കോഴിക്കോട്: കുറ്റിച്ചിറ സിയസ്കോ കെട്ടിടത്തിന്റെ പേരില്‍ സിപിഎം-മുസ്ലിം ലീഗ് രാഷ്ട്രീയ ബലാബലം. ഇന്നലെ നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് കെട്ടിടം കോര്പ്പറേഷന് ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. കരാര്‍ ഉടമ്പടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, അനധികൃത നിര്‍മ്മാണം നടത്തി, അനുവാദമില്ലാതെ എടിഎം കൗണ്ടര്‍ ആരംഭിച്ചു, മൂന്നാം നിലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു എന്നിവയാണ് കോര്പ്പറേഷന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സിയസ്കോ അധികൃതര്‍ ഇത് നിഷേധിക്കുന്നു. കോര്പ്പറേഷന് അനുവാദത്തോടെയാണ് നിര്‍മ്മാണങ്ങള്‍ നടന്നതെന്നും കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡോ. പി.ടി. മുഹമ്മദലി പറഞ്ഞു. 90 വര്‍ഷത്തേക്കാണ് കരാര്‍. അനധികൃതമായി സിയസ്കോ ഒന്നും ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഈദ് സായാഹ്നത്തില്‍ മുഖ്യാതിഥി മേയര്‍ തോട്ടത്തില്‍ രവീന്ദ്രനായിരുന്നു അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിയസ്കോ കെട്ടിടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉയര്‍ന്നത് പ്രാദേശിക രാഷ്ട്രീയ ചേരിതിരിവുകളുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാരവാഹികളായിരുന്ന ഒരു വിഭാഗം സിപിഎം പക്ഷത്തേക്ക് മാറുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ പാനല്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്തു. 30 സ്ഥാനങ്ങളിലും ഔദ്യോഗിക പാനല്‍ വിജയിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റവരുടെ സമ്മര്‍ദ്ദമാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ അറബിക്കല്യാണം നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാക്കപ്പെട്ടവരടക്കം സിയസ്കോ ഭാരവാഹികളായതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് മറു വിഭാഗം ആരോപിക്കുന്നത്.
സിപിഎം ദുര്‍ബലമായ ഈ മേഖലയില്‍ പാര്‍ട്ടി സ്വാധീനമുറപ്പിക്കാനാണ് ഒരു വിഭാഗത്തെ പിന്തഉമച്ചുകൊണ്ട് പാര്‍ട്ടി ശ്രമിക്കുന്നത്. ഈയടുത്ത മുസ്ലിം ലീഗ് പക്ഷത്ത് നിന്ന് കൂറു മാറി സിപിഎം പക്ഷത്തായവരെ മുന്‍ നിര്ത്തിയാമ് ഈ ശ്രമം.
കൗണ്‍സില്‍ യോഗത്തില്‍ സിപിഎം ഭൂരിപക്ഷത്തോടെ അജണ്ട പാസ്സാക്കിയെങ്കിലും കെട്ടിടം ഒഴിപ്പിക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിവരും. തീരുമാനം തങ്ങളെ അറിയിച്ചില്ലെന്നും രേഖാമൂലം വിവരം കിട്ടിയാല്‍ ഭാവി നടപടികള്‍ സ്വീകരിക്കുമെന്നാണ് സിയസ്കോ അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: