Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആ ചെറുപുഞ്ചിരിക്കുമപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 08:43 pm IST
in Vicharam

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട, ശതാഭിഷിക്തന്‍ എം.ടി. വാസുദേവന്‍നായര്‍ക്ക് ഞാനും ആരാധകരോടൊപ്പം ദീര്‍ഘായുസ്സും മംഗളാശംസയും നേരുകയാണ്. ഇപ്പോള്‍ ഓര്‍മ്മവരുന്നത് എംടി എഴുതിയ ‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’ എന്ന കഥയാണ്. കൂട്ടുകുടുംബത്തില്‍ അമ്മാവന്റെ ഔദാര്യത്തില്‍ വേണം കഥാകാരന് സ്വന്തം പിറന്നാള്‍ ആഘോഷിക്കാന്‍. ചോദിക്കാന്‍ വയ്യ. തച്ചാലോ എന്ന ഭയം. അമ്മാവന്റെ മകന്റെ പിറന്നാള്‍ കേമമായി ആഘോഷിച്ചത് കണ്ടു. തന്റെ പിറന്നാളും ഇതേപോലെ വേണ്ടെ. അമ്മയുടെ ആവശ്യം അമ്മാവന്‍ തള്ളി. എംടി ചുട്ടുപൊള്ളുന്ന വാക്കുകളില്‍ എഴുതി- ”ആ പിറന്നാള്‍ ദിവസം ഞാന്‍ കുളിച്ചില്ല. അമ്മ എന്നെ നിര്‍ബന്ധിച്ചതുമില്ല. അതില്‍പ്പിന്നെ പിറന്നാളുകള്‍ കടന്നുപോയി. ഇന്ന് അമ്മയും അമ്മാവനും മുത്തശ്ശിയുമില്ല. ഇരുട്ട് നുഴഞ്ഞുകയറുന്ന അന്തരീക്ഷത്തിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോവുന്നു: നാളെ എന്റെ പിറന്നാളാണ്.”

പിന്നീട് ലോകപ്രശസ്തനായി മാറിയ എണ്‍പത്തിനാലുകാരന്‍ നമ്മുടെ പ്രിയ കഥാകാരന്‍ ഇപ്പോള്‍ നടന്ന പിറന്നാളില്‍ ഒരഭിമുഖത്തില്‍ പറയുന്നു- ”പഠിക്കണകാലത്ത് തന്നെ പിറന്നാളാഘോഷം ഇല്ല. ഇപ്പോള്‍ രാവിലെ മുതല്‍ ആളുകള്‍ വീട്ടില്‍ വന്നുപോകും. ഫോണ്‍ വരും. ഞാന്‍ അറ്റന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് ആ ബുദ്ധിമുട്ട് ഇല്ല. പിറന്നാള്‍ ദിവസം നക്ഷത്രത്തിന് സന്ധ്യയ്‌ക്ക് ഇവിടെ പൂജയുണ്ട്. അത് ഇക്കുറിയും ഉണ്ട്.” ഇപ്പോള്‍ നാട് ആ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കഥാകാരന്‍ മാത്രം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒഴിയുന്നു. പൊതുവെ ആളുകളോട് ലോഹ്യം പ്രകടിപ്പിക്കാനും ചിരിക്കാനും മടിയുള്ള ആളാണ് എംടിയെന്നാണ് സംസാരം. പക്ഷെ എന്റെ അനുഭവം വേറെയാണ്. അതൊരു മറക്കാനാവാത്ത അനുഭവമാണെനിക്ക്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ടൗണ്‍ഹാളില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങ്. എന്റെ ആത്മകഥ ‘നിലയ്‌ക്കാത്ത സിംഫണി’ പ്രകാശനം ചെയ്യുന്നത് എംടി. നാലുമണിക്കാണ് ചടങ്ങ്. പലരും പറഞ്ഞു, ഇത് പറ്റിയ സമയമല്ല. ആളുകള്‍ കുറയും. കുറെ വൈകി ആറുമണിക്ക് മതി. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. ആ സമയത്ത് എറണാകുളത്ത് എംടി പങ്കെടുക്കുന്ന സിനിമക്കാരുടെ സംഘടന മാക്ടയുടെ വക സ്വീകരണച്ചടങ്ങുണ്ട്. എംടി നാലുമണിക്കു തന്നെ ടൗണ്‍ഹാളില്‍ എത്തി. പലരുടേയും മുന്‍ധാരണ തെറ്റിച്ചുകൊണ്ട് നഗരപ്രമുഖരും ജനപ്രതിനിധികളും പത്രസുഹൃത്തുകളും ഉള്‍പ്പെടെ വലിയൊരു സദസ്സ് നേരത്തെ ഹാളില്‍ ഇടംപിടിച്ചിരുന്നു; എംടിയുടെ പ്രസംഗം കേള്‍ക്കാനും കാണാനും എത്തിയവര്‍.

കൃത്യസമയത്ത് യോഗം തുടങ്ങി. വന്നവഴി എന്റെ അടുത്തിരുന്ന എംടി പുഞ്ചിരിയോടെ എന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കി. പുസ്തകത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തിയത്, പുസ്തകത്തിന് ‘നിലയ്‌ക്കാത്ത സിംഫണി’ എന്ന് പേരിട്ട പ്രശസ്ത പത്രപ്രവര്‍ത്തകനും എന്റെ ബന്ധുവും കൂടിയായ രവി കുറ്റിക്കാട്ടാണ്. രവി രസകരമായി പുസ്തകം അവതരിപ്പിക്കുന്നത് എംടി കൗതുകത്തോടെ കേട്ടിരുന്നു. തമാശകേട്ട് ഇടയ്‌ക്ക് ചിരി. വേദിയിലും സദസ്സിലും അതും പലരിലും കൗതുകം ഉണര്‍ത്തുന്നത് ഞാന്‍ കണ്ടു.

രവി പറഞ്ഞു: ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലീലചേച്ചിക്കും എംടിയുടെ ഒരനുഭവമുണ്ടായി.

രോഗബാധിതയായി ചേച്ചി കോട്ടയത്ത് ആശുപത്രിയില്‍ കിടന്നു. ഏറിയാല്‍ രണ്ടാഴ്ചയിലെ ജീവിതമാണ് ചേച്ചിക്ക് ഡോക്ടര്‍മാര്‍ നല്‍കിയത്. ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ ചേച്ചിയുടെ ചരമക്കുറിപ്പ് തയ്യാറാക്കി വച്ച് കാത്തിരുന്നു. പിന്നീടത് ചേച്ചിയെ വായിച്ചു കേള്‍പ്പിച്ച് ഞാനത് കീറിക്കളഞ്ഞു. എംടിക്കും ഇതേപോലെ ഒരനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ട്. ശരിയോ എന്നറിയില്ല, പിന്നീട് ആ കുറിപ്പ് എംടിയുടെ മേശക്കകത്ത് ആരോ വച്ചത് എംടി തന്നെ കണ്ടുവെന്നും വായിച്ചു തെറ്റുകള്‍ തിരുത്തിയെന്നും പത്രലോകത്തെ കഥ. എംടി ആ സംഭവം ‘സുകൃതം’ എന്ന പേരില്‍ തിരക്കഥയാക്കി. ലീലചേച്ചി ഇപ്പോള്‍ ഇതാ, ഈ പുസ്തകത്തിന്റെ പേജുകളില്‍ എഴുതിച്ചേര്‍ത്തു. ഇങ്ങനെയൊരു സാമ്യത ഇരുവരും തമ്മിലുണ്ട്.” സദസ്സിന്റെ കയ്യടിച്ചുകൊണ്ടുള്ള ചിരിയില്‍ എംടിയും പങ്കുചേര്‍ന്നു. ആ അപൂര്‍വരംഗം പത്രക്കാരുടെ ക്യാമറയില്‍ ഒപ്പിയെടുത്തിരുന്നു.

അങ്ങനെയൊരു പ്രസരിപ്പിന്റെ അന്തരീക്ഷത്തില്‍ പുസ്തകപ്രകാശനത്തിനുശേഷം എംടി ചെയ്ത പ്രസംഗം എനിക്ക് നല്‍കിയ പുരസ്‌കാരം കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞു- ”ഒരു പുസ്തകത്തിന്റെ വില്‍പ്പനയ്‌ക്കും പ്രചാരണത്തിനും അതിന്റെ പേരിന് വലിയ പ്രാധാന്യമുണ്ട്. ഇവിടെ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ പേര്‍ – നിലയ്‌ക്കാത്ത സിംഫണി-എനിക്ക് കൗതുകകരമായി തോന്നി. ഞാന്‍ അനുമോദിക്കുന്നു.” തുടര്‍ന്ന് എന്റെ ആത്മകഥയില്‍ അദ്ദേഹത്തെ സ്പര്‍ശിച്ച ചില കാര്യങ്ങള്‍ വിശദീകരിച്ചു. ഇനിയും എന്തെങ്കിലുമൊക്കെ എഴുതി പ്രസിദ്ധീകരിക്കാനുള്ള ആത്മധൈര്യം എനിക്ക് നിറയെ നല്‍കിയാണ് എംടി വേദിവിട്ടത്.

ചിരിച്ചുകൊണ്ട്, അനുമോദനങ്ങളോടെ നടന്നുനീങ്ങിയ അദ്ദേഹത്തെ നോക്കി ഞാന്‍ മനസ്സില്‍ ആരാഞ്ഞു, ആരാണ് പറഞ്ഞത് ഈ മനുഷ്യന്‍ ചിരിക്കില്ലെന്ന്. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യന്‍ സംതൃപ്തി കണ്ടെത്തുന്നത് സ്വയം സമര്‍പ്പിതമായ പ്രവൃത്തിയിലൂടെയാണ്. ഇതുതന്നെയാണ് ഒരു പുഞ്ചിരിയെക്കാള്‍ അപ്പുറമുള്ള ആ മനുഷ്യന്റെ വലിപ്പവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

News

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

പുതിയ വാര്‍ത്തകള്‍

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.