ആലപ്പുഴ: ഡങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കുതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ നല്കി. ഡങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1, പനി എിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടത്തേണ്ട മുന്‍കരുതലുകളെപ്പറ്റിയും രോഗ ചികിത്സയെക്കുറിച്ചും ജനറല്‍ ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. വിജയകുമാര്‍ ക്ലാസ്സെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്തദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ സ്കൂളുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊതുകു വളരാനുള്ള സാഹചര്യം ഇല്ലെ് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. വീടിനകത്തും പുറത്തും കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
വലിച്ചെറിയു പൊട്ടിയ പാത്രങ്ങള്‍, മുട്ടത്തോട്, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ നിര്‍ബന്ധമായും നീക്കണം. ടെറസുകള്‍, ഫ്രിഡ്ജിലെ ട്രേ, അലങ്കാര ചെടികള്‍, ബയോഗ്യാസ് പ്ലാന്റ്, വേലികെട്ടാന്‍ ഉപയോഗിക്കു ഷീറ്റിന്റെ മടക്കുകള്‍ എിവിടങ്ങളിലും വെള്ളം കെ’ി നില്ക്കുില്ലെന്ന് ഉറപ്പാക്കണം. ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എിവ കൊതുക് കടക്കാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കണം. പനിയുണ്ടായാല്‍ സ്വയംചികിത്സക്ക് മുതിരാതെ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: