കല്‍പ്പറ്റ : നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ നടന്ന മഴക്കാല പക്ഷി സര്‍വ്വെയില്‍ 92 ഇനം പറവകളെ കണ്ടെത്തി. എട്ട് വര്‍ഷത്തിന് ശേഷമാണ് സര്‍വ്വെ. സംസ്ഥാന വനംവകുപ്പിന്റേയും തൃശ്ശൂര്‍ ഫോറസ്ട്രി കോളേജിന്റെയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയുടെയും നേതൃത്വത്തിലായിരുന്നു സര്‍വ്വെ.
അഞ്ചിനം ബുള്‍ബുളുകള്‍. ഏഴിനം ബാബ്ലറുകള്‍, അഞ്ചിനം പ്രാവുകള്‍, മൂന്നിനം പരുന്തുകള്‍ എന്നിവയെ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ഉയരം കൂടിയ പുല്മേടുകളില്മാത്രം കാണുന്ന നെല്‍പൊട്ടന്‍(ഗോള്‍ഡന്‍ ഹെഡഡ് സിസ്റ്റി കോള), പൊതക്കിളി(ബ്രോഡ് ടെയ്ലെഡ് ഗ്രാസ് ബേഡ്) എന്നിവയെ ബ്രഹ്മഗിരി മലനിരകളിലെ പുല്‍മേടുകളിലാണ് കണ്ടെത്തിയത്. അപൂര്‍വ്വയിനം പക്ഷികളാണിവ.
പശ്ചിമഘട്ട മലനിരകളിലെ തനത് പക്ഷികളില്‍ 11 എണ്ണത്തെ നോര്‍ത്ത് വയനാട് ഡിവഷനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പല്ലപ്പന്, ചെമ്പന്‍, എറിയന്‍ തുടങ്ങിയ പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും ഇടയിലായിരുന്നു സര്‍വ്വെ. ഡിഎഫ്ഒ കെ.സി.പ്രസാദ്, റെയ്ഞ്ച് ഓഫീസര്‍മാരായ നജ്മല്‍ അമീന്, പ്രേംഷെമീര്. അരുണേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നായി 25 നിരീക്ഷകരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: