ന്യൂയോർക്ക്: 2016 കാലഘട്ടത്തിൽ ആഗോള തലത്തിൽ ഭീകരാക്രമണങ്ങൾ കുറവായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, സിറിയ, പാക്കിസ്ഥാൻ, നൈജീരിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരർക്ക് നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയാണ് ഇതിന് കാരണമെന്നും സ്റ്റേറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2016 കാലഘട്ടത്തിൽ 2015നേക്കാൾ 9 ശതമാനത്തോളം ഭീകരാക്രമണങ്ങൾ കുറഞ്ഞു, ഇതിനു പുറമെ 13 ശതമാനം മരണ നിരക്ക് കുറഞ്ഞുവെന്നും റിപ്പോട്ടിൽ പറയുന്നുണ്ട്. എന്നാൽ സുന്നി, ഐഎസ് ഭീകരർ ഇറാഖിൽ കനത്ത നാശമാണ് വിതയ്‌ക്കുന്നത്. 2015നെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ 20 ശതമാനം ആക്രമണങ്ങൾ അവർക്ക് വർധിപ്പിക്കാനായി. 69 ശതമാനമാണ് ഇറാഖിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ആകെമാനം 11,072 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണങ്ങളിൽ 25,600 പേരാണ് കൊല്ലപ്പെട്ടത്. 2016ൽ ആകെ 104 രാജ്യങ്ങളിലാണ് ഭീകരാക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: