Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗ്രാമീണ റോഡുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 08:58 pm IST
in Kottayam

കോട്ടയം: റോഡിന്റെ നിലവാരവും നിര്‍മ്മാണമേന്മയും മഴക്കാലത്ത് അറിയാം. ഒറ്റമഴയ്‌ക്ക് തന്നെ മിക്ക റോഡുകളും തകരുകയാണ്. ഗ്രാമീണ റോഡുകളാണ് കൂടുതലും തകരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പഞ്ചായത്തുകളുടയോ നിയന്ത്രണത്തിലുള്ള റോഡുകളാണ് ഇവ. കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ മിക്ക ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. കാല്‍നട യാത്ര പോലും അസാധ്യമായതോടെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിലാണ്. നീലംപേരൂര്‍-ചക്കച്ചംപാക്ക റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതിന്് ഉദാഹരണമാണ്.

കുറഞ്ഞ തുകയ്‌ക്ക് ഒറ്റപാളിയില്‍ നിര്‍മ്മിക്കുന്ന റോഡുകളാണ് ഗ്രാമീണ മേഖലയിലുളളത്. സര്‍ക്കാരുകളുടെ വിവിധ സ്‌കീമുകളില്‍ പെടുത്തിയുള്ള റോഡുകളുടെ നിര്‍മാണ കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ക്ക് താല്പര്യമില്ല. അവര്‍ക്ക് നിര്‍മാണങ്ങളിലാണ് താല്പര്യം. പല തവണ ടെന്‍ഡര്‍ വിളിച്ചാല്‍ മാത്രമെ പണി ഏറ്റെടുക്കുകയുളളു. ഉയര്‍ന്ന തുക ക്വാട്ട് ചെയ്തയായിരിക്കും പലപ്പോഴും കരാറുകാര്‍ ഇത്തരം റോഡുകളുടെ കരാര്‍ ഏറ്റെടുക്കുന്നത്. ഇത് റോഡിന്റെ നിലവാരത്തെയാണ് ബാധിക്കുന്നത്. രണ്ട് പാളിയില്‍ നിര്‍മിക്കേണ്ട റോഡ് ഒറ്റപാളിയില്‍ നിര്‍മിക്കും. ഈ റോഡുകളാണ് ഒറ്റമഴയില്‍ തകരുന്നത്.

വേനല്‍ക്കാലത്ത് ഗ്രാമീണ റോഡുകളില്‍ വാര്‍ഷിക അറ്റകുറ്റപണി നടക്കാറില്ല. മഴക്കാലത്ത് ചെറിയ കുഴികളിലില്‍ കൂടി വെള്ളം റോഡിനുള്ളിലേക്ക് ഊര്‍ന്നിറങ്ങും. ഈ രീതിയില്‍ വെള്ളം ഇറങ്ങി 48 മണിക്കൂര്‍ കഴിഞ്ഞാല്‍ എത്ര നല്ല രീതിയില്‍ ടാര്‍ ചെയ്ത റോഡിലും കുഴി്കള്‍ ഉണ്ടാവും. ഈ കുഴികള്‍ ഒരോ മഴ കഴിയുമ്പോള്‍ വലുതായി കുളം പോലെയാകും. ഗ്രാമീണ റോഡുകളില്‍ മഴവെള്ളം ഒഴുകി പോകാന്‍ ഓടകളും കുറവാണ്. മഴവെള്ളം റോഡില്‍ തന്നെ കെട്ടി കിടക്കുന്നതും റോഡുകളുടെ തകര്‍ച്ച വേഗത്തിലാക്കുന്നു.

കാഞ്ഞിരപ്പള്ളി: പ്രദേശത്തെ ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് തോടുകളായി. ഗുണമേന്മയില്ലാത്ത ടാറിംങ്ങാണ് ഗ്രാമീണറോഡുകള്‍ വേഗത്തില്‍ തകരാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഓടകളുടെ അഭാവവും ഉള്ള ഓടകള്‍ മഴക്കാലത്തിന് മുന്‍പ് വൃത്തിയാക്കാത്തതും റോഡുകള്‍ തകരാന്‍ കാരണമാകുന്നുവെന്നാണ് ആക്ഷേപം. മഴക്കാലമായതോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ ടാക്‌സിക്കാരും തയാറാകാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പലയിടത്തും വെള്ളക്കെട്ടും രൂപം കൊണ്ടിട്ടുണ്ട്.

പഞ്ചായത്തിന് കീഴിലെ വിവിധ റോഡുകളും, പിഡബ്ലുഡി റോഡുകളും പൊട്ടിപ്പൊളിഞ്ഞു. കുണ്ടും കുഴിയും രൂപം കൊണ്ട റോഡിലൂടെ കാല്‍ നടയാത്ര പോലും ദുസഹമാണ്. പഞ്ചായത്ത് റോഡുകളില്‍ ആനക്കല്ല് തമ്പലക്കാട്, കൊടുവന്താനം പാറക്കടവ്, ആനിത്തോട്ടം, ബിഷപ്പ് ഹൗസ്, പാറമട, ടിവിഎസ് റോഡുകളാണ് ഏറ്റവും കൂടുതല്‍ തകര്‍ന്ന് കിടക്കുന്നത്. പൊതുമരാമത്തിന്റെ കീഴിലുള്ള ആനക്കല്ല് പൊടിമറ്റം റോഡും തകര്‍ന്ന നിലയിലാണ്. കൂവപ്പള്ളി പനച്ചേപ്പള്ളി റോഡും തകര്‍ന്നിട്ട് നാളുകളായി. വലിയ കുഴികള്‍ രൂപം കൊണ്ടിരിക്കുന്ന റോഡില്‍ ടാറിംങ് ഇളകി മെറ്റലുകള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്.

കറുകച്ചാല്‍: ഉന്നത നിലവാരത്തില്‍ ടാറിഗ് നടത്തിയ ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പ്രധാന വളവുകളിലും കവലകളിലും റോഡിന്റെ പലഭാഗത്തും ടാറിംഗ് ഇളകി തുടങ്ങി. തെങ്ങണ, പെരുമ്പനച്ചി, കണിച്ചുകുളം, തറേപ്പടി, കൂത്രപ്പള്ളി, കറുകച്ചാല്‍, മാന്തുരുത്തി, മൈലാടി, കാഞ്ഞിരപ്പാറ 14-ാം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ ടാറിംഗ് ഇളകികഴിഞ്ഞു. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനം വെട്ടിച്ച് കടക്കുമ്പോള്‍ ദൈവം പടിയിലും നെത്തല്ലൂരിലും കുഴിയില്‍ വീഴുന്നത് പതിവാണ്.

ഈരാറ്റുപേട്ട: നടയ്‌ക്കല്‍-കുഴിവേലി പനച്ചികപ്പാറ റോഡ് തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി. നഗരസഭയെയും പൂഞ്ഞാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്.

ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവാണ്. പല ഭാഗത്തും റോഡ് ഇല്ലാത്ത അവസ്ഥയിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ ദിവസവുംആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നാട്ടുകാരും സ്‌കൂള്‍ അധികൃതരും പല പ്രാവശ്യം പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.

ചാമംപതാല്‍: പൊന്‍കുന്നത്ത് നിന്ന് ചാമംപതാലിന് വരുന്ന റോഡില്‍ തെക്കേത്ത്കവല കഴിഞ്ഞുള്ള സ്ഥലങ്ങളിലേറെയും പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. പൊന്‍കുന്നം-മഞ്ഞപ്പള്ളികുന്നിലും ഇത്തരത്തില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

പൊന്‍കുന്നം: ആനുവേലി-തമ്പലക്കാട് റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി. ഉരുവശങ്ങളിലും ഓടയില്ലാത്തിനാല്‍ മഴവെള്ളം റോഡില്‍ക്കൂടി ഒഴുകിയാണ് കുഴികള്‍ രൂപപ്പെടുന്നത്.

ചാമംപതാല്‍: ചാമംപതാല്‍ മിച്ചഭൂമി റോഡ് തകര്‍ന്നതോടെ മിച്ചഭൂമി കോളനി നിവാസികളുടെ യാത്ര ദുരിതത്തിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡിന്റെ വശങ്ങള്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ചതോടെയാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്.

കറുകച്ചാല്‍: പത്തനാട്-ചൂരക്കുന്നു റോഡ് ചെളിക്കുഴിയായതോടെ കാല്‍നടയാത്ര പോലും ദുരിതമായി. പുതുതായി കലുങ്കു നിര്‍മ്മിച്ചതോടെയാണ് റോഡില്‍ മുഴുവന്‍ ചെളിനിറഞ്ഞത്. റോഡിലുണ്ടായിരുന്ന ചപ്പാത്തു പൊളിച്ചാണ് കലുങ്കു നിര്‍മ്മിച്ചത്. മഴക്കാലത്ത് ധൃതി പിടിച്ച് പണി തീര്‍ത്തതാണ് റോഡിനെ ചെളിക്കുഴിയാക്കിയതെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.