ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദ്രജിത്ത് സിങിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിൻ എന്നിവയടക്കമാണ് ഇയാളെ പിടികൂടിയത്.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ മയക്കു മരുന്നു കണ്ടെത്തുകയായിരുന്നു. ഇതുകൂടാതെ ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ 47 തോക്ക്, 400 തിരകള്‍, 16 ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു. കപൂർത്തലിലെ കുറ്റാന്വേഷണ ഏജൻസിയുടെ ചുമതല വഹിച്ചുവരികയായിരുന്നു ഇന്ദ്രജിത്ത് സിങ്.
അഞ്ച് വര്‍ഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധിച്ച കേസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ദ്രജിത്ത് സിങിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂണ്‍ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
2013 -14 കാലത്ത് ഇന്ദ്രജിത്ത് വിലയ അളവിൽ മയക്കുമരുന്നുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുകൾ സ്വയം അന്വേഷിച്ച ഇയാൾ മിക്ക പ്രതികളെയും വെറുതെ വിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് മേധാവി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: