ഡെഹ്‌റാഡൂണ്‍: ഭാര്യ അനുപമയെ കൊന്ന് 72 കഷണങ്ങളാക്കി ഫ്രീസറില്‍ വച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ രാജേഷ് ഗുലാത്തിക്ക് ജീവപര്യന്തം. ഡെഹ്‌റാഡൂണ്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
2010 ഒക്‌ടോബര്‍ 17നായിരുന്നു സംഭവം.33 കാരനായ രാജേഷിന്റെ അവിഹിതത്തെച്ചൊല്ലി സ്ഥിരം വാക്ക് തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു. സംഭവ ദിവസം തര്‍ക്കത്തെത്തുടര്‍ന്ന് രോഷാകുലനായ രാജേഷ് അനുപമയുടെ തല ഭിത്തിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ അവര്‍ ബോധം കെട്ടു വീണു. തുടര്‍ന്ന് മുഖത്ത് തലയണയമര്‍ത്തി കൊന്നു.
അടുത്ത രാവിലെ ഇയാള്‍ ഭാര്യയെ 72 കഷണങ്ങായി മുറിച്ച് പുതുതായി ഫ്രീസര്‍ വാങ്ങി അതിലാക്കി സൂക്ഷിച്ചു. അമ്മ പുറത്തു പോയെന്നാണ് മക്കളോട് പറഞ്ഞത്. ഒരു ദിവസം ബന്ധുക്കള്‍ ഫ്രീസര്‍ ബലമായി തുറന്നപ്പോഴാണ് കഷണങ്ങള്‍ കണ്ടത്.
കുറേക്കഷണങ്ങള്‍ മസൂറിയിലെ ഓടയില്‍ കളഞ്ഞിരുന്നു. അവസരം കിട്ടുന്നതനുസരിച്ച് കഷണങ്ങള്‍ പലയിടങ്ങളിലായി തള്ളാനാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. മുഴുവന്‍ കഷണങ്ങളും കളയും മുന്‍പ് പിടിവീഴുകയായിരുന്നു.
















