മാരാരിക്കുളം: പോലീസ് കംപ്ലയിന്റ് അതോറിട്ടിയുടെയും എസ്പിയുടെയും ഉത്തരവ് കാറ്റില്‍പറത്തി കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പരാതി. തനിക്കും കുടുംബത്തിനും സ്വാഭാവിക നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മണ്ണഞ്ചേരി കാവുങ്കല്‍ കുന്നേല്‍വെളി എം. അനിമോള്‍ എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്.
2014 ആഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അനിമോളും ഭര്‍ത്താവ് രജിമോനും അയല്‍വാസിയുമായുണ്ടായ അതിര്‍ത്തി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയിരുന്നു. അതേ സമയം അയല്‍വാസി പുരുഷോത്തമന് നല്കിയ പരാതിയില്‍ ജാമ്യമില്ല കുറ്റങ്ങള്‍ ചുമത്തി രജിമോനെ റിമാന്റു ചെയ്തിരുന്നു.
സംഘര്‍ഷത്തില്‍ രജിമോന് കണ്ണിന് പരിക്കേല്‍ക്കുകയും കേല്വി ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഭാര്യ അനിമോള്‍ക്കും മകന് വിനയനും പരിക്കും പറ്റിയിരുന്നു. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയെടുത്ത കേസ് പുനര്‍ അന്വേഷിക്കണമെന്ന് പോലീസ് കംപ്ലയിന്റ് അതോറിട്ടിയും എസ്പിയും ഉത്തരവിട്ടെങ്കിലും കേസ് ഇഴയുകയാണ്. ഇതിനാലാണ് സ്വാഭാവിക നീതിക്കായി റേഞ്ച് ഐജിയ്ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: