Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ ഇടതുവല്‍ക്കരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 07:47 pm IST
in Vicharam

കേരളത്തിലെ സര്‍ക്കാരിന്റെ ഭരണമികവുകൊണ്ട് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചെമ്പനോട വില്ലേജ് ഓഫിസീല്‍ കെട്ടിത്തൂങ്ങി മരിക്കുകയാണ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്ലാതെ തോമസ് ആത്മഹത്യ ചെയ്തത്. 2015 വരെ കരം അടച്ചിട്ടുണ്ട്. അതിനുശേഷമുള്ള കാലത്തെ നികുതിയാണ് സ്വീകരിക്കാത്തത്. നികുതി അടച്ച രസീതും കൈവശാകാശ സര്‍ട്ടിഫിക്കറ്റും ഇല്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്‌പ്പാ എടുക്കാന്‍ കഴിയാഞ്ഞ തോമസ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വര്‍ഷവും നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തോമസിന്റെ കുടുംബം വില്ലേജ് ഓഫീസിനു മുന്‍പില്‍ സമരം നടത്തിയിരുന്നു. അന്ന് തഹസീല്‍ദാര്‍ ഇടപെട്ടാണ് കരം സ്വീകരിച്ചത്. ഇപ്പോള്‍ കരം സ്വീകരിക്കാത്തതുകൊണ്ട് സഹികെട്ട് താന്‍ ആത്മഹത്യ ചെയ്യുമെന്ന് തോമസ് ഒരു കത്ത് വില്ലേജ് ഓഫീസര്‍ക്ക് കൊടുത്തിരുന്നു. എന്നിട്ടും വില്ലേജ് ഓഫീസര്‍ കനിഞ്ഞില്ല. ആ കത്ത് തോമസിന്റെ ഭാര്യയുടെ കയ്യില്‍ തിരിച്ചുകൊടുക്കുകയാണ് വില്ലേജ് ഓഫീസര്‍ ചെയ്തത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. റവന്യു ഉദേ്യാഗസ്ഥരുടെ അനാസ്ഥയും അഴിമതിയുംകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. വില്ലേജ് ഓഫീസ് ഉദേ്യാഗസ്ഥരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെയാണ് ജനങ്ങള്‍ ഇതൊക്കെ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് തിരുവനന്തപുരത്തു വെള്ളറട വില്ലേജ് ഓഫീസ് ഒരാള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടാന്‍ പല തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങി മടുത്താണ് സാം കുട്ടി എന്ന പാവം റബ്ബര്‍ വെട്ടുതൊഴിലാളി വില്ലേജ് ഓഫീസ് കത്തിക്കാന്‍ തയ്യാറായത്. അടുത്തിടെയാണ് തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ വെങ്ങാനൂരുള്ള 50 വയസ്സുള്ള സുജ എന്ന സ്ത്രീ സ്വയം മണ്ണെണ്ണ ഒഴിച്ച് ആത്മാഹുതിക്കു ശ്രമിച്ചത്. വര്‍ഷങ്ങളായി നടപടികള്‍ എടുക്കാതെ അവരുടെ അപേക്ഷ വച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് ആത്മഹത്യാ ശ്രമം.

ഇടതുഭരണം നിലവിലുള്ള കഴിഞ്ഞ ജൂലായിലാണ് ഉടുമ്പന്‍ചോലയിലെ വീട്ടമ്മ ഒരു മുഴം കയറില്‍ ജീവനൊടുക്കിയത്. തന്റെ രണ്ട് ഏക്കര്‍ 70 സെന്റ് വസ്തു റീ സര്‍വ്വേ ചെയ്തു കിട്ടണമെന്ന ആവശ്യവുമായി അഞ്ചാറു മാസം കയറിയിറങ്ങിയിട്ടാണ് ബെറ്റി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാഗമണ്ണിലെ എബ്രഹാം എന്ന തൊഴിലാളി ആത്മഹത്യ ചെയ്തതും റവന്യു ഉദേ്യാഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ്. റവന്യു ഉദ്യോഗസ്ഥരാണ് തന്റെ മരണത്തിനു ഉത്തരവാദികള്‍ എന്ന് എഴുതി വച്ച ഏബ്രഹാമിന്റെ ആത്മഹത്യാക്കുറിപ്പില്‍ തനിക്കു കിട്ടേണ്ട ഗ്രാറ്റുവിറ്റി തുകയായ 57000 രൂപയും പലിശയും എസ്‌റ്റേറ്റില്‍ ജപ്തിചെയ്തു വസൂലാക്കണമെന്ന ലേബര്‍ കോടതി ഉത്തരവ് റവന്യു ഉദേ്യാഗസ്ഥര്‍ പൂഴ്‌ത്തി വക്കുകയായിരിന്നുവെന്ന് ഏബ്രഹാം എഴുതിയിരുന്നു.

അഴിമതിയാണ് ഇതിനൊക്കെ പ്രധാന കാരണം. കാശ് കൊടുത്താല്‍ മാത്രമേ കാര്യം സാധിക്കൂ എന്ന സ്ഥിതിയാണ് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റുകളിലും. സത്യസന്ധരായ കുറെ ഉദേ്യാഗസ്ഥര്‍ ഉണ്ടെങ്കിലും അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല അഴിമതിക്കാര്‍. അതിനാല്‍ എല്ലാ സേവനങ്ങള്‍ക്കും നിശ്ചിത ‘കൂലി’യാണ് അലിഖിത നിയമം. അതിനെ അതിജീവിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ പോകുന്നു. വസ്തുസംബന്ധമായ എല്ലാ രേഖകള്‍ക്കും സാധാരണക്കാരന്‍ സമീപിക്കേണ്ടത് വില്ലേജ് ഓഫീസിനെയാണ്. സ്‌കൂളിലും മറ്റും കൊടുക്കേണ്ട മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കും. അതാണ് ഈ ഉദേ്യാഗസ്ഥരുടെ അക്ഷയ ഖനി.

വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന ഇക്കാര്യങ്ങള്‍ മേലുദേ്യാഗസ്ഥര്‍ക്കു അറിയില്ലെന്ന് ധരിക്കരുത്. വില്ലേജ് ഓഫീസിലെ കാര്യങ്ങള്‍ എല്ലാം താലൂക്ക് ഓഫീസിലും കളക്ടര്‍ ഓഫീസിലും അറിയാം. അവരും കണ്ണടയ്‌ക്കുന്നു, കൂട്ടുനില്‍ക്കുന്നു. അതുകൊണ്ട് മുകളിലോട്ടു പരാതി അയച്ചാലും ഒരു പ്രയോജനവും ഇല്ലാതെ പോകുന്നു. ഒരുദാഹരണം ചൂണ്ടിക്കാണിക്കാം.

അടുത്തിടെ ഒരു ‘ഒണ്‍ ആന്‍ഡ് ദി സെയിം’, സര്‍ട്ടിഫിക്കറ്റിനുവേണ്ടി തിരുവനന്തപുരം കവടിയാര്‍ വില്ലേജ് ഓഫീസറെ സമീപിക്കുന്നു. കോടതിയില്‍ കൊടുക്കാന്‍ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫീസര്‍ എഴുതിക്കൊടുത്ത മറുപടി വിചിത്രം. ‘കോടതി ആവശ്യപ്പെടാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍വാഹമില്ല.’ ഒരാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ആ ആളല്ലേ വില്ലേജ് ഓഫീസില്‍ പോകേണ്ടത് ? അതോ കിട്ടേണ്ട ആളോ? കോടതി വില്ലേജ് ഓഫീസറെ സമീപിക്കണമെന്നാണോ? പരാതിയുമായി താലൂക്ക് ഓഫീസറെ സമീപിച്ചു. ഒരു അനക്കവും അവിടുന്നില്ല. അത് കഴിഞ്ഞ് കളക്ടര്‍ക്ക് പരാതി നല്‍കി. അതുകൊണ്ടും പ്രയോജനം ഒന്നുമുണ്ടായില്ല. ഒരു മറുപടി പോലും കിട്ടിയില്ല. മേലദേ്യാഗസ്ഥരുടെ കെടുകാര്യസ്ഥതയും താഴെത്തട്ടിലുള്ള അഴിമതിക്കാരെ സഹായിക്കുന്ന നിലപാടുമാണ് ഇവിടെ വെളിവാകുന്നത്.

മൂന്നാറിലും മറ്റിടങ്ങളിലും അനധികൃത കയ്യേറ്റങ്ങള്‍ പലതും നിയമവിധേയമായി കണ്ടിട്ടുണ്ടല്ലോ. സര്‍ക്കാര്‍ ഭൂമിയും വനഭൂമിയുമൊക്കെ സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചുനല്‍കിയതായി രേഖകള്‍ ഉണ്ടല്ലോ. അതൊക്കെ എങ്ങനെ സാധിച്ചെടുത്തു? പണം വാരിയെറിഞ്ഞതുകൊണ്ട്. രാജേന്ദ്രന്‍ പട്ടയം എന്നൊരു കള്ളപ്പട്ടയംതന്നെ മൂന്നാറില്‍ ഉണ്ട്. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യവ്യക്തി കൈയേറിയതെന്ന് തെളിയിക്കാന്‍ ലോകായുക്തവരെ എത്രകാലംകൊണ്ട് ശ്രമിക്കുന്നു. അത് ഇന്നും തീരുമാനമാകാതെ കിടക്കുന്നു. അത്തരം ഭൂമിയിടപാടുകളൊക്കെ വിദഗ്ധമായി ഒളിപ്പിക്കാന്‍ കഴിവുള്ള റവന്യു ഉദേ്യാഗസ്ഥരുണ്ട്.

ഇതൊന്നും ഭരണാധികാരികള്‍ക്ക് അറിയില്ല എന്ന തെറ്റിധാരണയും വേണ്ട. തോമസിന്റെ ആത്മഹത്യ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് റവന്യു മന്ത്രിതന്നെ പറയുകയുണ്ടായി. അപ്പോള്‍ ഈ നടക്കുന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി ഭരണാധികാരികള്‍ക്കും അറിയാം.

കഴിഞ്ഞ കാലത്തുനടന്ന വില്ലേജ് ഓഫീസ് ആക്രമണങ്ങളും ആത്മഹത്യകളുമൊക്കെ മാധ്യമങ്ങളില്‍ വന്നതുകൊണ്ട് എല്ലാവര്‍ക്കും അറിവുള്ളതാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കാണാനോ പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം. മൂന്നാറില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ഒരുദേ്യാഗസ്ഥന്‍ നടപടി എടുത്തപ്പോള്‍ അതിനെതിരെ കയ്യേറ്റക്കാരുള്‍പ്പടെയുള്ളവരുടെ സര്‍വകക്ഷി യോഗം വിളിച്ചവരാണ് സര്‍ക്കാര്‍. മൂന്നാറില്‍ 22 സെന്റ് കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു വില്ലേജ് ഓഫീസ് സ്ഥാപിക്കാന്‍ തയ്യാറായ സബ് കലക്റ്റര്‍ക്കെതിരെ മറ്റൊരു സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷെ ആത്മഹത്യ ചെയ്യാന്‍ പോകുന്ന കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ല.

ഇടതുസര്‍ക്കാരിന്റെ പ്രതികരണംതന്നെ അവരുടെ കര്‍ഷക വിരുദ്ധ നിലപാടിന് ഉദാഹരണമാണ്. ഒരു മന്ത്രി പറയുകയാണ് സര്‍ക്കാരിന്റെ യശസ്സിന് കളങ്കമാണ് ആത്മഹത്യയെന്ന്. സര്‍ക്കാരിന്റെ യശസ്സ് എന്താണെന്ന് ജനത്തിനറിയാം. എന്നാലും ആ മനോഭാവം നോക്കൂ. അവരുടെ യശസ്സ് മാത്രമാണ് അവരുടെ പരിഗണന. ആത്മഹത്യ ചെയ്ത തോമസ് അവര്‍ക്കു ആരുമല്ല. അനാഥമായ തോമസിന്റെ കുടുംബം അവര്‍ക്കു പ്രശ്‌നമല്ല. ഒരു സസ്‌പെന്‍ഷനും കുറെ പത്രപ്രസ്താവനകളുംകൊണ്ട് സര്‍ക്കാര്‍ തോമസിന്റെ മരണത്തിനു പരിഹാരം ചെയ്തുകഴിഞ്ഞു!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.