Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഥകളിയിലെ സ്ത്രീ വേഷക്കാർ

Janmabhumi Online by Janmabhumi Online
Sep 30, 2017, 05:31 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി. കഥകളി അവതരിപ്പിക്കുന്നതിന് മെയ്‌വഴക്കം കൂടുതല്‍ വേണമെന്നതിനാല്‍ പുരുഷാധിപത്യം ഏറെ നിലനിന്ന കലാരൂപം കൂടിയാണ് കഥകളി.

ഈ പരുഷാധിപത്യം ഒരു പരിധിവരെ ഇല്ലാതായത് തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിന്റെ ആവിര്‍ഭാവത്തോടെയാണെന്നു പറയാം. വെറും കളിയായിട്ടായിരുന്നു തുടക്കം. ഇന്നത് ഗൗരമേറിയതായി വന്ന അനുഭവമാണ് വനിതാ കഥകളി സംഘത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.

1975 ല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനു സമീപത്തായുള്ള പാലസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് കഥകളി കളിയരങ്ങായി ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുതിര്‍ന്ന സ്ത്രീകളുടേയും ചെറുപ്പക്കാരായ കലാകാരികളുടേയും ഈ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത് വനിതാ ദിനത്തില്‍ തന്നെ ആയിരുന്നു എന്നതും യാദൃച്ഛികം. പദ്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരാണ് ഇതിന് സാരഥ്യം വഹിച്ചത്. ആട്ടവിളക്കിനു മുമ്പാകെയുള്ള സ്ത്രീകളുടെ പ്രകടനം അളക്കാനായിരുന്നു ആദ്യ കാലങ്ങളില്‍ കാഴ്ചക്കാരായി എത്തിയവരില്‍ ഭൂരിഭാഗവും ശ്രമിച്ചത്. മികവാര്‍ന്ന പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളിലുണ്ടായിരുന്ന ഈ ശങ്ക അപ്പാടെ ഇല്ലാതാക്കാന്‍ പിന്നീട് വനിതാ കഥകളി സംഘത്തിനായി. അതോടെ ആരാധകരും സംഘത്തിന്റെ പെരുമയും വര്‍ധിക്കാന്‍ തുടങ്ങി. അഭ്യസ്തവിദ്യരായ നിരവധി പേര്‍ കഥകളി അഭ്യസിക്കാനും കഥകളിസംഗീതം പഠിക്കാനുമായി എത്തിത്തുടങ്ങി. എന്നാല്‍ വാദ്യ മേളങ്ങളും ചുട്ടി കുത്തലും ഇപ്പോഴും പുരുഷന്മാരാണ് ചെയ്യുന്നത്. ചെണ്ടയും മദ്ദളവും പോലെ ഭാരമേറിയ വാദ്യോപകരണങ്ങള്‍ മണിക്കൂറുകളോളം ചുമക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നതാണ്കാരണം.

കഥകളി സംഘം ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് സതീവര്‍മ്മ ഇതിന്റെ മേല്‍നോട്ടത്തിലേക്ക് എത്തിയത്. വെള്ളിനേഴി സ്വദേശിയായ സതീവര്‍മ്മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാര്യയായി തൃപ്പൂണിത്തുറയില്‍ എത്തിയതോടെ കഥകളി സംഘത്തിന് പുത്തന്‍ വേഷപ്പകര്‍ച്ച തന്നെ കൈവന്നു. സതീവര്‍മ്മ കഥകളി വേദിയില്‍ ഇല്ലെങ്കിലും നേതൃത്വപാടവം കൊണ്ട് അതിനു പുറത്തെ നിറസാന്നിധ്യം തന്നെയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ ശില്‍പ്പി ആശാനില്‍ നിന്ന് ചുട്ടി കുത്താന്‍ കൂടി പഠിച്ചു ആ മേഖലയിലും അവര്‍ കഴിവു തെളിയിച്ചു.

പിന്നീടങ്ങോട്ട് കഥകളിയിലേക്ക് പെണ്‍കുട്ടികളെ കടന്നു വരാന്‍ പ്രേരിപ്പിച്ചതും അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കിയതും കളിയുടെ നടത്തിപ്പും എല്ലാം സതീവര്‍മ്മ തന്നെയാണ് നോക്കി നടത്തിയത്. ഇന്നത്തെ തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തെ ഈ രൂപത്തിലാക്കിയതും ഇവരാണ്. രണ്ട് വര്‍ഷം മുമ്പായിരുന്നു സതീവര്‍മ്മയുടെ വിയോഗം. അവരോടുള്ള ബഹുമാനാര്‍ത്ഥം വര്‍ഷംതോറും അനുസ്മരണവും ഈ രംഗത്ത് മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സതീവര്‍മ്മ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

42 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കഥകളി സംഘത്തില്‍ ഇന്ന് അമ്പതിലധികം വനിതകളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നാണ് ഇതില്‍ പലരും കളിക്കായി എത്തുന്നതും. ചവറ പാറുക്കുട്ടിയമ്മ, കോട്ടയ്‌ക്കല്‍ ജയശ്രീ തുടങ്ങിയ പലരും തുടക്കത്തില്‍ തന്നെ സംഘത്തിന്റെ ഭാഗമായതാണ്. അത് ഇപ്പോഴും തുടരുന്നു. സംഘത്തില്‍ പലരും അധ്യാപികമാരും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമൊക്കെയാണ്.

കളി ആരംഭിക്കുന്നതിനു മുമ്പ് മണിക്കൂറുകളോളം ചുട്ടിയും വേഷവും അണിയേണ്ടതും, കളി കഴിയാന്‍ രാത്രി ഇരുട്ടുമെന്നതും അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു പ്രശ്‌നമല്ല. കഥകളിയോട് ഇവര്‍ക്കുള്ള അഭിനിവേശവും നീതിയും തന്നെയാണ് ഇതിനു കാരണം.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട 31 ധീര വനിതകള്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ വനിത കഥകളി സംഘവും ഉള്‍പ്പെട്ടിരുന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്തം നിലനിന്നിരുന്ന കഥകളിയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കാനും പുരുഷ മേല്‍ക്കോയ്മ ഇല്ലാതാക്കാനും സാധിച്ചതിനാണ് നാരീശക്തി പുരസ്‌കാരം നല്‍കിയത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ കലാ, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണ് പുരസ്‌കാരം വാങ്ങാന്‍ എത്തിയിരുന്നത്. ഇതില്‍ രാഷ്‌ട്രപതിയുടെ പ്രത്യേക അഭിനന്ദനം നേടാനും വനിത കഥകളി സംഘത്തിനായി. രാധികാ വര്‍മ്മയാണ് നാരീശക്തി പുരസ്‌കാരം ദല്‍ഹിയിലെത്തി സ്വീകരിച്ചത്. പ്രതിവര്‍ഷം അമ്പതോളം കളികള്‍ വനിത കഥകളി സംഘത്തിന് ഇന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 1500 ല്‍ അധികം വേദികളും സംഘം പിന്നിട്ടു.

ഇന്ന് മൂന്നാം തലമുറയാണ് സഘത്തെ ഇപ്പോള്‍ നയിക്കുന്നത്. ഗീതാവര്‍മ്മ, രാധികാ വര്‍മ്മ, സരിത വര്‍മ്മ, എന്‍. ഗീത, ഡോ. ഹരിപ്രിയ നമ്പൂതിരി, അഡ്വ. രഞ്ജിനി സുരേഷ് എന്നിവരാണ് വനിത സംഘത്തിന്റെ ഇപ്പോഴത്തെ സാരഥികള്‍. കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര ഗീത, മായ നെച്ചിക്കോട്, കുന്നത്തൂര്‍ സരസ്വതി, അനുപമ വര്‍മ്മ തുടങ്ങിയവര്‍ സംഘത്തിലെ സ്ഥിരം വേഷക്കാരാണ്.

സംഘത്തിലെ രാധിക വര്‍മ്മ, പാര്‍വ്വതി മേനോന്‍, പ്രമീഷ വിജയന്‍, രഞ്ജിനി സുരേഷ് എന്നിവര്‍ കത്തി, വെള്ള, പച്ച, താടി തുടങ്ങിയ വേഷങ്ങളാണ് രംഗത്ത് അവതരിപ്പിക്കുന്നത്. കൂടാതെ ആസ്ഥാന ഗായികമാരായി കുമാരി വര്‍മ്മയും ശൈലജാ വര്‍മ്മയും ഇവര്‍ക്കൊപ്പമുണ്ട്.

കളരി അഭ്യാസത്തിന്റെ മെയ് വഴക്കത്താല്‍ സ്ത്രീവേഷങ്ങള്‍ക്ക് പുതിയൊരു വ്യാഖ്യാനം നല്‍കാന്‍ ഡോ. ഹരിപ്രിയ നമ്പൂതിരിക്കും, കത്തി വേഷങ്ങളില്‍ പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നില്‍ ഭാവപ്പകര്‍ച്ച വരുത്താന്‍ അഡ്വ. രഞ്ജിനി സുരേഷിനുമായി. സീതാ സ്വയംവരവും, നരകാസുരവധവുമൊക്കെ വേദിയില്‍ അവതരിപ്പിച്ച പുതുതലമുറയും സംഘത്തിനൊപ്പമുണ്ട്. അതോടെ ഇന്ന് കഥകളി പെണ്ണരങ്ങുകളുടെ ആധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

വനിതകഥകളി സംഘത്തിന്റെ ജൈത്രയാത്ര, ഇന്ന് നാലു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍, യുഎസ്, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളിലും എത്തിനില്‍ക്കുന്നു.

മൂന്നു മാസത്തോളം വിവിധ രാജ്യങ്ങളില്‍ വിദേശ പര്യടനം നടത്താനും ഇവര്‍ക്കായിട്ടുണ്ട്. വിദ്യാസമ്പന്നരാണ് സംഘത്തിലെ ഒരോരുത്തരും. പ്രൊഫഷണല്‍ ജീവിതത്തിനൊപ്പം തന്നെ ജീവിതചര്യയുടെ ഭാഗമായാണ് ഇതില്‍ പലരും കഥകളിയെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ന് പുരുഷ കലാകാരന്മാര്‍ക്കൊപ്പം എത്താന്‍ സംഘത്തിന് സാധിച്ചതും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു. നിലമ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സമീപം
Kerala

വിങ്ങലായി അനന്തു: വകുപ്പുകളുടെ അനാസ്ഥയുടെ ഇര; തലയൂരാന്‍ കെഎസ്ഇബി പ്രസ്താവനയുമായി രംഗത്ത്‌

Kerala

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം: നിയന്ത്രണം ഇന്ന്‌ അർധരാത്രി മുതൽ, ‘ലൈറ്റ് ഫിഷിങ്’ ഉൾപ്പെടെ വിലക്ക്

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ അറിയാം..

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം

ആകാശയുദ്ധത്തില്‍ ആധിപത്യം നേടാന്‍ ആദ്യ തേജസ് എംകെ1എ യുദ്ധവിമാനം ഈ ജൂണില്‍ എത്തും; പുതുതലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഘടിപ്പിക്കാം

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു : ദാരുണ സംഭവം പത്തനംതിട്ടയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies