വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെക്കതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയില്‍ തനിക്കെതിയരെ ഉയരുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ ഒബാമയും അയാളുടെ ആളുകളുമാണെന്നാണ് ട്രംപിന്റെ ആരോപണം. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഒബാമയ്ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് ട്രംപ് മുതിര്‍ന്നത്.
വൈറ്റ് ഹൗസില്‍ ഇപ്പോഴും ഒബാമയുടെ ആളുകളുണ്ടെന്നും അവരാണ് പ്രധാനപ്പെട്ടതു പലതും മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിനൊന്നും തന്റെ പക്കല്‍ തെളിവില്ല. എന്നാല്‍ ഒബാമയാണ് എല്ലാത്തിനും പിന്നിലെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു.ട്രംപ് പറഞ്ഞു.
അഭിമുഖം ചെയ്ത മാധ്യമപ്രവര്ത്തകന് സംശയ ഭാവത്തില്‍ ഉന്നയിച്ച ചോദ്യത്തിന് തുറന്നടിച്ചു മറുപടി നല്‍കുകയായിരുന്നു ട്രംപ്. താങ്കള്‍ക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഒബാമയാണെന്നു കരുതുന്നുണ്ടോ?അങ്ങിനെയാണെങ്കില്‍ അത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമല്ലേ എന്നായിരുന്നു ചോദ്യം. കരുതുന്നുണ്ടോ എന്നല്ല അങ്ങിനെതന്നെയാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
എന്താണ് കുറച്ചു നാളായി അണിയറയില്‍ സംഭവിക്കുന്നതെന്ന് മനസ്സിലായില്ലേ? ഒബാമയും അയാളുടെ ആളുകളുമാണ് എല്ലാറ്റിനും പിന്നില്‍. ട്രംപ് പറയുന്നു. അമേരിക്കയിലേക്കു യാത്ര ചെയ്യുന്നതിനെതിരെ കൊണ്ടു വന്ന വിലക്കിനെതിരെ ഒബാമ തന്റെ പ്രതികരണം അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ തിരിച്ചടിയെന്നതാണ് പ്രത്യേകത.
തെരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റും മുന്‍ പ്രസിഡന്റും നേര്‍ക്കു നേര് രംഗത്തിനുറങ്ങുന്നതും ഇതാദ്യം. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഒബാമയെത്തുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഇത്തരത്തിലൊരു സംശയം മനസ്സിലുള്ളതുകൊണ്ടാണ് ട്രംപ് മുന്‍ പ്രസിഡന്റിനെതിരെ രംഗത്തു വന്നതെന്നും കരുതുന്നുവരുണ്ട്.
വൈറ്റ്ഹൗസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം ഗുരുതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ ചില വിവരങ്ങള്‍ ദേശീയ സുരക്ഷയുടെ രഹസ്യസ്വഭാവത്തെപ്പോലും ബാധിക്കുന്നതായിരുന്നു. ഈ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ ഒബാമയുമായി ബന്ധമുള്ള ആളുകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: