Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ്സിന്റെ മറ്റൊരബദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 08:13 am IST
in Vicharam

അബദ്ധങ്ങള്‍ എഴുന്നെള്ളിക്കുന്നതില്‍ കോണ്‍ഗ്രസ്സ് ഒരിക്കല്‍ക്കൂടി കുപ്രസിദ്ധി നേടി ഭാരതത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ പരിഹാസ്യരാകുന്നു. കഴിഞ്ഞ വര്‍ഷം നോട്ട് പിന്‍വലിച്ചപ്പോള്‍ നഖശിഖാന്തം എതിര്‍ത്ത് സ്വയം വഷളായി. ഇതിന് ജനങ്ങള്‍ പാഠം പഠിപ്പിച്ചു, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍പോലും ദയനീയമായി പരാജയപ്പെട്ടു.

ഇപ്പോള്‍ ഒരര്‍ത്ഥത്തില്‍ അത്രയോ അതില്‍ കൂടുതലെ പ്രാധാന്യമുള്ള ജിഎസ്ടി എന്ന പേരിലറിയപ്പെടുന്ന ചരക്ക് സേവന നികുതി നിയമം നടപ്പിലാക്കുന്ന കാര്യത്തിലും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കാള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരിഹസിക്കുന്നു.

നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ലോക്‌സഭാ ഒരുക്കത്തില്‍നിന്ന് കോണ്‍ഗ്രസ്സ് മാറിനില്‍ക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അവരുടെ യഥാര്‍ത്ഥ മുഖം ഒന്നുകൂടി ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നു.

ഭരണഘടനയുടെ 122-ാമത് പരിഷ്‌കരണ ബില്‍ പാസാക്കി ജൂലായ് ഒന്നു മുതല്‍ നടപ്പിലായിരിക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായതും വിപ്ലവകരവുമായ നികുതി പരിഷ്‌കരണമാണ്. ഇനിമുതല്‍ രാജ്യത്തിനക്ക് നികുതിക്ക് സംസ്ഥാനങ്ങളുടെയോ നഗരസഭകളുടേയോ അതിര്‍വരമ്പുകളില്ല.

വര്‍ഷങ്ങളോളം കോണ്‍ഗ്രസ്സ് നയിച്ച യുപിഎ സര്‍ക്കാര്‍ ചര്‍ച്ചകള്‍ മാത്രം നടത്തി കടലാസ് താളുകളില്‍ മാത്രം ഒതുക്കി നിര്‍ത്തിയ ഈ ബൃഹത്തായ പരോക്ഷ നികുതി സംവിധാനം, ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല രാഷ്‌ട്രീയ ചരിത്രത്തിലും നാഴികകല്ലായി മാറുകയാണ്.

ബഹുമുഖമായ പതിനൊന്നോളം പരോക്ഷ നികുതികളെ ലയിപ്പിച്ച് സുതാര്യമായ ഏകനികുതി സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ സമഗ്രമായി ഒരുക്കുന്ന ഒരു സംവിധാനംകൊണ്ട് നേരിടുന്നതിന് കാര്യക്ഷമമായ സര്‍ക്കാര്‍തന്നെ രാജ്യത്തിനുണ്ടായിരിക്കണം.

അതുകൊണ്ടുതന്നെയായിരുന്നു പത്ത് വര്‍ഷം കൊണ്ട് ഒട്ടനവധി സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്നിട്ടും യുപിഎ സര്‍ക്കാരിന്ന് അത് നടപ്പില്‍ വരുത്താന്‍ സാധിക്കാതിരുന്നതും, ഇപ്പോള്‍ അവര്‍ അത് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ അസൂയയും വിയോജിപ്പും രോഷവും പ്രകടിപ്പിക്കുന്നതും.

കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ 2006 ഫിബ്രവരി 28 ന് അന്നത്തെ ധനകാര്യ മന്ത്രി പി.ചിദംബരം ചരക്കുസേവന നികുതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച തീയ്യതി 2010 ഏപ്രില്‍ ഒന്നായിരുന്നു. മുന്നോട്ടുള്ള വഴികള്‍ സുഗമമാക്കാന്‍ ഒരു രൂപരേഖയും, പ്രായോഗികമായി നടപ്പിലാക്കാന്‍ ഒരു ചട്ടകൂട് തയ്യാറാക്കുന്നതിന്നും സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ അധികാരപ്പെട്ട ഒരു കമ്മിറ്റിയും അന്ന് കെട്ടിപ്പടുത്തു.

ആ അധികാരപ്പെട്ട കമ്മിറ്റി 2008 ഏപ്രില്‍ മാസം ‘ചരക്ക് സേവന നികുതി മാര്‍ഗ്ഗവും മാതൃകയും’ എന്ന പേരില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ജിഎസ്ടിയെ ആസ്പദമാക്കിയ ആദ്യ ചര്‍ച്ചയുടെ രൂപരേഖ യുപിഎ സര്‍ക്കാര്‍ പുറത്തുവിട്ടു.

സമഗ്രമായ രൂപരേഖയും ഘടനയും ഒരുക്കി തയ്യാറാക്കിയെന്ന് അവകാശപ്പെട്ട ആ നികുതി പിരിവ് സംവിധാനത്തിന്ന് രണ്ട് തലങ്ങളുണ്ടായിരുന്നു. പക്ഷെ ആ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഒരു തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വരുമാനം ഉറപ്പുവരുത്താന്‍ സി.ജിഎസ്ടി എന്ന പേരിലും, സംസ്ഥാന സര്‍ക്കാരിന് പിരിച്ചെടുക്കാന്‍ എസ്ജിഎസ്ടി എന്ന പേരിലും ദ്വിമുഖ നികുതി സമ്പ്രദായമായിരുന്നു.

അത് ഭാരതത്തെ ഏകനികുതി സമ്പ്രദായത്തിനകത്ത് കൊണ്ടുവരാനോ വിലയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം നികത്താനോ പര്യാപ്തമായിരുന്നില്ലെന്ന് മാത്രമല്ല കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം നല്‍കാന്‍ കഴിയുന്നതുമായിരുന്നില്ല. എന്നാലും യുപിഎ സര്‍ക്കാരിന് എല്ലാശു പാര്‍ശകളും സ്വീകാര്യമായിരുന്നു.

നടപ്പിലാക്കാന്‍ ത്രിമുഖമായ കമ്മറ്റി സംവിധാനവും നിലവില്‍ വന്നു. വിവര സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുക്കാന്‍ മറ്റൊരും കമ്മിറ്റിയും പ്രവര്‍ത്തനമാരംഭിച്ചു. യുപിഎ സര്‍ക്കാര്‍ പിന്നീട് നാല് വര്‍ഷവും കഴിച്ചുകൂട്ടി. നടപ്പിലാക്കാന്‍ പ്രഖ്യാപിച്ച 2010 ലെ ഏപ്രില്‍ ഒന്ന് അക്ഷരാര്‍ത്ഥത്തില്‍ ചിദംബരം ജനങ്ങളെ നോക്കി ചിരിക്കാന്നുള്ള വിഡ്ഢിദിനമാക്കുകയും ചെയ്തു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷം ആറ് മാസത്തിനുള്ളില്‍ ജിഎസ്ടി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, 2016 ആഗസ്റ്റ് മാസം ലോക്‌സഭയും രാജ്യസഭയും ബില്‍ പാസാക്കി , ഒരു മാസത്തിനുള്ളില്‍ രാഷ്‌ട്രപതിയും അംഗീകരിച്ചു.

ഇത്തരം നിയമം സംസ്ഥാന തലത്തിലും നടപ്പിലാക്കാന്‍ പകുതിയോളം സംസ്ഥാനങ്ങളുടെ നിയസഭാ അംഗീകാരം മതിയായിരുന്നെങ്കിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ എതാണ്ട് എല്ലാ സംസ്ഥാനങ്ങളും നിയമസഭകളില്‍ അതിന് അനുബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കുകയുണ്ടായി.

കര്‍ശനമായ സമയപരിധി നിശ്ചയിച്ച് കാര്യക്ഷമമായി പഴയ പരോക്ഷ നികുതി സമ്പ്രദായത്തെ സമഗ്രമായ പുതിയ സമ്പ്രദായത്തിലേക്ക് മാറ്റുമ്പോള്‍ തിര്‍ച്ചയായും രാജ്യത്തിനകത്തുതന്നെ സൃഷ്ടിക്കപ്പെട്ട അതിര്‍ വരമ്പുകളില്‍നിന്ന് സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ മോചനം തന്നെയാണ് ലഭിക്കുന്നത്.

ഇപ്പോള്‍ നികുതി സമ്പ്രദായത്തിന് സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകളില്ല. ഈ മാറ്റത്തെ രാജ്യത്ത് നിലവില്‍വന്ന വിവരാവകാശ നിയമത്തോടോ, ഭക്ഷ്യ സുരക്ഷാ നിയമത്തോടോ, വിദ്യാഭ്യാസ അവകാശ നിയമത്തോടോ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇവയെല്ലാം പുതുതായി നിലവില്‍ വന്ന നിയമങ്ങള്‍ മാത്രമാകുമ്പോള്‍, ജിഎസ്ടി എന്ന ലളിതവും സുതാര്യവുമായ നികുതി സംവിധാനം പഴയ ഒട്ടനവധി നികുതി സമ്പ്രദായത്തില്‍ നിന്നുള്ള മോചനം തന്നെയാണ്.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ പതിറ്റാണ്ടുകള്‍ പഴകിയ ഒരു സംവിധാനത്തില്‍നിന്ന് രാജ്യം മോചനം നേടുന്നത്. ആ നികുതി നിയമമാറ്റത്തിന്റെ സമയത്തിന് സാക്ഷ്യം വഹിക്കാന്‍ നിയമനിര്‍മ്മാണ സംവിധാനം അതിന്റെ പങ്കാളികളെ ക്ഷണിക്കുന്നത് സ്വാതന്ത്ര്യ ദിവസത്തെ നിസ്സാരവല്‍ക്കരിക്കലാണോ?

(സാമ്പത്തികവിഷയങ്ങളെക്കുറിച്ച് എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.