പ്രകൃതി നിര്‍മിതങ്ങളും ഒഴുക്ക് ഇല്ലാത്തതുമായ സ്ഥിര ജലാശയങ്ങളെയാണ് സരസ്സുകള്‍ എന്നു പറയുന്നത്. ഭാരതത്തില്‍ പുഷ്കരം, ബിന്ദു, സരസ്സ് തുടങ്ങിയ അനേകം സരസ്സുകളുണ്ട്. അവയില്‍ സ്നാനം ചെയ്യുന്നത് പാപങ്ങള്‍ നശിക്കാനും പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനും കാരണമായിത്തീരും. അത്തരം സരസ്സുകളില്‍ വച്ച് സമുദ്രമാണ് ഏറ്റവും വലുതും ഏറ്റപും പുണ്യപ്രദവും. സാഗരം തന്റെ വിശേഷ വിഭൂതിയാണെന്ന് ഭഗവാന് പറയുന്നു.
(10-25) മഹര്‍ഷീണാം ഭൃഗുഃഅഹം (16)
മരീചി മുതലായ ഏഴു ഋഷികള്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവിന്റെ ദേഹത്തില്‍ നിന്ന് ആവിര്‍ഭവിച്ചു. എല്ലാവരും എല്ലാ വേദങ്ങളും യഥാവിധി അധ്യയനം ചെയ്യുകയും അര്‍ത്ഥ വിചിന്തനം ചെയ്യുകയും അനുഷ്ഠിച്ച് സിദ്ധി തേടുകയും ചെയ്തവരാണ്. അതുകൊണ്ട് അവരെ മഹര്‍ഷിമാര്‍ എന്നുപറയുന്നു.
അവരില്‍ വച്ച് അതിതേജസ്സ് ജ്വലിക്കുന്ന മഹര്‍,#ിയാണ് ഭൃഗുമഹര്‍ഷി. അതിദിവ്യവും ഇന്ദ്രിയാതീതവും ആയ ഭഗവാന്റെ വൈകുണ്ഠത്തില്‍ സ്വയം കടന്നുചെല്ലുകയും അനന്തശയനത്തില്‍ യോഗനിദ്ര കൊള്ളുന്ന ഭഗവാന്റെ മാറിടത്തില്‍ ചവിട്ടാനും കഴിവുള്ള ഭൃഗുമഹര്‍ഷി. ഭഗവാന്റെ വിശേഷ വിഭൂതിയാണ് എന്നു പറയേണ്ടതുണ്ടോ.
ഗിരാം ഏകം
അക്ഷര അഹ (17)
പദരൂപത്തിലോ വാചക രൂപത്തിലോ ധാരാളം ശബ്ദങ്ങളുണ്ട്. അവ ഭൗതിക ലോകത്തിലൂം സ്വര്‍ഗാദി ദിവ്യലോകങ്ങളിലും നിറഞ്ഞുനില്ക്കുന്നു. ഈ ലോകങ്ങളെല്ലാം നശിക്കുമ്പോല് ആ ശബ്ദങ്ങളും നശിക്കും. അക്ഷരയായി ഒരു മാറ്റവും കുറവും ഇല്ലാതെ എന്നെന്നും പ്രളയകാലത്തുകൂടി നിലനില്‍ക്കുന്നത് ഓങ്കാരമാണ് പ്രണവമാണ്. കാരണം പ്രണവം ഉദ്ബോധിപ്പിക്കുന്നത് ഭഗവാനെയാണ്. ഓങ്കാരത്തില്‍ ഭഗവാന് നിറഞ്ഞുനില്ക്കുന്നു. അതിനാല്‍ പ്രണവം ഭഗവാന്റെ വിശേഷ വിഭൂതിയാണ്.
”ഓമിത്യേകാക്ഷരം ബ്രഹ്മവ്യാഹരന് മാമനുസ്മരന്‍”
(ഓങ്കാരം ജപിക്കുമ്പോള്‍ എന്നെയാണ് ധ്യാനിക്കേണ്ടത്) എന്ന് മുന്‍പ് (9-13) പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഓങ്കാരം ഉച്ചരിക്കുമ്പോള്‍ ശ്രീകൃഷ്ണ ഭഗവാനെത്തന്നെയാണ് നാം ധ്യാനിക്കേണ്ടത്, ഭഗവാന്റെ വിഭൂതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: