ബ്രസല്‍സ്: മനുഷ്യക്കടത്ത്, ജോലിക്കാരോടുള്ള മോശമായ പെരുമാറ്റം എന്നീ കുറ്റങ്ങളില്‍ യുഎയിലെ രാജകുമാരി കുറ്റക്കാരിയാണെന്ന് ബല്‍ജിയം കോടതി കണ്ടെത്തി. 15 മാസത്തെ തടവിനും ഒരു കോടി ഇരുപതിനായിരം രൂപ പിഴയ്ക്കും ബ്രസല്‍സിലെ കോടതി ശിക്ഷ വിധിച്ചു.
യുഎഇ രാജകുടുംബത്തിലെ എട്ടാമത്തെ രാജകുമാരിയായ ഷെയിഖ ഹംദ അല്‍ നഹ്യാന് 2008ല്‍ ബെല്‍ജിയം സന്ദര്‍ശിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളാണ് പിന്നീടു നിയമ നടപടികളിലേക്ക് എത്തിയത്.
ബല്‍ജിയം സന്ദര്‍ശനത്തില്‍ ഷെയിഖ ഹംദ ഒപ്പമുണ്ടായിരുന്ന 20 ജോലിക്കാരോട് അടിമകളോട് എന്നതു പോലെ പെരുമാറി എന്നാണ് കേസ്. അടിമത്തം നിരോധിച്ചിരിക്കുന്ന രാജ്യമാണ് ബെല്‍ജിയം. ഷെയിഖ ഹംദ താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ നിന്ന് ഒരു ജോലിക്കാരി രക്ഷപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
24 മണിക്കൂറും ജോലി ചെയ്യിക്കുന്നു, ഉറങ്ങാന്‍ അനുവദിക്കുന്നില്ല, ഭക്ഷണം കൊടുക്കുന്നില്ല, രാജകുമാരിയും മക്കളും കഴിക്കുന്ന ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു തുടങ്ങി നിരവധി പരാതികള്‍ ഈ ജോലിക്കാരി ഉന്നയിച്ചതോടെ പോലീസ് കേസെടുത്തു. ഷെയിഖ ഹംദയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി തടസ്സവാദങ്ങള്‍ ഉന്നയിച്ചതോടെയാണ് കോടതി നടപടികള്‍ പത്തു വര്‍ഷത്തോളം വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: