Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായം മറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 10:40 pm IST
in India

 

ന്യൂദല്‍ഹി: പഞ്ചനക്ഷത്ര റാങ്കായ മാര്‍ഷല്‍ ഓഫ് ദ എയര്‍ഫോഴ്‌സ്, പദ്മവിഭൂഷണ്‍ അര്‍ജാന്‍ സിങ്. ഇന്ത്യന്‍ വ്യോമ ചരിത്രത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ റാങ്ക്. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായ്‌ക്കും കെ.എം. കരിയപ്പയ്‌ക്കും ശേഷം ഫൈവ് സ്റ്റാര്‍ ലഭിക്കുന്ന സൈനിക മേധാവി. വിമാനങ്ങളുടെ എണ്ണത്തിലും അത്യന്താധുനിക സാങ്കേതിക വിദ്യകളുള്ള പുത്തന്‍ അമേരിക്കന്‍ വിമാനങ്ങളുടെ കരുത്തിലും ഇന്ത്യന്‍ വ്യോമസേനയെ നേരിട്ട പാക് വ്യോമസേന 1965ല്‍ പരാജയത്തിന്റെ രുചി അറിഞ്ഞതിന് കാരണക്കാരന്‍. രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു ഈ സൈനിക മേധാവിയോട്. മാര്‍ഷല്‍ അര്‍ജാന്‍ സിങ് യാത്രയാകുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വ്യോമചരിത്രത്തിലെ ഏറെ തിളക്കമാര്‍ന്ന അധ്യായം കൂടിയാണ്.

ഇന്ന് രാവിലെ 10 മണിക്ക് ദല്‍ഹിയിലാണ് അര്‍ജാന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍. അദ്ദേഹത്തോടുള്ള ആദര സൂചകമായി ദല്‍ഹിയില്‍ ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടും. കൗടില്യ മാര്‍ഗ്ഗിലെ ഔദ്യോഗിക വസതിയില്‍ വെച്ച മൃതദേഹത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, മൂന്നു സൈനിക മേധാവിമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ നടക്കുമ്പോള്‍ നൂറിലേറെ വരുന്ന ഇന്ത്യന്‍ വ്യോമസേനാംഗങ്ങളെ നയിച്ച് റൂട്ട് മാര്‍ച്ച് ചെയ്തത് അര്‍ജ്ജാന്‍ സിങ് ആയിരുന്നു.

1919ല്‍ പാക് പഞ്ചാബിലെ ലൈല്‍പൂരിലെ സൈനിക കുടുംബത്തില്‍ ജനിച്ച അര്‍ജാന്‍ സിങ് 1938ലാണ് വ്യോമസേനയുടെ ഭാഗമായത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബര്‍മ്മയില്‍ യുദ്ധത്തിന്റെ ഭാഗമായി. 1944ല്‍ ജപ്പാനെതിരെയും യുദ്ധവിമാനങ്ങള്‍ പറത്തി. സ്വതന്ത്ര ഇന്ത്യയിലെ വ്യോമസേനയുടെ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1964ല്‍ എയര്‍ മാര്‍ഷലായി ഉയര്‍ന്നു.

1965ലെ ഇന്ത്യ- പാക് യുദ്ധമായിരുന്നു അര്‍ജാന്‍ സിങിന്റെ നേതൃപാടവം ഏറെ വ്യക്തമാക്കിത്തന്നത്. യുദ്ധത്തില്‍ ഇടപെടില്ലെന്ന് ഇരു വ്യോമ മേധാവികളും കച്ചില്‍ വെച്ച് തീരുമാനം എടുത്തെങ്കിലും പാക്കിസ്ഥാന്‍ ഉറപ്പ് ലംഘിച്ച് ഓപ്പറേഷന്‍ ഗ്രാന്റ്സ്ലാം ആരംഭിച്ചു. ജമ്മു കശ്മീരിലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ഒറ്റപ്പെടുത്തുകയായിരുന്നു ഓപ്പറേഷന്‍ ഗ്രാന്റ് സ്ലാം.

പാക് വ്യോമത്താവളങ്ങളായ പേഷവാര്‍, മൗരിപൂര്‍ എന്നിവിടങ്ങളില്‍ വരെ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വ്വനാശം വിതച്ചു. അത്യന്താധുനിക അമേരിക്കന്‍ വിമാനങ്ങള്‍ പഴയ ബ്രിട്ടീഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത് ലോകരാജ്യങ്ങളെ തന്നെ അമ്പരപ്പിച്ചു. വെടിനിര്‍ത്തലിന് വഴങ്ങരുതെന്നായിരുന്നു വ്യോമസേനാ മേധാവി അര്‍ജാന്‍ സിങ്, പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ അറിയിച്ചത്.

1965ലെ യുദ്ധത്തില്‍ വിജയശില്‍പിയായ അര്‍ജാന്‍ സിങിന് 1966ല്‍ പദ്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. എയര്‍ ചീഫ് മാര്‍ഷലായി സ്ഥാനക്കയറ്റവും നല്‍കി. 1969ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വിറ്റ്‌സര്‍ലന്റിലെ ഇന്ത്യന്‍ അംബാസഡറായും കെനിയന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു. ദല്‍ഹി ലഫ്. ഗവര്‍ണ്ണറായും അദ്ദേഹം സേവനമനുഷ്ടിച്ചു.

മാര്‍ഷല്‍ അര്‍ജാന്‍ സിങിന്റെ സേവനങ്ങള്‍ രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന്റെ ഏറ്റവും ശക്തനായ സൈനികനെയാണ് നഷ്ടമായതെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രതികരിച്ചു. ഏറെ ബഹുമതികളോടെയും ആദരവോടെയുമാണ് രാജ്യം അതിന്റെ ഏക വ്യോമസേനാ മാര്‍ഷലിനെ യാത്രയാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.