Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്നിലും നിന്നിലും ഒരേ ചൈതന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 08:08 pm IST
in Samskriti

സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ഓരോ സസ്യത്തിലും നടക്കുന്നുണ്ട്. അതിനു കാരണമായ ശക്തിയേത് എന്ന ചോദ്യത്തിനുത്തരം ശാസ്ത്രജ്ഞനും ലഭ്യമല്ല. മറ്റ് പലകാര്യങ്ങളും ശാസ്ത്രജ്ഞന് വിവരിക്കാന്‍ സാധിക്കും. ഇവയെല്ലാം ഇത്രയും കൃത്യമായി നിരന്തരം ശരീരത്തിലുല്‍പ്പാദിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയെക്കുറിച്ച് വ്യക്തമാക്കുവാന്‍ ശാസ്ത്രത്തിന് ഒരു പ്രത്യേക പദമില്ല.

ഈ ചൈതന്യത്തെ ഭാരതീയര്‍ ബ്രഹ്മചൈതന്യമെന്നു പറഞ്ഞു. ശരീരം എന്ന താല്ക്കാലിക ഭൗതിക ഘടനക്കകത്ത്, പ്രപഞ്ചം ദാനം നല്‍കി നിവസിക്കുന്ന ചൈതന്യം നിരന്തരം പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാന്‍ എന്നത് ശരീരം മാത്രമല്ല. അതിനേക്കാള്‍ വലിയ ചൈതന്യമാണ്. ഞാന്‍ ബ്രഹ്മ ചൈതന്യമാണ് എന്ന അര്‍ത്ഥത്തില്‍ അഹം ബ്രഹ്മാസ്മി എന്ന് ഋഷിവര്യന്മാര്‍ പറഞ്ഞു.

തത്ത്വമസി (ഛാന്ദോഗ്യ ഉപനിഷത്) എന്ന വരിയുടെ സന്ദേശം, താല്‍ക്കാലിക ശരീരത്തില്‍ ശാശ്വതമായി നില്‍ക്കുന്ന ദിശാബോധവും, പ്രജ്ഞാനവും, വിവേചനവും, ഉളള ആ ചൈതന്യമാണ് ഞാന്‍ എന്ന് ഉത്തരം നല്‍കിയ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. അങ്ങ് ബ്രഹ്മ ചൈതന്യമാണെങ്കില്‍ ഞാനോ? തത് (ബ്രഹ്മ)ത്വം അസി, അതായത് തത്ത്വമസി. നീയും അതേ ബ്രഹ്മചൈതന്യമാണെന്ന് ഗുരു അരുളി ചെയ്തു. എന്റെ ശരീരത്തില്‍ നിലനില്‍ക്കുന്ന അതേ ചൈതന്യത്തിന്റെ നിര്‍ദ്ദേശത്താല്‍ തന്നെ നിന്റെ ശരീരത്തിലും പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ എന്നിലും നിന്നിലും ഉളളതായ ചൈതന്യം ഒന്നാണ്. അഹം എന്ന സ്ഥാനത്ത് ത്വം എന്നും എഴുതുകയോ പറയുകയോ ചെയ്യാമെന്നറിയാവുന്നവരായിരുന്നു ഭാരതീയര്‍. ആ ബ്രഹ്മചൈതന്യത്താലാണ് നിന്റെ ശരീരവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തത് ത്വം അസി എന്നവര്‍ പറഞ്ഞു.

ത്വം സ്ത്രീ ത്വം പുമാന്‍ ത്വം കുമാരീ ഉതവാ കുമാരീ

ജീര്‍ണോ ദണ്‌ഡേന വഞ്ചസി ത്വം ജാതോഭവസി വിശ്വതോമുഖഃ (ശ്വേതാശ്വേതരോപനിഷത്4:3)

നീ സ്ത്രീയാകുന്നു, പുരുഷനാകുന്നു, കുമാരിയും കുമാരനുമാകുന്നു. പഴയ വടിപിടിച്ചു നടക്കുന്ന വൃദ്ധനും നീയാകുന്നു. ഈ പ്രപഞ്ചത്തിന്നാധാരമായ സര്‍വതിന്റേയും ആധാരവും നീയാകുന്നു. ആ നിന്നിലുളള ചൈതന്യം അതെല്ലാത്തിലും ഒന്നുതന്നെയാകുന്നു.

അയം ആത്മാ ബ്രഹ്മ: (മുണ്ഡകോപനിഷത്)എന്നതിന്റെ സാരം- എന്നിലും നിന്നിലും ഒരേ ചൈതന്യമാണുളളതെങ്കില്‍ ആ ചൈതന്യത്തിന്, അത് ശരീരത്തിനകത്ത് വര്‍ത്തിക്കുന്നതുകൊണ്ട്, എന്തുപേര് കൊടുക്കണം? ഇഷ്ടമുളള പേരുകൊടുക്കാം. ജീവശക്തി എന്നോ ആത്മാവ് എന്നോ കൊടുക്കാം. അത് വ്യക്തിയുടെ (ജീവിയുടെ) ഭാരം- ഉയരം- നിറം- സ്വഭാവം-ഭാവം-പ്രതികരണം-ആഗ്രഹം- തുടങ്ങിയ എല്ലാ വിചാര- വികാര-ആകൃതി രൂപങ്ങള്‍ക്കതീതമായതിനാല്‍ ഭാരതീയര്‍, ആത്മാവ് അഥവാ ആത്മചൈതന്യം എന്ന പേരു കൊടുത്തു. ബ്രഹ്മചൈതന്യത്തിന്റെ അംശം എന്നറിഞ്ഞുകൊണ്ട്, ശാസ്ത്രത്തിന്നധീനമായിട്ടുളള പരിമിതിയെ വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ സാധിക്കാത്ത പ്രതിഭാസത്തെ, ഭാരതീയര്‍ അയം ആത്മാ ബ്രഹ്മ എന്നു വര്‍ണിച്ചു.

ഈ ആത്മാവ് ബ്രഹ്മ ചൈതന്യം തന്നെയാണെന്ന് പറഞ്ഞു. പരമമായ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തിചൈതന്യം. പരമാത്മാ ചൈതന്യമെന്ന പരബ്രഹ്മചൈതന്യമാണ്. ശരീരം എന്ന കൊച്ചുക്ഷേത്രത്തില്‍ വര്‍ത്തിക്കുന്ന പരമാത്മാചൈതന്യാംശത്തെ ജീവാത്മചൈതന്യമെന്നും പറയുന്നു. കടലില്‍ നിന്നല്പം ജലം ചിരട്ടയില്‍ എടുത്താല്‍ അത് കടല്‍ ജലം തന്നെയാകുന്നതുപോലെ ചെറിയ ശരീരത്തില്‍ വലിയ പ്രപഞ്ചത്തിന്റെ അംശമായതിനാല്‍ അതും പരമാത്മ ചൈതന്യം തന്നെ. ജീവോ ബ്രഹ്മൈ നാപരാ- ജീവചൈതന്യം ബ്രഹ്മചൈതന്യമല്ലാതെ മറ്റൊന്നല്ല! ഈ ജീവാത്മ ചൈതന്യത്തെയും (Soul)അതുപലജന്മത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും വ്യക്തമായ ശാസ്ത്ര തെളിവുകള്‍ പുതിയ പുതിയ അറിവുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആത്മാവിനെക്കുറിച്ചും, ജ്ഞാന-കര്‍മ-ഭക്തി യോഗത്തിലൂടെ ആത്മാവിനുണ്ടാകുന്ന കര്‍മ്മഫലസഹിതയാത്രയും പുനര്‍ജനനത്തെക്കുറിച്ചുമുളള ഗീതയിലെ വരികള്‍ ഇന്നത്തെ ആധുനിക ശാസ്ത്രമായി തീര്‍ന്നുകൊണ്ടിരിക്കുന്നു.Brains L. Weiss Fgp-Xnb Many lives many masters, Messages from the masters, Same soul many bodies എന്നീ പുസ്തകങ്ങളിലെ വിവരണങ്ങള്‍ ആത്മാവിനെക്കുറിച്ചുളള അതിത്രനാശയങ്ങള്‍ തരുന്നു.

അവ അത്യന്താധുനികവും ആത്മീയതക്കതീതവുമാണുതാനും. ഈ ആത്മചൈതന്യം മനുഷ്യനിലും സഹസ്രജീവജാലങ്ങളിലും എങ്ങിനെ നിലനില്‍ക്കുന്നു എന്നതും അത് പല തട്ടുകളിലൂടെ കടന്നതിനുശേഷം പ്രപഞ്ചചൈതന്യവുമായിട്ടലിഞ്ഞു ചേരുന്നതിനെക്കുറിച്ചുളള വിവരണങ്ങളുമതിലുണ്ട്. ഒരു നിരീശ്വരവാദിയായി (കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ) സൈക്ക്യാട്രി പ്രൊഫസറെഴുതിയ ഈ ഗവേഷണ ഗ്രന്ഥം ഒരു ഭാരതീയന് അത്യത്ഭുതകരമായ ആവേശമുണ്ടാക്കുന്നതാണ്. അതിലെ ആത്മാവിനെക്കുറിച്ചുളള വിവരങ്ങള്‍ കേട്ടാല്‍ അഥവാ വായിച്ചാല്‍ ആത്മാവ് ബ്രഹ്മമാണെന്നും അതുപരമാത്മാവിന്റെ ഭാഗമാണെന്നും അതാണ് ഓരോ ജന്മത്തിലും ശരീരത്തെ തെരഞ്ഞെടുക്കുന്നതെന്നും, അതുതന്നെയാണ് ശരീരത്തിലെ സത്തെന്നും ഈ ഗ്രന്ഥങ്ങളിലൂടെ ചരിച്ചാല്‍ ആധുനിക ശാസ്ത്രപ്രകാരം തന്നെ മനസ്സിലാകും.

(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.