Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജാവ് പറഞ്ഞതാണ്; ഓണക്കിഴി സര്‍ക്കാരിന് മുടക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:58 pm IST
in Ernakulam

വൈപ്പിന്‍: ഓണക്കാലം വീണ്ടും വന്നെത്തിയപ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്ന് കൊച്ചുമക്കളോടൊപ്പം ഓണക്കാലത്തെ വിശേഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് എളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ സതീ രത്‌നം തമ്പാന്‍.

വൈപ്പിന്‍ കരയില്‍ കൊച്ചി രാജവംശത്തിന്റെ അവശേഷിക്കുന്ന ഒരേ ഒരു കണ്ണിയാണ് നടക്കല്‍ കോവിലകത്തെ സതിതമ്പുരാട്ടിയും കുടുംബവും. പണ്ട് കാലത്ത് കൊച്ചി രാജാവ് എളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വരുമ്പോള്‍ രാജാവിന്റെ ഒരു വിശ്രമ സങ്കേതം കൂടി ആയിരുന്നു നടക്കല്‍ കോവിലകം .കാലം മാറി രാജ വാഴ്ച അവസാനിച്ചു. പുതിയ ഭരണസമ്പ്രദായം വന്നെങ്കിലും പാരമ്പര്യ തനിമ ഒട്ടും ചോരാതെ ഇന്നും ഇവിടെ ഒരു ആചാരം നില നില്‍കുന്നു. കൊച്ചി രാജവംശത്തിലെ പിന്മുറക്കാരി എന്ന നിലയ്‌ക്ക് ഓണക്കാലത്ത് ലഭിക്കുന്ന ‘ഉത്രാടക്കിഴി നല്‍കല്‍ ചടങ്ങ്. അന്നത്തെ കാലത്ത് ഓണപ്പുടവ ആയിരുന്നു എങ്കില്‍, ഇന്ന് പണമായി മാറിയെന്ന് മാത്രം. തിരു-കൊച്ചി സംയോജനത്തോടെയും ഭരണ പരിഷ്‌കാരങ്ങള്‍ മാറിയതോടെയുമായിരുന്നു ഈ മാറ്റം. കോവിലകത്തെ പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും ഇതിനു അവകാശികളാണ്. അര നൂറ്റാണ്ടിലേറെയായി സതീ രത്‌നം തമ്പാന്‍ ഉത്രാടക്കിഴി വാങ്ങിതുടങ്ങിയിട്ട്.

സര്‍ക്കാരിന്റെ പ്രതിനിധിയായി വില്ലേജ് ഓഫീസര്‍ നേരിട്ട് കോവിലകത്ത് എത്തിയാണ് അവകാശിക്ക് പണം നല്‍കുന്നത്. 2011 വരെ 15 രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. പിന്നീട് ഇത് 1000 രൂപയായി ഉയര്‍ത്തി. അവകാശികളുടെ എണ്ണം കൂടിയപ്പോള്‍ ഇത് ചടങ്ങ് മാത്രമായി മാറി.

കുട്ടിക്കാലത്ത് അമ്മാവന്മാരോടും സഹോദരിമാരോടും ഒപ്പം എളങ്കുന്നപ്പുഴ ക്ഷേത്രത്തിനു കിഴക്കുവശത്ത് നിന്ന് വഞ്ചിയില്‍ ആയിരുന്നു ഓണപ്പുടവ വാങ്ങിക്കാന്‍ പോയിരുന്നതെന്ന് സതീ രത്‌നം തമ്പാന്‍ പറഞ്ഞു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന കുന്നിന്മേല്‍ ബംഗ്ലാവ് എന്ന തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ നേരിട്ടെത്തി വലിയ തമ്പുരാന്റെ പക്കല്‍ നിന്നായിരുന്നു ഓണപ്പുടവ വാങ്ങിയിരുന്നത്. ശേഷം തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനു സമീപത്തെ കോട്ടയ്‌ക്കകം വന്നു കോവിലകത്തെ മുതിര്‍ന്ന സ്ത്രീ ആയ വലിയമ്മ തമ്പുരാന്റെ പക്കല്‍ നിന്നും ഓണപ്പുടവ വാങ്ങും. പുടവ വാങ്ങുവാന്‍ പോകുന്നതിനോടൊപ്പം കോവിലകത്തെ അംഗങ്ങള്‍ എല്ലാവരെയും കാണുവാനും വിശേഷങ്ങള്‍ പങ്കുവെയ്‌ക്കാനും ഉള്ള ഒരു അവസരം കൂടി ആയിരുന്നു അത്. കോവിലകത്ത് പങ്കുവെക്കലിന്റെയും ദാനധര്‍മങ്ങളുടെയും ഉത്സവകാലമായിരുന്നു ഓണക്കാലം.

ഭരണം കൈമാറുമ്പോള്‍ പഴയ ആചാരങ്ങള്‍ തുടരണമെന്ന് സര്‍ക്കാറിനോട് രാജാവ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനോട് ആവശ്യപെട്ട മൂന്ന് കാര്യങ്ങളില്‍ ഏറ്റവും പ്രധാനപെട്ട ഒന്നായിരുന്നു ഉത്രാട ക്കിഴി മുടങ്ങാതെ നല്‍കണം എന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും മുറതെറ്റാതെ ഉത്രാടക്കാഴ്ചയെത്തുന്നത്. പണ്ട് ഉത്രാടത്തിന്റെ അന്ന് ആണ് കിഴി കിട്ടിയിരുന്നത്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്. എന്നാല്‍, ഇന്ന് ഓഫീസുകള്‍ക്ക് ഓണത്തിനു അവധി ആയതിനാല്‍ അത്തം തുടങ്ങി തിരുവോണം വരെ ഉള്ള ഏതെങ്കിലും ഒരു ദിവസം ഉത്രാടക്കിഴി നല്‍കുകയാണ് പതിവ്.

വിവാഹം, ജോലി മറ്റെന്തെങ്കിലുമായി ബന്ധപ്പെട്ടു താമസം മാറുമ്പോള്‍ ബന്ധപെട്ട അധികൃതരെ വിവരം അറിയിക്കണം. പുതിയ മേല്‍വിലാസത്തില്‍ കിഴി കൊണ്ട് വന്നു കൊടുക്കും. കൂടാതെ ഏതെങ്കിലും കാരണവശാല്‍ ഒരു വര്‍ഷംഇത് കൈപറ്റാതിരുന്നാല്‍ പിന്നീടുള്ള കൊല്ലം വീണ്ടും ലഭിക്കണമെങ്കില്‍ ആള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

എണ്‍പത്തിരണ്ടു കാരിയായ സതി രത്‌നം തമ്പാന്‍ എളങ്കുന്നപ്പുഴയില്‍ മകന്‍ സജിത് വര്‍മ്മയോടൊപ്പം ആണ് താമസം. ഫോട്ടോഗ്രാഫര്‍ ആണ് സജിത് വര്‍മ്മ. മരുമകള്‍ പ്രശാന്തി സജിത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.