കോട്ടയം: നിര്‍ധനരായ അവയവമാറ്റ രോഗികള്‍ക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന് പ്രത്യാശ ഡയറ്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി.നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നില്ല.
ഇതു മൂലം നിര്‍ധനരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.വ്യക്ക മാറ്റശസ്ത്രക്രിയ്ക്ക് നിരനധി രോഗികള്‍ കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.വ്യക്ക മാറ്റ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ മാസത്തില്‍ ഒന്നു മാത്രമാണ് നടക്കുന്നത്.ഇതിനായി മൂന്നരലക്ഷം രൂപയാണ് മെഡിക്കല്‍ കോളേജില്‍ ഈടാക്കുന്നുള്ളുവെങ്കിലും മരുന്നുകള്‍ക്ക് ചിലവ് കൂടുതലാണ്.
മെഡിക്കല്‍ കോളേജുകളില്‍ വ്യക്കമാറ്റത്തിനായി ബന്ഡുകളുടെ വ്യക്ക മാത്രമേ സ്വീകരിക്കുന്നുള്ളു.മൂന്നാമതൊരാള്‍ വ്യക്കദാനം ചെയ്യുകയാണങ്കില്‍ സ്വകാര്യ ആശുപത്രികളിലേക്ക് നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്.ഇത്തരം പ്രവണതകള്‍ മാറ്റമുണ്ടാക്കണം.നിയമ തടസ്സങ്ങള്‍ അല്ല പലപ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തയ്യാറക്കുന്നില്ല.നിലവില്‍ സംസ്ഥാനത്തെ മൂന്നു മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.ഇതും സാധാരണക്കാരായ രോഗികളെ വലയ്ക്കുന്നു.ശസ്ത്രക്രിയ്ക്ക് ശേഷം കഴിക്കേണ്ട മരുന്നുകളുടെ വിലയും സാധാരണക്കാരനു താങ്ങാന്‍ കഴിയുന്നതല്ല.ഇതിനൊക്കെ മാറ്റങ്ങള്‍ ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: