Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലിംലീഗിന്റെ രക്ഷയ്‌ക്ക് സിപിഎം രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 08:46 pm IST
in Vicharam

കേരളത്തില്‍ വരാനിരിക്കുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സുപ്രധാനമായ സൂചനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉള്ളത്. മുസ്ലിംലീഗ് സ്വതന്ത്രമായ നിലപാടെടുത്ത് പുറത്തുവരണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അടിമത്തത്തിന്‍ കീഴില്‍ മുസ്ലിംലീഗിന് രക്ഷപ്പെടാനാവില്ലെന്ന ഉപദേശവും സിപിഎം സെക്രട്ടറി ലീഗിന് നല്‍കുന്നുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം മനസ്സിനെ സ്വാധീനിക്കാനും കുറച്ച് വോട്ടുകള്‍ നേടാനുമുള്ള അടവുനയം മാത്രമല്ല കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭാവി അനിശ്ചിതത്വത്തിലാണെന്നത് കേരളരാഷ്‌ട്രീയത്തെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. യുഡിഎഫില്‍നിന്ന് മുസ്ലിംലീഗിനെ അടര്‍ത്തിമാറ്റി സിപിഎമ്മിനൊപ്പം നിര്‍ത്തണമെന്ന ആഗ്രഹം പച്ചയായി വെളിപ്പെടുത്തുകയാണ് സിപിഎം. വര്‍ഗീയതക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇത്. മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തിയതിന്റെ പാപത്തില്‍നിന്ന് സിപിഎമ്മിന് രക്ഷപ്പെടാനാവില്ല. 1967ലെ മുന്നണി മന്ത്രിസഭയില്‍ മുസ്ലിംലീഗിനെ ആദരിച്ചിരുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ചത്ത കുതിരയെന്ന് വിശേഷിക്കപ്പെട്ട മുസ്ലിംലീഗിന് രാഷ്‌ട്രീയമാന്യത നല്‍കുകയാണ് സിപിഎം ചെയ്തത്.

ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തുക എന്നതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സിപിഎം നിലപാടുകള്‍ സൃഷ്ടിച്ചത്. ഭൂരിപക്ഷ ഹിന്ദുസമൂഹവും ബിജെപിയും നീതിന്യായ നിയമ-നിര്‍വഹണ വ്യവസ്ഥകളും മുസ്ലിം ന്യൂനപക്ഷത്തിനെതിരാണെന്ന വ്യാജപ്രചാരണം നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച മുസ്ലിം മതമൗലികവാദ-ഭീകര സംഘടനകളുടെ നാവായി മാറുകയായിരുന്നു സിപിഎം. മുസ്ലിംസമൂഹം അരക്ഷിതരാണെന്ന മിഥ്യാധാരണ വളര്‍ത്തി വലുതാക്കാന്‍ ആസൂത്രിതമായ പ്രചാരണങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങളെയും ഇടതു സഹയാത്രികരായ എഴുത്തുകാരെയും കൂട്ടുപിടിച്ച് സിപിഎം നടത്തിയത്. ഇതിന്റെ അടുത്തഘട്ടമാണ് മുസ്ലിംലീഗിനെച്ചൊല്ലിയുള്ള പാര്‍ട്ടി സെക്രട്ടറിയുടെ വിലാപം. മുസ്ലിംലീഗിനെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങളെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നു.

കേരളത്തില്‍ വളര്‍ന്നുവരുന്ന ദേശീയ ശക്തികളുടെ പുതിയ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് ഇനിയും ദുര്‍ബ്ബല മുന്നണിയായി പിടിച്ചുനില്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎമ്മിനെ ആശങ്കയിലാഴ്‌ത്തുന്നത്. പുതിയ രാഷ്‌ട്രീയധ്രുവീകരണം സൃഷ്ടിച്ച്, മുസ്ലിംലീഗിന്റെ സംഘടിത വോട്ടുബാങ്കിന്റെ ബലത്തില്‍ നിലനില്‍ക്കാമെന്ന വ്യാമോഹമാണ് പാര്‍ട്ടി സെക്രട്ടറിയുടെ പുതിയ ഏറ്റുപറച്ചിലിലുള്ളത്. രഹസ്യമായും പരോക്ഷമായും മുസ്ലിം വര്‍ഗീയതയുടെ ഉപയോഗവും ഉപകാരവും തരപ്പെടുത്തിയ അടവുതന്ത്രം പുതിയ കൂട്ടുകെട്ടിലേക്ക് നീങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍, വിശേഷിച്ച് മലബാറില്‍, തങ്ങളുടെ നിരവധി രക്തസാക്ഷികളുടെ രക്തക്കറ പുരണ്ടതാണ് മുസ്ലിംലീഗിന്റെ ഹരിതപതാകയെന്ന സത്യംപോലും തിരിച്ചറിയാനാവാതെ പാവപ്പെട്ട പാര്‍ട്ടി അണികളെ വഞ്ചിക്കുകയാണ് സിപിഎം നേതൃത്വം.

കേരളം ചുവപ്പ്-ജിഹാദി ഭീകരതയുടെ പിടിയിലാണെന്ന മുന്നറിയിപ്പിന് അടിവരയിടുന്നതാണ് സിപിഎമ്മിന്റെ പുതിയ വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും മുസ്ലിംലീഗിന്റെയും പിന്തുണ പല ഘട്ടങ്ങളിലായി സ്വീകരിച്ച രാഷ്‌ട്രീയ നേതൃത്വത്തിന് പുതിയ നിലപാടെടുക്കുന്നതില്‍ അല്‍പംപോലും ജാള്യത തോന്നേണ്ടതില്ല. മുങ്ങാന്‍പോകുന്ന മുന്നണിയില്‍നിന്ന് മുസ്ലിംലീഗിനെ രക്ഷിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ച് തകരാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാമെന്ന വ്യാമോഹമാണ് കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹത്തിനു പിന്നില്‍. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ദേശീയധാരക്ക് സമാന്തരമായി സാമ്രാജ്യത്വ വൈദേശിക ശക്തികള്‍ക്ക് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുടെ സ്വാഭാവികമായ കൂട്ടുകെട്ടിലേക്കാണ് കോടിയേരി വിരല്‍ചൂണ്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.