Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്ങനെ മെഡിക്കല്‍ പ്രവേശനവും ‘ശരി’യാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 09:02 pm IST
in Vicharam

‘നീറ്റി’നുശേഷം നടന്ന ആദ്യ മെഡിക്കല്‍ പ്രവേശനം കണ്ണുനീരില്‍ കുതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. മാസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്‌നമാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ മേടിക്കല്‍ നയത്തിന് മുമ്പില്‍ പൊലിഞ്ഞത്. ഫീസ് വര്‍ദ്ധനക്കായി മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അതിനെ ഫലപ്രദമായി ചെറുക്കുവാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല. മാനേജ്‌മെന്റുകള്‍ പോലും പ്രതീക്ഷിക്കാത്ത കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ശതമാനത്തോളമുള്ള ഫീസ് വര്‍ദ്ധനയാണ് 11 ലക്ഷത്തിലെത്തി നില്‍ക്കുന്നത്. കോഴ്‌സ് തീര്‍ന്നു വരുമ്പോള്‍ മുടക്കേണ്ട ആകെത്തുക മുക്കാല്‍ കോടിയോളമാവും. നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിക്കുകയില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കെതിരെ സമരത്തിന്റെ പാതവെടിഞ്ഞ് സമരസതയുടെ പാതയാണ് സമത്വവാദികളുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.

യോഗ്യതാ പരീക്ഷയും നീറ്റും കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും, പ്രവേശനത്തിനുശേഷം ഫീസ് ഘടനയെപ്പറ്റി പഠിക്കാന്‍ സമിതികള്‍ രൂപീകരിക്കുന്നതും, ബാങ്കുകളുടെയും മാനേജ്‌മെന്റുകളുടെയും മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നതും ദീര്‍ഘവീക്ഷണമില്ലാത്ത ഉന്നത വിദ്യാഭ്യാസ നയങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. സമഗ്രമായ സ്വാശ്രയ നയം രൂപീകരിക്കുകയും, ഫീസ് ഘടന നിശ്ചയിക്കുവാനുള്ള പരമാധികാരം സര്‍ക്കാരില്‍ നിലനിര്‍ത്തുകയുമാണ് ഇച്ഛാശക്തിയുള്ള ഭരണകൂടം ചെയ്യേണ്ടത്.

പ്രവേശന നടപടികള്‍ ആരംഭിക്കുമ്പോള്‍തന്നെ ഫീസ് നിര്‍ണ്ണയം നടത്താന്‍ കഴിയാത്തതും, ഫീസ് കുറയ്‌ക്കാന്‍ മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ കെഞ്ചുന്നതുമെല്ലാം കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ ഉദാഹരണങ്ങളാണ്. കോടതികള്‍ക്ക് മുന്നില്‍ മാനേജ്‌മെന്റുകള്‍ നിരത്തുന്ന നിറം പിടിപ്പിച്ച കണക്കുകള്‍ക്കും വാദങ്ങള്‍ക്കും അനുകൂലമായി വിധികള്‍ വരുമ്പോള്‍ നയരൂപീകരണത്തിലൂടെ സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാരിന് അഭികാമ്യമായത്.

അഞ്ച് ലക്ഷത്തോടൊപ്പം നല്‍കേണ്ട ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി രക്ഷകര്‍ത്താക്കളുടെ തലയ്‌ക്കേറ്റ അടിയാണ്. ഗാരന്റി വേണ്ടെന്ന് വച്ച മാനേജ്‌മെന്റുകളുടെ സമീപനംപോലും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളോട് പുലര്‍ത്തുവാന്‍ സര്‍ക്കാറിനായില്ല. കണ്ണ് മൂടിക്കെട്ടിയ നിയമസംവിധാനങ്ങളില്‍ നിന്ന് സാധാരണ കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ രക്ഷിക്കുവാന്‍ വരുംവര്‍ഷങ്ങളിലെങ്കിലും തുടക്കത്തിലെ ഫീസ് നിര്‍ണ്ണയം നടത്തി പ്രവേശന പ്രക്രിയകള്‍ സുതാര്യമായി പൂര്‍ത്തിയാക്കേണ്ടതാണ്. വരുംതലമുറയിലെ ഭിഷഗ്വരന്മാര്‍ കച്ചവട മനോഭാവം ഇല്ലാത്തവരാവണമെങ്കില്‍ തീര്‍ച്ചയായും അവര്‍ കടന്നുപോകുന്ന വഴികളും അത്തരത്തിലുള്ളതായിരിക്കണം. അതിനായി സമഗ്രമായ സ്വാശ്രയ – ഉന്നത വിദ്യാഭ്യാസ- നയങ്ങള്‍ രൂപീകരിക്കുകയും, മനുഷ്യത്വമുഖമുള്ള വിധികളും നിലപാടുകളും പുറത്തുവരികയുമാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.