Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധപ്പതിപ്പിക്കുന്ന പഞ്ചക്ലേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:00 am IST
in Samskriti

 

യോഗ വിഘ്‌നങ്ങള്‍ക്ക് കാരണമായ ക്ലേശങ്ങള്‍ നാലാവസ്ഥയില്‍ സൂക്ഷ്മരൂപത്തില്‍ (പ്രസുപ്തം, തനു, വിച്ഛിന്നം, ഉദാരം) നമ്മുടെ ഉള്ളില്‍ത്തന്നെ ഉണ്ടെന്നും അത് പ്രകൃതിയുമായുള്ള ത്രിഗുണാദി ബന്ധത്താല്‍ അനുകൂല സാഹചര്യത്തില്‍ ശക്തിപ്രാപിച്ച് അവിദ്യക്കും, ദുഃഖത്തിനും, കാരണമായിത്തീരും എന്ന് പറഞ്ഞശേഷം പതഞ്ജലി മഹര്‍ഷി പഞ്ചക്ലേശങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇതും യോഗവിഘ്‌നങ്ങളുടെ തുടര്‍ച്ച തന്നെയാണ്. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇവയാണ് പഞ്ചക്ലേശങ്ങള്‍. ഇവ ഓരോന്നിനെക്കുറിച്ചും പ്രത്യേകം സൂത്രങ്ങളിലായി പതഞ്ജലി മഹര്‍ഷി വ്യാഖ്യാനിച്ചിരിക്കുന്നു.

1) അവിദ്യ

അനിത്യാശുചിദുഃഖാനാത്മസു

നിത്യശുചി സുഖാത്മഖ്യാതിരവിദ്യാ

(പാ.യോ.സൂ:2:5)

നിത്യം അല്ലാത്തതും, ദുഃഖം നല്‍കുന്നതും, നശിക്കുന്നതുമായതിനെ (ശരീരം) നിത്യമെന്നും, ശുചിയെന്നും സുഖം എന്നും, ആത്മാവ് എന്നും ധരിക്കുന്നതാണ് അവിദ്യ, അഥവാ ഒരു വസ്തുവില്‍ മറ്റൊന്നിനെ കാണുന്നത് അവിദ്യ. മനുഷ്യനെ ആത്മാവായി ക്കാണുന്നതിനുപകരം ശരീരമായി കാണുന്നത്. സൂത്രത്തില്‍ അവിദ്യക്ക് കാരണമായ ഘടകങ്ങളെ നാലായി തിരിച്ച് മഹര്‍ഷി പറഞ്ഞിരിക്കുന്നു

  • അനിത്യം:- നശിക്കുന്നതിനെ നിത്യം എന്നു ധരിക്കുന്നത്. പ്രകൃതിയില്‍ ഉണ്ടായതെല്ലാം ഇല്ലാതാകുന്നതാണെന്ന ബോധം ഇല്ലാത്തതിനാല്‍ നാശത്തില്‍ ദുഃഖം അനുഭവപ്പെടുന്നു. ജനിച്ചാല്‍പ്പിന്നെ മരണത്തിലേക്കുള്ള യാത്രയാണ്, അത് ആരും അറിയുന്നില്ല, നാശമില്ലാത്തത് ആത്മാവിനാണ്. താല്‍ക്കാലിക സുഖത്തിനായുള്ള എല്ലാ പരിശ്രമവും ദുഃഖകാരണമായി മാറുന്നു. ഈ പരിശ്രമങ്ങള്‍ക്ക് കാരണം അവിദ്യയാണ്.
  • അശുചി:- സുന്ദരവും, പവിത്രവുമായി നാം കാണുന്ന ഈ ശരീരം അഴുക്കുനിറഞ്ഞതാണെന്ന് നാം അറിയുന്നില്ല. കോശങ്ങളുടെ നാശം നമ്മുടെ ശരീരത്തില്‍ ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നു. അവ മാലിന്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. മല, മൂത്രങ്ങളാല്‍ ഈ ശരീരം സദാ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിയര്‍പ്പും കഫമാലിന്യങ്ങളുംകൊണ്ട് ശരീരം സദാ വൃത്തിഹീനമാണ്. അവിദ്യമൂലം നാം ഇത് അറിയുന്നില്ല. മലിനമായ ഈ ശരീരത്തെ പവിത്രം എന്നു കരുതി നാം കൊണ്ടുനടക്കുന്നത് അവിദ്യമൂലമാണ്.
  • ദുഃഖം:- ദുഃഖത്തില്‍ സുഖത്തേയും സുഖത്തില്‍ ദുഃഖത്തെയും കാണുക. ധനം സുഖംതരുമെന്ന് നാം കരുതുന്നു. എന്നാല്‍, അത് സമ്പാദിക്കുന്നതിനുള്ള ദുഃഖം, അത് സംരക്ഷിക്കുന്നതിനുള്ള ദുഃഖം, അത് ചെലവഴിക്കുന്നതിലുള്ള ദുഃഖം, ഇവ നാം കാണുന്നില്ല. ശമ ദമാദികളിലൂടെ (മനസ്സിന്റെ അടക്കം) നമുക്ക് സുഖം ലഭ്യമാകുമെങ്കിലും അവയില്‍ ദുഃഖം തോന്നുക ഇവയെല്ലാം അവിദ്യയാണ്.
  • അനാത്മാവ്: ശരീരം, ഇന്ദ്രിയം, മനസ്സ്, ബുദ്ധി ഇവയെ ആത്മാവ് എന്ന് തെറ്റിദ്ധരിക്കുക. ആത്മാവിന്റെ ഇരിപ്പിടമാണ് ശരീരം എന്ന അറിവിന് പകരം ഞാന്‍ ശരീരമാണ് എന്ന മിഥ്യാധാരണ. സ്ത്രീ, പുരുഷന്‍, മക്കള്‍ തുടങ്ങി നമ്മുടെ ആത്മാവില്‍ നിന്ന് ഭിന്നമായതിനെ തന്റെ ആത്മാവിന്റെ അംശങ്ങളായി കരുതുക. ഇങ്ങനെ നാലു പ്രകരാശത്തില്‍ അവിദ്യകളുണ്ട്.

2) അസ്മിത

ദൃഗ്ദര്‍ശനശക്ത്യോരേകത്മതേ വാസ്മിതാ.

(പാ.യോ.സൂ-2:6)

നമ്മുടെ സ്വരൂപത്തില്‍നിന്നും അന്യമായ ഒന്നിനോടുള്ള നമ്മുടെ താദാമ്യ ഭ്രമം അഥവാ വ്യത്യസ്തങ്ങളായ രണ്ടുവസ്തുക്കള്‍ ഒന്ന് എന്ന് ധരിക്കുന്നത് അസ്മിത. ആത്മാവിന്റെ ഉപകരണങ്ങളായ മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സഹായത്താലാണ് ആത്മാവ് ബാഹ്യലോകത്തെ ദര്‍ശിക്കുന്നത്. എന്നാല്‍, നാം കണ്ണ് കാണുന്നു, മൂക്ക് മണക്കുന്നു, ചെവി കേള്‍ക്കുന്നു, നാവ് രുചിക്കുന്നു എന്നൊക്കെ തെറ്റിദ്ധരിക്കുന്നു. ആത്മാവിന്റെ അസാന്നിദ്ധ്യത്തില്‍ ഇവക്കൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും നാം പറയുന്നു എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, ചെവികൊണ്ട് കേട്ടതാണ് എന്നൊക്കെ. ആത്മാവ് സച്ചിദാനന്ദ സ്വരൂപമാണ് അതിന് സുഖവും ദുഃഖവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. പക്ഷെ ഇതെല്ലാം ”ഞാന്‍” അനുഭവിക്കുന്നു എന്ന് തെറ്റായി ധരിക്കുന്നതാണ് അസ്മിത

3) രാഗം

സുഖാനുശയീ രാഗഃ (പാ.യോ.സൂ-2-7)

സുഖം അനുഭവിക്കുമ്പോള്‍ അതിന്റെ അനുഭൂതി ലഭിക്കുന്നു. ആ ഓര്‍മ്മയില്‍ വീണ്ടും, വീണ്ടും സുഖം അനുഭവിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടാവുകയും സുഖകേന്ദ്രത്തെ അനുഗമിക്കുകയും ചെയ്യുന്നു. മനസ്സിന്റെ ഈ ഭാവം ആണ് രാഗം. സുഖം ലഭിക്കാത്ത ഒരു വിഷയത്തിലും നമുക്ക് രാഗം ഉണ്ടാകുന്നില്ല. പാവയ്‌ക്ക ജൂസ് സുഖം നല്‍കാത്തതിനാല്‍ അതിനോട് രാഗം ഇല്ല. എന്നാല്‍ ഐസ്‌ക്രീം സുഖം നല്‍കുന്നതിനാല്‍ അതിനോട് രാഗം.

4) ദ്വേഷം

ദുഃഖാനുശയീ രാഗഃ (പാ.യോ.സൂ-2:8)

ദുഃഖത്തിന്റെ തുടര്‍ച്ചയായി അതിന്റെ ഓര്‍മ്മയും അതിന്റെ കാരണത്തെ കുറിച്ചുള്ള വിചാരവും, കാരണം ഇല്ലാതാക്കാനുള്ള ഇച്ഛയും ഉണ്ടാകുന്നു. ഇതിനെ ദ്വേഷം എന്നുപറയുന്നു.

5) അഭിനിവേശം

സ്വരസവാഹീ വിദുഷോപി

തഥാരൂഢോളഭിനിവേശഃ

(പാ.യോ.സൂ.2:9)

അഭിനിവേശം എന്നാല്‍ വീണ്ടും പ്രവേശിക്കുക എന്നാണര്‍ത്ഥം. ആത്മാവ് ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കുന്നതിനെ അഭിനിവേശം എന്നുപറയുന്നു. മരണം ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതാണെങ്കില്‍ ജനനം ആത്മാവ് ശരീരം സ്വീകരിക്കുന്നതാണ്. ഇതറിഞ്ഞിട്ടും മരണത്തെ ഭയക്കുന്നത് അഥവാ ജീവിതത്തോടുള്ള ആസക്തിയാണ് അഭിനിവേശം.

എല്ലാ ക്ലേശങ്ങളും ദുഃഖത്തിന് കാരണമാണ്. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം തുടങ്ങിയ ക്ലേശങ്ങള്‍ നമ്മുടെ ഉള്ളിലുള്ള, പ്രസുപ്തം, തനു, വിച്ഛിന്നം, ഉദാരം തുടങ്ങിയ ക്ലേശങ്ങളുടെ സൂക്ഷ്മരൂപങ്ങളുമായി ചേര്‍ന്ന് അജ്ഞാനവും തുടര്‍ന്നു സുഖദുഃഖാദികളും ജീവിതാസക്തിയും വര്‍ധിപ്പിച്ച് മനുഷ്യനെ ഭോഗിയാക്കി മാറ്റുന്നു. ഭോഗതൃഷ്ണ യോഗ വിഘ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അങ്ങനെ മനുഷ്യന്‍ അധഃപതനത്തിലേക്ക് വീഴുന്നു. ഇതില്‍നിന്ന് മുക്തി നേടുന്നതിനുള്ള പദ്ധതിയാണ് അഷ്ടാംഗ യോഗത്തിലൂടെ പതഞ്ജലി മഹര്‍ഷി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.