നാസിക്ക്: പൂഴ്ത്തിവയ്പ്പ് തടയാന്‍ റെയ്ഡ്. തുടര്‍ന്ന് ഉള്ളിവില കുറഞ്ഞു. നാസിക്കിലെ വ്യാപാര കേന്ദ്രങ്ങളിലാണ് ആദായനികുതി വകുപ്പ് രാവിലെ പരിശോധന നടത്തിയത്. തുടര്‍ന്ന് ഉള്ളിയുടെ ശരാശരി മൊത്തവില 35 ശതമാനം കുറഞ്ഞു. വില കൂട്ടി വിലയ്ക്കാന്‍ ഉള്ളി സൂക്ഷിച്ചതായുള്ള സംശത്തെത്തുടര്ന്നായിരുന്നു റെയ്ഡ്.
നാസിക്കിലെ ഏഴു മൊത്തവ്യാപാരികളുടെ വീടുകളിലും ഗോഡൗണുകളിലുമാണ് റെയ്ഡ് നടത്തിയത്. ഇതോടെ ഉള്ളിയുടെ വില ക്വിന്റലിന് 1400 രൂപയില്‍ നിന്ന് 900 രൂപയാ യി കുറഞ്ഞു. വിലകുറഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വ്യാപാരകേന്ദ്രമായ ലാസല്‍ഗാവ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ ലേലം നിര്‍ത്തി.ഉള്ളി വില്‍പ്പനയും അവര്‍ നിര്‍ത്തിവച്ചു
ആദായ നികുതി വകുപ്പിന്റെ റെയ്ഡ് വ്യാപാരികളില്‍ ഭീതിയുണ്ടാക്കിയെന്നും വിലകുറയാന്‍ അതു കാരണമായെന്നും ലാസല്ഗാവോണ് അഗ്രികള്‍ച്ചര്‍ പ്രൊഡൂസ് മാര്‍ക്കറ്റ് കമ്മിറ്റി ചെയര്മാന് ജയ്ദത്ത് ഹോക്കര്‍ പറഞ്ഞു.
മെയ് 31നുശേഷം ഉള്ളിയുടെ വില അഞ്ചിരട്ടി വര്‍ധിച്ചു. ക്വിന്റലിന് 450 രൂപയുണ്ടായിരുന്ന ഉള്ളിക്ക് ആഗസ്റ്റ് 10 ന് 2450 രൂപയായി. മാര്‍ക്കറ്റിലേക്കുളള ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വിലകൂടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: