Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്നത്തെ വിദ്യാഭ്യാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:40 pm IST
in Samskriti

മക്കളേ,

നമ്മുടെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണല്ലോ. സൂര്യവെളിച്ചം പുറത്തെ ഇരുട്ടകറ്റുന്നതുപോലെ നമ്മുടെ ഉള്ളിലെ ഇരുട്ടകറ്റുന്ന വെളിച്ചമാണ് വിദ്യാഭ്യാസം. എന്നാല്‍ ഇന്നു നമുക്കു ലഭിക്കുന്ന വിദ്യാഭ്യാസം നമ്മുടെ ഉള്ളിലെ ഇരുട്ടകറ്റാന്‍ എത്രത്തോളം സഹായിക്കുന്നുവെന്നത് ചിന്തിക്കേണ്ടിയിരി്ക്കുന്നു. പണമുണ്ടാക്കണം, അധികാരം നേടണം, പ്രശസ്തി വളര്‍ത്തണം, ഇതിനൊക്കെ സഹായകമായ ഒരു തൊഴില്‍വേണം; അതിനുതകുന്ന വിദ്യാഭ്യാസം വേണം.

ഇത്രമാത്രമായിരിക്കുന്നു ഇന്നു നമ്മുടെ സമൂഹത്തിന്റെ പൊതുവെയുള്ള ചിന്താഗതി. പഠിക്കൂ, പഠിക്കൂ, ഡോക്ടറാകൂ, കളക്ടറാകൂ എന്നു മാത്രമേ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളോടു പറയാനുള്ളു. വിദ്യാഭ്യാസത്തില്‍ മൂല്യങ്ങള്‍ക്കും, രാജ്യസ്‌നേഹത്തിനും, അറിവിനോടുള്ള ആദരവിനും, ധാര്‍മ്മികതയ്‌ക്കുമൊന്നും പ്രാധാന്യം ഇല്ലാതായിരിക്കുന്നു. ഇന്നു നമ്മുടെ രാജ്യം നേരിടുന്ന മിക്ക പ്രശ്‌നങ്ങളുടേയും മൂലകാരണം ഇതു തന്നെയാണ്.

ഇന്നത്തെ ഇളം തലമുറ അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീടുകള്‍ പോലെയാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനാകാതെ അവര്‍ ഏതു നിമിഷവും തകര്‍ന്നുവീഴാമെന്ന നിലയിലാണ്. കാരണം ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസം മാത്രമേ അവര്‍ക്ക് കിട്ടുന്നുള്ളു. ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം കിട്ടുന്നില്ല. തന്റേയും ചുറ്റുമുള്ളവരുടെയും ജീവിതം ധന്യമാക്കുവാന്‍ സഹായിക്കുന്ന വിദ്യാഭ്യാസമാണ് ജീവിതത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം.

വിദ്യാഭ്യാസം കൊണ്ട് മുഖ്യമായി നേടേണ്ടത് സംസ്‌കാരമാണ്. മനുഷ്യ മനസ്സിലെ മാലിന്യങ്ങളകറ്റി ശുദ്ധീകരിക്കുന്നതെന്തോ അതാണ് സംസ്‌കാരം. എന്നാല്‍ ഇന്ന് വിദ്യാഭ്യാസം സംസ്‌കാരത്തെയല്ല പരിഷ്‌കാരത്തെ മാത്രമേ ഉണ്ടാക്കുന്നുള്ളു.

ഒരിക്കല്‍ ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ ആഫ്രിക്കയിലെ വനാന്തരത്തിലെത്തി. അവിടെ നരഭോജികളായ ഒരു സമൂഹത്തെയാണ് അവര്‍ കണ്ടത്. ആക്രമണ സ്വഭാവം മൂലം അവരെ എന്തെങ്കിലും പഠിപ്പിക്കുക എന്നതു പ്രയാസകരമായിരുന്നു. എന്നാല്‍, അവരിലൊരാള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മറ്റുള്ളവരിലും മാറ്റമുണ്ടാകുമെന്നു കരുതി ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി ആധുനിക വിദ്യാഭ്യാസം നല്‍കിയശേഷം തിരിച്ചയച്ചു.

അടുത്തവര്‍ഷം വീണ്ടും ആ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആ കുട്ടി മറ്റുള്ളവരോടൊപ്പം മനുഷ്യമാംസം കഴിക്കുന്നതാണ് അവര്‍ കണ്ടത്. കുട്ടിയെ ഒറ്റയ്‌ക്കുവിളിച്ച് അവര്‍ ചോദിച്ചു, ”നിങ്ങളില്‍ ഒരു മാറ്റവുമില്ലാത്തതെന്ത്?” ആ കുട്ടിപറഞ്ഞു, ”മാറ്റമില്ലെന്നോ? ഞാനിപ്പോള്‍ കത്തിയും ഫോര്‍ക്കും ഉപയോഗിച്ചാണു മനുഷ്യമാംസം കഴിക്കുന്നത്.” ഇത്തരം പരിഷ്‌കാരം കൊണ്ട് എന്തു പ്രയോജനം? നമ്മുടെ ഉള്ളിലെ കാടത്തം മാറ്റുകയും വിശുദ്ധിയും വിവേകവും വിനയവും പ്രദാനം ചെയ്യുന്നതുമായിരിക്കണം വിദ്യാഭ്യാസം.

പഴയ കാലങ്ങളില്‍ ഗുരുകുലങ്ങളില്‍, ഗുരുവും ശിഷ്യരും ഒത്തുചേര്‍ന്ന് ഉരുവിട്ടിരുന്ന മന്ത്രമാണ്, ”ഓം സഹനാവവതു സഹനൗ ഭുനക്തു……” ഇതിനര്‍ത്ഥം, ”അവിടുന്നു നമ്മെ രണ്ടു പേരെയും രക്ഷിക്കട്ടെ. നമുക്ക് ആത്മാനന്ദം അനുഭവിക്കാന്‍ ഇടവരട്ടെ. നമുക്ക് രണ്ടു പേര്‍ക്കും വീര്യമുണ്ടാവട്ടെ, നമ്മള്‍ തേജസ്വികളാകട്ടെ . നമ്മള്‍ തമ്മില്‍ യാതൊരു വിദ്വേഷവുമില്ലാതിരിക്കട്ടെ,” എന്നാണ്. ഗുരുക്കന്മാര്‍ ശിഷ്യരേക്കാള്‍ എത്രയോ ഉന്നതരാണ്. എന്നിട്ടും എളിമയും വിനയുവുമാണ് അവര്‍ നമുക്കു കാണിച്ചു തന്നിട്ടുള്ളത്. വിനയവും സംസ്‌കാരവും വളര്‍ത്തിയിരുന്ന ആ വിദ്യാഭ്യാസം ഇന്നെവിടെ?

ഇന്നു സ്‌കൂളുകളും കോളേജുകളും ഒരു യുദ്ധക്കളം പോലെയാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത നഷ്ടമായിരിക്കുന്നു. അദ്ധ്യാപനം ഒരു ഭാരമായാണ് അദ്ധ്യാപകര്‍ കരുതുന്നത്. വിദ്യയോടുള്ള പ്രേമവും വിദ്യാര്‍ത്ഥികളോടുള്ള വാത്സല്യവും അവരില്‍ കാണാനില്ല. കുട്ടികള്‍ക്കാണെങ്കില്‍ അദ്ധ്യാപകരെക്കാള്‍ മിടുക്കരാണ് തങ്ങളെന്ന ഭാവമാണ്. ഇതുമൂലം ഇരുവര്‍ക്കുമിടയില്‍ പ്രേമമില്ല, ജ്ഞാനത്തിന്റെ പ്രവാഹവുമില്ല. ഏതുവിധത്തിലെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു നേടണമെന്നല്ലാതെ വിദ്യാഭ്യാസം കൊണ്ടു സംസ്‌കാരം നേടാന്‍ വിദ്യാര്‍ത്ഥിക്കോ, അതിനവര്‍ക്കു പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കോ താല്‍പര്യമില്ല. എന്തിനുവേണ്ടിയാണു പഠിക്കുന്നതെന്ന ബോധം പോലും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കില്ല. ഇതുമൂലം കുഞ്ഞുങ്ങളില്‍ ശരിയായ ജ്ഞാനമോ സംസ്‌കാരമോ വളരുന്നില്ല. അതിനാല്‍ അദ്ധ്യാപകര്‍ യന്ത്രങ്ങളെപ്പോലെയായി; കുട്ടികള്‍ ഭിത്തിപോലെയും. അവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നില്ല.

പണ്ട് ഗുരുകുലങ്ങളില്‍, ഇന്നുള്ളതുപോലെ എഴുതിപ്പഠിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എന്നിട്ടും ഇന്നുള്ളവര്‍ ഒരു ജന്മം പഠിച്ചാലും തീരാത്തത്ര കാര്യങ്ങള്‍ അന്നുള്ളവര്‍ ഹൃദിസ്ഥമാക്കിയിരുന്നു. വേദവേദാംഗങ്ങളും പുരാണേതിഹാസങ്ങളും അവര്‍ മനഃപാഠമാക്കിയിരുന്നു. ശിഷ്യന്‍ ഗുരുവിന്റെ മുഖത്തോടുമുഖം നോക്കി പ്രേമത്തിലൂടെ ആര്‍ജ്ജിക്കുന്നതാണ് വിദ്യ. പഠനം അവര്‍ക്കൊരു ഭാരമായിരുന്നില്ല. പ്രേമമുള്ളിടത്ത് ഒന്നും ഭാരമാകുന്നില്ല. സൂര്യരശ്മിയേറ്റ് താമരമൊട്ട് വിടരുന്നതുപോലെ, ഗുരുവിന്റെ പ്രേമത്താല്‍ ശിഷ്യന്റെ ഹൃദയം വികസിക്കുകയാണ്. അവിടേക്ക് ഗുരുകൃപ താനേ ഒഴുകിയെത്തുകയാണ്.

ഗുരുവിന്റെ ഓരോ വാക്കും ശിഷ്യന്‍ കേള്‍ക്കുകയായിരുന്നില്ല; അനുഭവിക്കുകയായിരുന്നു. ഓരോ നിമിഷവും അവര്‍ വളരുകയായിരുന്നു. സ്വഭാവത്തെ സംസ്‌കരിക്കുന്നതും സാമൂഹ്യബോധം ഊട്ടി ഉറപ്പിക്കുന്നതും പരമമായ സത്യം കണ്ടെത്താനുള്ള ജിജ്ഞാസയെ ഉണര്‍ത്തുന്നതുമായ വിദ്യാഭ്യാസം മാത്രമേ ആ പേരിന് അര്‍ഹമാകുന്നുള്ളു. അങ്ങനെയുള്ള ഒരു വിദ്യാഭ്യാസം സാധ്യമാക്കാന്‍ നമ്മുടെ സമൂഹവും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമെല്ലാം ജാഗ്രതയോടെ ശ്രമിക്കേണ്ടിയിരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.