമായ എല്ലാ കരുതലും നടപടിയും ഉണ്ടാവണമെന്നാണ് ഇത്തരുണത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്. അതിനൊപ്പം കുറ്റം തെളിയിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

പുതിയ വാര്‍ത്തകള്‍

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.