ഗാന്ധിനഗര്‍: നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഹാജരാകാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. കേസില്‍ ജീവപരന്ത്യം തടവ് അനുഭവിക്കുന്ന മായാ കോദ്നാനിയുടെ ഹര്‍ജിയില്‍ ഈ മാസം 18ന് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്വന്തമായി നഴ്സിങ്ങ് ഹോം നടത്തിയിരുന്ന ഗൈനക്കോളജിസ്റ്റാണ് മായാ കോദ്നാനി. താന്‍ നിരപരാധിയാണെന്നും കൂട്ടക്കൊല നടക്കുന്ന സമയത്ത് താന്‍ ആശുപത്രിയിലും പിന്നീട് നിയമസഭയിലും ആയിരുന്നുവെന്ന് കോദ്നാനി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കാന്‍ അമിത് ഷായേയും തന്റെ ആശുപത്രി ജീവനക്കാരെയും ഹാജരാക്കാന്‍ അനുമതി തേടിയാണ് കോദ്നാനാ ഹര്‍ജി നല്‍കിയത്.
ഷാ അടക്കം 13 പേരെയാണ് ഹാജരാക്കേണ്ടത്. ഗോധ്രയില്‍ വച്ച് സബര്‍മതി എക്സ്പ്രസ് കത്തിച്ച് 60 രാമസേവകരെ ഇസ്ളാമിക മത ഭീകരര്‍ കൊന്നൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആദ്യം കലാപമുണ്ടായ സ്ഥലങ്ങളില്‍ ഒന്നാണ് നരോദപാട്യ ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: