ന്യൂദല്‍ഹി: ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിക്കാനായതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫാദറിന്റെ ആരോഗ്യവിവരങ്ങള്‍ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഒപ്പം തന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദി ഫാദര്‍ ടോം പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം കേന്ദ്രമന്ത്രി സുഷമ സ്വരാജുമായും ഉഴുന്നാല്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ഉഴുന്നാല്‍ ദല്‍ഹിയിലെത്തിയത്.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി. സലേഷ്യൻ സഭയുടെ ബംഗളൂരു, ദൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.
7.40നുള്ള വിമാനത്തില്‍ വത്തിക്കാനില്‍ നിന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്നാലിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വത്തിക്കാനില്‍ നിന്നുള്ള പുരോഹിത സംഘവും ടോം ഉഴുന്നാലിനൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: