Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാലം മറക്കാത്ത കമ്യൂണിസ്റ്റ് വഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 12:18 pm IST
in Vicharam

ജനാധിപത്യവിരുദ്ധമാണ് തങ്ങളുടെ നിലപാടെന്ന് പാര്‍ട്ടി പരിപാടിയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. ദ്രുതഗതിയിലുള്ള രാഷ്‌ട്രീയമാറ്റങ്ങള്‍ക്ക് അനുസരിച്ച് നമ്മള്‍ അടവുകള്‍ സ്വീകരിച്ചുകൊള്ളണമെന്ന് അവര്‍ പാര്‍ട്ടി പരിപാടിയില്‍ എഴുതിവച്ചിട്ടുണ്ട്.

സായുധസമരത്തിനാണ് ഊന്നല്‍. തെരഞ്ഞെടുപ്പ് ഒരു ‘ഓപ്ഷന്‍’ മാത്രം. ഇതാണ് രേഖപ്പെടുത്തപ്പെട്ട നിലപാടെന്നിരിക്കെയാണ് സിപിഎം ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യസംരക്ഷകരുടെ കുപ്പായമെടുത്തണിയുന്നത്. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ കാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എടുത്ത ദേശവിരുദ്ധ നിലപാട് മനസ്സിലാക്കിയാല്‍ ആ അവസരവാദ അടവുനയത്തിന്റെ ഭീകരത ഒരളവുവരെ തിരിച്ചറിയാം. ഇപ്പോള്‍ വലിയ ഫാസിസ്റ്റ് വിരുദ്ധരായാണല്ലോ അവരുടെ അഭിനയം. എന്നാല്‍ അന്ന് രണ്ടാം ലോകയുദ്ധത്തിന് മുന്നോടിയായി ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയുമായി സഖ്യത്തിലേര്‍പ്പെട്ട റഷ്യയിലെ സ്റ്റാലിന്റെ നിലപാടിന് സിന്ദാബാദ് വിളിക്കുകയായിരുന്നു പാര്‍ട്ടി ചെയ്തത്.

ജര്‍മ്മനിയും ജപ്പാനും ഇറ്റലിയുമടങ്ങുന്ന സഖ്യത്തോട് ചേര്‍ന്നായിരുന്നു സ്റ്റാലിന്റെ നില്‍പ്. ഹിറ്റ്‌ലറും സ്റ്റാലിനുമായി രഹസ്യ ഉടമ്പടികള്‍ ഉണ്ടാക്കി. അതിനിടയിലാണ് ഹിറ്റ്‌ലര്‍ പോളണ്ടിനെ ആക്രമിച്ചത്. അതോടെ റഷ്യ നിലപാട് മാറ്റി. മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുകയാണല്ലോ നയം. റഷ്യ, ബ്രിട്ടന് കൈകൊടുത്തതോടെ സാമ്രാജ്യത്വവിരുദ്ധത ഒലിച്ചുപോയി. ബ്രിട്ടന്‍ നയിക്കുന്നതാണ് ജനകീയയുദ്ധമെന്ന് ഒരു ഉളുപ്പുമില്ലാതെ മാറ്റിപ്പറഞ്ഞു.

ആ കാലത്താണ് 1942 ആഗസ്റ്റ് 8ന് രാത്രിയിലാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്യുന്നത്. ക്വിറ്റ് ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ക്കുള്ള താക്കീതായിരുന്നു. അതിലേക്കുള്ള മാര്‍ഗമായിരുന്നു ജനങ്ങള്‍ക്കു നല്‍കിയ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ധീരമായ ആഹ്വാനം.

ബ്രിട്ടന്റെ ഒപ്പം ചേര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഈ ദേശീയ പ്രക്ഷോഭത്തിന് ആദ്യന്തം എതിരായിരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ അതിന്റെ നേതാക്കള്‍ക്കോ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് മാത്രമല്ല പ്രകടനം നടത്തിയും ചെറുയോഗങ്ങള്‍ നടത്തിയും അവര്‍ സമരത്തെ എതിര്‍ത്തുകൊണ്ടിരുന്നു. സമരവിരുദ്ധപ്രചാരണത്തിനായി ചില പത്രങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ ലൈസന്‍സ് കൊടുത്തിരുന്നു. അങ്ങനെ ലൈസന്‍സ് കിട്ടിയ പത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് അവരുടെ പാര്‍ട്ടി മുഖപത്രമെന്ന ആരോപണവും വളരെ ശക്തമാണ്. പാലോറ മാതായുടെ കിടാവൊക്കെ പിന്നീട് കഥയില്‍ കടന്നുവന്നതാണ്. അതേസമയം ഇതേകാലയളവില്‍ വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റുകള്‍ ഹോചിമിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരെയാണ് പോരാടിയത്. അവര്‍ കൊളോണിയലിസത്തിനെതിരെ സമരം ചെയ്തപ്പോള്‍ ഇവിടെ കോളിനാവാഴ്ചയ്‌ക്ക് അനുകൂലമായി പ്രചാരണം നടത്തുകയായിരുന്നു കമ്മ്യൂണിസ്റ്റുകള്‍.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ക്ലമന്റ് ആറ്റ്‌ലി അധികാരത്തിലേറിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. 1946ല്‍ത്തന്നെ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വന്നു. സമരം വിജയിക്കുമെന്നായപ്പോള്‍ അതിന്റെ അവകാശം നേടിയെടുക്കാനും ജാള്യത മറയ്‌ക്കാനും കമ്യൂണിസ്റ്റുപാര്‍ട്ടി ഇറക്കിയ അടവിന്റെ ഭാഗമാണ് പുന്നപ്രയും വയലാറും തെലങ്കാന സമരവുമൊക്കെ.

വായിച്ചാല്‍ മനസിലാകാത്ത മൂലധനവും ഉദ്ധരിച്ച് തോക്കിന്‍മുമ്പിലേക്ക് പാവപ്പെട്ട തൊഴിലാളികളെ പുന്നപ്രയിലും വയലാറിലും വാരിക്കുന്തവുമായി മരിക്കാന്‍ വിട്ടുകൊണ്ടാണ് ഈ മഹാപാതകം അവര്‍ ചെയ്തത്. ഒരുകാലത്തും ദേശീയതയ്‌ക്ക് അനുകൂലമായി നിലകൊണ്ടവരല്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. താഷ്‌കെന്റില്‍ 1920ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുക്കാനിറങ്ങിയ എം.എന്‍. റോയി കടുത്ത ഗാന്ധിവിരോധിയായിരുന്നു. ഇഎംഎസ് എഴുതിപ്പഠിച്ചത് തന്നെ ഗാന്ധിജിക്കെതിരെയാണ്. ഗാന്ധിജിയെ അടിമുടി എതിര്‍ക്കുന്ന ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകമാണ് ഇഎംഎസിന്റെ ആദ്യരചനയെന്ന് കാണാതെ പോകരുത്.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അതുപോലും അംഗീകരിക്കാന്‍ അവര്‍ക്ക് മനസ്സുണ്ടായില്ല. പിന്നെയും എത്രയോ വര്‍ഷം അവര്‍ ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചു. ദേശീയപതാകയ്‌ക്ക് പകരം കരിങ്കൊടിപൊക്കിയതിന്റെ പേരില്‍ ലാത്തിയടിയേറ്റ പാര്‍ട്ടി സഖാക്കള്‍ ജീവിച്ചിരിക്കുന്നുണ്ട് ഇപ്പോഴും. അവരുടെ മുന്നില്‍ ഇപ്പോള്‍ പാര്‍ട്ടി കൊണ്ടാടുന്ന ദേശീയതയുടെ മഹോത്സവങ്ങള്‍ക്ക് ആദ്യം ചൂണ്ടിക്കാട്ടിയ ‘രാഷ്‌ട്രീയമാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള അടവുകള്‍’ എന്ന വിശേഷണമേ ചേരുന്നുള്ളൂ.

(കമ്യൂണിസ്റ്റ് വിമര്‍ശകനും ഗ്രന്ഥകാരനും മുന്‍ സിഐടിയു നേതാവുമാണ് ലേഖകന്‍) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.