ചേര്‍ത്തല/അമ്പലപ്പുഴ/എടത്വ: വിപരീത പരിസ്ഥിതികളെയും അക്രമങ്ങളെയും അതിജീവിച്ചാണ് രാഷ്ട്രീയ സ്വയംസേവക സംഘം വളരുന്നതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാര്‍ പ്രമുഖ് പി.ആര്. ശശിധരന്. ആര്എസ്എസ്ചേര്ത്തല ഖണ്ഡിന്റെ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രിയ പാര്‍ട്ടികള്‍ ജാതിഭേദം വളര്‍ത്തി ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സംഘം ശാഖയിലുടെ സ്വന്തം നാടിന് വേണ്ടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാരതം ഇന്ന് എല്ലാരംഗത്തും മുമ്പന്തിയിലാണ്. ദോക്ലായില്‍ ചൈനക്ക് മുട്ടുമടക്കേണ്ടി വന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മകുമാരി ദിഷ അദ്ധ്യക്ഷയായി. താലൂക്ക് സംഘചാലക് ഡി. ശശികുമാര്‍, താലൂക്ക് കാര്യവാഹ് പി. ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. പഥസഞ്ചലനം ക്ഷേത്രമൈതാനിയില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.
ഹൈന്ദവ സമാജത്തിന് ആത്മവീര്യം ലഭിച്ചത് ആര് എസ് എസ് രൂപീകരിച്ചതിനു ശേഷമാണന്ന് അമ്പലപ്പുഴയില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ് പറഞ്ഞു. വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് അമ്പലപ്പുഴ ഖണ്ഡ് സംഘടിപ്പിച്ച പഥ സഞ്ചലനത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘത്തിനു പ്രധാനം രാജ്യസുരക്ഷ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡി കോളേജ് റിട്ട. പ്രൊഫ. ആര്. രാമരാജവര്‍മ്മ അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ പങ്കെടുത്തു. പുറക്കാട് മുരുക്കുവേലി ക്ഷേത്രത്തില്‍ നിന്നും ആരംഭിച പഥ സഞ്ചലനം പായല്‍ കുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ സമാപിച്ചു.
എടത്വയില്‍ പൊതുപരിപാടിയില്‍ ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. തുറവൂരില്‍ ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ വി. വിനു മുഖ്യപ്രഭാഷണം നടത്തി. പണ്ഡിറ്റ് കറുപ്പന് സാംസ്കാരിക സമിതി പ്രസിഡന്റ് ചന്തിരൂര്‍ ദിവാകരന് അദ്ധ്യക്ഷനായി. പാണാവള്ളിയില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മാഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. വിജയന് നായര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: