Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:14 pm IST
in Pathanamthitta

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന. ജില്ലയിലെ പ്രധാന ഇടനിലക്കാരനായ ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗം കഞ്ചാവ് കേസില്‍ ഇന്നലെ പടിയിലായി.ഇരവിപേരൂര്‍ തോട്ടപ്പുഴ ഞാറ്റുകാലയില്‍ വീട്ടില്‍ ആദര്‍ശ്(22)നെയാണ് എക്‌സൈസ് സംഘം പിടികൂടി.ഇരവിപേരൂര്‍ സ്റ്റേഡിയത്തിന് സമീപത്ത്‌നിന്നാണ് ഇയാളെ പിടികൂടിയത്.പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആദര്‍ശ്.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

മല്ലപ്പള്ളിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇടത് നേതാവ് സമാനകേസില്‍ പിടിയിലായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗംവും പോലീസ് പിടിയിലായത്.കടപ്ര ആലന്തുരുത്തിയില്‍ കഴിഞ്ഞ ലഹരമാഫയ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.പിആര്‍എഫ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ ഇത്തരക്കാര്‍ വിലസുന്നതായി നാട്ടുകാര്‍ പരാതിപറഞ്ഞു.

കൗമാരക്കാരായ വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഫിയകളുടെ പ്രധാന ഇരകള്‍.കഞ്ചാവ് കടത്തിയ കേസില്‍ കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്. വന, മലയോര മേഖലകളിലും പട്ടണങ്ങളിലും മാഫിയകളുടെ കണ്ണികള്‍ സജീവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും എക്‌സൈസ് വകുപ്പ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.തിരുവല്ല, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളേയും ലഹരിമരുന്ന് കടത്തിനായി മാഫിയകള്‍ ഉപയോഗിക്കുന്നു. അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ആളിനേയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ രണ്ടിടത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതും കണ്ടെത്തിയിരുന്നു.പുതുതലമുറ ബിയറിനും മദ്യത്തിനും അപ്പുറം ലഹരിക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ചാകരയാകുന്നത്. സിഗരറ്റിലും ബീഡിയിലും നിറച്ച് പുകവലിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കളാണ് യുവാക്കള്‍ക്ക് കുടുതല്‍ ഹരം. കഞ്ചാവിന് പുറമെ ചില മിശ്രിതങ്ങളും പുകവലിക്കാനായി ലഭ്യമാണ്. 300 രൂപ മുതല്‍ മുകളിലേക്ക് വില ഈടാക്കുന്ന ഒരു ഡോസ് മിശ്രിതം സിഗരറ്റില്‍നിറച്ച് വലിച്ചാല്‍ മൂന്നുപേര്‍ക്കുവരെ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്.

എട്ടുമുതല്‍ പത്ത് മണിക്കൂര്‍വരെ ഇതിന്റെ കിക്ക് നിലനില്‍ക്കും എന്നതും യുവാക്കളെ ഇതിന് അടിമകളാക്കുന്നു.ലഹരി ഉപയോഗിക്കുമ്പോള്‍ കണ്ണ് ചുവക്കാതിരിക്കാന്‍ ഒഴിക്കുവാനുള്ള മരുന്നും ലഹരിമാഫിയകള്‍തന്നെ നല്‍കുമത്രേ. ടൗണുകളിലൂടെ ബൈക്കുകളില്‍ ഭ്രാന്തമായ വേഗത്തില്‍ പായുന്ന യുവാക്കളിലേറെയും ഇത്തരം ലഹരിക്ക് അടിമകളാണെന്നും സൂചന. മദ്യപിച്ചാല്‍ പരിശോധനകളില്‍ പിടിക്കപ്പെടുമെങ്കില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചവരെ കണ്ടുപിടിക്കാന്‍ കഴിയില്ല.

ബിയറില്‍ ചേര്‍ത്ത് കഴിച്ചാല്‍ മത്തടിക്കുന്ന വേദന സംഹാരിയുടെ ഗണത്തില്‍പെട്ട ക്യാപ്‌സൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭം.ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വ്യാപകമായതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും കൂടിയത്. പലതരം ലഹരി വസ്തുക്കള്‍ ഇത്തരം തൊഴിലാളികള്‍ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള മിക്ക പുകയില ഉത്പന്നങ്ങളും നാട്ടില്‍പുറത്തെ പെട്ടിക്കടകളിലടക്കം ലഭ്യമാണുതാനും.വിദ്യാര്‍ത്ഥികളെ വലയിലാക്കാനായി ലഹരി അടങ്ങിയ മിഠായികള്‍, പാനീയങ്ങള്‍, വിവിധതരം പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും മാഫിയകള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നു..മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ്മാഫിയ പിടിമുറുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.