ന്യൂദല്‍ഹി: ലോക ബാങ്ക് ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ ഡാമിന് ഫണ്ട് നല്‍കിയത് ഗുജറാത്തിലെ ക്ഷേത്രങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നര്‍മദയില്‍ സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്ത ശേഷം ദാഭോയിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നര്‍മദാ നദിയില്‍ സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതി പൂര്ത്തീകരിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ ഗൂഢാലോചനകളേയും ഞങ്ങള്‍ താണ്ടുമെന്നും പുരോഹിതരും ഋഷിമാരും ഡാമിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദിജി വ്യക്തമാക്കി.
പുത്തന്‍ ഇന്ത്യയ്ക്കായുള്ള തന്റെ കാഴ്ചപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മോദി ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടി പ്രയ്തനിക്കുമെന്നും പറഞ്ഞു. 2020ഓടെ പുത്തന്‍ ഇന്ത്യയെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ലൈന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ക്ക് എന്നെ അറിയാം. ഞാന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാറില്ല. ചെറുതായി ചിന്തിക്കാറുമില്ല. 1.25 ബില്ല്യണ്‍ ജനങ്ങള്‍ എന്നോടൊപ്പം ഉള്ളപ്പോള്‍ എനിക്ക് ചെറിയ കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയില്ല’- മോദി പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളിലെത്തിയപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം തന്റെ മനസ്സില്‍ വന്നു. അവിടെ ബിഎസ്എഫ് ജവാന്മാര്ക്ക് കുടിക്കാന്‍ വെള്ളമില്ല. നര്‍മദയില്‍ നിന്ന് അവര്‍ക്ക് വെള്ളം എത്തിക്കണമെന്നും മോദിജി പറഞ്ഞു.
കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച വ്യോമസേന മാര്‍ഷല്‍ അര്ജന് സിങിന് ആദരവ് അര്‍പ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. 1965 യുദ്ധത്തിലെ ഹീറോ ആയ അര്ജന് സിങിനെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നു. അദ്ദേഹത്തിന്റെ രക്തത്തില്‍ തന്നെ അച്ചടക്കം അടങ്ങിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രിയോടെയാണ് മോദി സംസ്ഥാനത്ത് എത്തിയത്. തലസ്ഥാനനഗരിയായ ഗാന്ധിനഗറിലെത്തി അമ്മ ഹരീബ മോദിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷമാണ് നര്‍മദ ഡാമിന്റെ സൈറ്റിലേയ്ക്ക് മോദി എത്തിയത്.
മുഖ്യമന്ത്രി വിജയ് റൂപാനി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി, സംസ്ഥാനത്തെ മറ്റ് മത നേതാക്കള്‍ എന്നിവരും സര്‍ദാര്‍ ഡാം ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: