Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മമത തലമറന്ന് എണ്ണതേക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:38 pm IST
in Vicharam

ബംഗാളില്‍ സംഭവിക്കുന്നത് പുറം ലോകമറിയുന്നില്ല. അറിയിക്കേണ്ട മാദ്ധ്യമങ്ങളില്‍ പലതിനും പക്ഷപാതമോ പക്ഷാഘാതമോ ആണ്. ഒരാഴ്ചയിലേറെയായി, ബംഗാളില്‍ പല ഭാഗത്തും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നു, ഹിന്ദുക്കള്‍ കൂട്ടപ്പലായനത്തിന് തുനിയുന്നു. അക്രമികള്‍ ജിഹാദികളാണ്. ഈ മുസ്ലിം ഭീകരര്‍ക്ക് അവിടത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പോലീസും പരസ്യമായ പിന്തുണ നല്‍കുന്നുവെന്ന് ചില മുന്‍ ദേശീയ മാദ്ധ്യമങ്ങള്‍ പരസ്യമായി പ്രതികരിച്ചു. രഹസ്യമായി മറ്റു പല പാര്‍ട്ടികളും സംഘടനകളും അക്രമികള്‍ക്ക് സഹായം നല്‍കുന്നു. മാദ്ധ്യമങ്ങള്‍ മിക്കതും സംഭവം കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുന്നു.

ബംഗാളില്‍നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തയിതാണ്. ബാസിര്‍ഹത്തില്‍ തുടങ്ങി, നോര്‍ത്ത് 24 പര്‍ഗാനയിലും, പന്ത്രണ്ടിലേറെ സ്ഥലങ്ങളിലും നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ പര്‍ഗാന പോലീസ് സൂപ്രണ്ട് ഭാസ്‌കര്‍ മുഖര്‍ജിയേയും 10 ഐപിഎസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്ത് ഏകാംഗ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. റിട്ട. ജഡ്ജി സൗമിത്ര പാല്‍ അന്വേഷിക്കും. ജൂലൈ രണ്ടിന്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സൗരവ് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. കഅബ ശിവക്ഷേത്രമായിരുന്നു എന്നായിരുന്നു ചിത്രസഹിതമുള്ള കുറിപ്പ്. ഇത് മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞായിരുന്നു സംഭവഗതികളുടെ തുടക്കം. ബദൂരി പോലീസ് സൗരവിനെ അറസ്റ്റ് ചെയ്തു. വാര്‍ത്തയും വിവരവും സൗരവ് സ്വയം ഉണ്ടാക്കിയതല്ല. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ പരതിയാല്‍ ആര്‍ക്കും ഇപ്പോഴും ലഭ്യമാകുന്ന വിവരം. എങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗ നിയമപ്രകാരമായിരുന്നു അറസ്റ്റ്.

ബംഗ്ലാദേശ് അതിര്‍ത്തിക്ക് 12 കിലോ മീറ്റര്‍ മാത്രം അകലെയായ ഈ പോലീസ് സ്‌റ്റേഷന്‍ 2000 വരുന്ന ജനക്കൂട്ടം വളഞ്ഞു. അവര്‍ വിവിധ ഇസ്ലാമിക സംഘടനകളുടെ ആളുകളായിരുന്നു. സൗരവിനെ ശരീ അത്ത് നിയമപ്രകാരം വിചാരണചെയ്ത് ശിക്ഷ നടപ്പാക്കാന്‍ വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യം. ഇത് നിഷേധിച്ചപ്പോള്‍ അവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. പ്രദേശത്തെ കിയോഷാ പാര്‍ക്ക്, ഗോകുല്‍പുരം, രാമചന്ദ്രപുരം തുടങ്ങിയ എട്ടോളം പ്രദേശത്തെ ഹിന്ദുക്കളുടെ വീടും കടകളും ക്ഷേത്രങ്ങളും ആക്രമിച്ചു. പ്രസിദ്ധമായ ഉള്‍ട്ടാ രഥയാത്രയെന്ന ആഘോഷച്ചടങ്ങ് തടഞ്ഞു. തുടര്‍ദിവസങ്ങളില്‍ ആക്രമണം മറ്റു പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഏകപക്ഷീയമായിരുന്നു, അപ്രതീക്ഷിതവും. നോര്‍ത്ത് 24 പര്‍ഗാനയിലെ തെന്തുലിയ, ബദൂരിയ, ഗോലാബറി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുവിഭാഗത്തിന്റെ തേര്‍വാഴ്ചയായിരുന്നു. ഭവനങ്ങള്‍ക്ക് തീവെച്ചു, വാഹനങ്ങള്‍ കത്തിച്ചു. ബാസിര്‍ഹത്തില്‍, ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് ഘോഷ് എന്നയാളെ കുത്തിക്കൊന്നു. ഘോഷിന്റെ മരണം പുറത്തറിഞ്ഞു. എത്രപേര്‍ക്ക് പരിക്കുണ്ട്, എത്രപേര്‍ കൊല്ലപ്പെട്ടു, നാശനഷ്ടങ്ങള്‍ എത്ര എന്നൊന്നും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസ്താവിച്ചിട്ടില്ല.

ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തുടര്‍ച്ചയായി മൂന്നു ദിവസം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രദേശത്ത് നിര്‍ത്തിവച്ചിരിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തിന്, പതിവുപോലെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്‌നം ഗുരുതരമായപ്പോള്‍ കാര്യങ്ങളന്വേഷിച്ച ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ബിജെപി നേതാവിനെപ്പോലെ പെരുമാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മമതയുടെ പ്രസ്താവന ഗവര്‍ണ്ണര്‍ക്ക് വേദനയുണ്ടാക്കിയെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. ക്രമസമാധാന പാലനത്തിന് സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം അയച്ച സേനയെ മമത തിരിച്ചയച്ചു. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രം കരുതലോടെയാണിടപെടുന്നത്.

ഇതിനിടെയുണ്ടായ ചില സംഭവങ്ങള്‍കൂടി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദീപേന്ദു വിശ്വാസിനെ തൃണമൂല്‍ പാര്‍ട്ടിക്കാര്‍തന്നെ കൈകാര്യം ചെയ്തു, വീടാക്രമിച്ചു. ഏകപക്ഷീയമായി ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, പോലീസിനെക്കൂട്ടി ദീപേന്ദു ആക്രമിക്കപ്പെടുന്ന വീടുകള്‍ റെയ്ഡുചെയ്യാനും അവിടങ്ങളിലെ പുരുഷന്മാരെ അറസ്റ്റു ചെയ്യാനും പ്രേരിപ്പിക്കുകയായിരുന്നുവത്രെ. ഒരു ടെലിവിഷന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തുപങ്ക്, എങ്ങനെ വഹിക്കുന്നുവെന്ന് ആ പാര്‍ട്ടിയുടെ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷന്‍ വിവരിക്കുന്നത് പുറത്തുവന്നു. ബാസിര്‍ഹത്-ബദൂരി സംഭവങ്ങള്‍ എന്തുകൊണ്ട് മാദ്ധ്യമങ്ങള്‍ മിക്കതും മറച്ചുവെയ്‌ക്കുന്നു, ചര്‍ച്ച ചെയ്യുന്നില്ല? ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം വേണ്ട, അര്‍ഹിക്കുന്ന പരിഗണനയെങ്കിലും ഈ സാമൂഹ്യ-സുരക്ഷാ പ്രശ്‌നത്തിനു നല്‍കേണ്ടതില്ലേ. ദാദ്രിയില്‍ ആക്രമിക്കപ്പെട്ടത് മുസ്ലിമാണെന്ന് കേട്ടപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇത്രയേറെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടിട്ട് ബംഗാള്‍ സന്ദര്‍ശിച്ചിട്ടില്ല. ബംഗാളില്‍ ഭരണത്തിലായിരുന്ന സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍, പ്രകാശ് കാരാട്ടോ, സീതാറാം യെച്ചൂരിയോ സന്ദര്‍ശിച്ചിട്ടില്ല; കാരണം വ്യക്തം.

ഇന്ത്യന്‍ അതിര്‍ത്തികളില്‍ സമ്മര്‍ദ്ദവും സംഘര്‍ഷവും ഉണ്ടാകുമ്പോള്‍ അസമിലായിരുന്നു മുമ്പെല്ലാം കുഴപ്പങ്ങള്‍. അസമില്‍ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ ജിഹാദികളുടെയും ഭീകരരുടെയും സൈ്വര വിഹാരം നടക്കാതായി. എന്തിനും കേന്ദ്രത്തെ പഴിക്കുന്ന, മുസ്ലിം പ്രീണനം മുഖമുദ്രയാക്കിയിട്ടുള്ള മമതയുടെ ഭരണത്തില്‍ അവര്‍ക്ക് എന്തിനും ലൈസന്‍സുണ്ട്. അതാണ് ബംഗാളിലെ ചൂണ്ടുപലക. ‘മമതാ ഹഠാവോ (ഒഴിവാക്കുക), ബംഗാള്‍ ബചാവോ (രക്ഷിക്കുക)’ എന്ന മുദ്രാവാക്യം അവിടവിടെ ഉയരുന്നു. അതിലാണ്, ഇപ്പോള്‍ മിണ്ടാതിരിക്കുന്ന പല പ്രതികരണത്തൊഴിലാളികള്‍ക്കും പ്രതീക്ഷ. പക്ഷേ, ഒരുകാലത്ത് ബംഗാളില്‍ കാല്‍കുത്താന്‍ സഹായം തേടി ദല്‍ഹിയിലെ ബിജെപി ഓഫീസിലും പാര്‍ട്ടി നേതാക്കളുടെ ഭവനങ്ങളിലും നിരങ്ങിയ അനുഭവമുള്ള മമതാ ബാനര്‍ജി ഇപ്പോള്‍ തലമറന്ന് എണ്ണതേക്കുന്നതിന് വലിയ നഷ്ടം അനുഭവിക്കേണ്ടിവരും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.