Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാറമ്പുഴ മുതല്‍ ഫിറോസാബാദ് വരെ പോലീസിന്റെ ഓപ്പറേഷന്‍ ഹൈ സ്പീഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:07 am IST
in Kerala

കേസ് അന്വേഷിച്ച പോലീസ് ടീം കൊല്ലപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന അംഗം ബിപിന്‍ ലാലിനൊപ്പം

കോട്ടയം: ഇതരസംസ്ഥാനക്കാരായ കുറ്റവാളികളുടെ ക്രൂരമുഖം കേരളം തിരിച്ചറിഞ്ഞ കേസാണ് പാറമ്പുഴ കൂട്ടക്കൊലക്കേസ്. പോലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങളിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തര്‍പ്രദേശുകാരനായ നരേന്ദ്രകുമാറെന്ന നരാധമനെ കയ്യാമം വെച്ചു.

2015 മെയ് 17ന് കോട്ടയം നഗരം ഉണര്‍ന്നത് പാറമ്പുഴയിലെ കൂട്ടക്കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. അച്ഛനും അമ്മയും മകനും.ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. മെയ് 16ന് അര്‍ദ്ധരാത്രിയിലായിരുന്നു പാറമ്പുഴയിലെ ദി വാഷ് വേള്‍ഡ് എന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ കൂട്ടക്കൊല. സ്ഥാപനത്തിന്റെ ഉടമകളായ പാറമ്പുഴ തുരുത്തേല്‍ കവലയ്‌ക്ക് സമീപം മൂലേപ്പറമ്പില്‍ വീട്ടില്‍ ലാലസന്‍(71), ഭാര്യ പ്രസന്നകുമാരി(55), മകന്‍ പ്രവീണ്‍ലാല്‍(28)എന്നിവരാണ് കൊല്ലപ്പെട്ടത്. ബിബിന്‍ ലാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.

കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആസിഡൊഴിച്ച് വികൃതമാക്കാനും ശ്രമിച്ചിരുന്നു.

പ്രവീണിന്റെ ദേഹത്ത് ഷോക്കടിപ്പിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. മൊബൈല്‍ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും കാണാതായിരുന്നു. കാതടക്കം അറുത്തെടുത്താണ് പ്രസന്നകുമാരിയുടെ കമ്മല്‍ അപഹരിച്ചത്.

സംഭവം നടക്കുന്നതിന് ഏതാനും ദിവസംമുമ്പ് ഡ്രൈക്ലീനിങ് കടയില്‍ ജോലിക്കെത്തിയ ജെയ്‌സിങ് എന്ന ഇതരസംസ്ഥാനത്തൊഴിലാളിയെ കൊലപാതകത്തിനു ശേഷം കാണാതായതോടെ പോലീസിന്റെ നീക്കം ഇയാളുടെ പിന്നാലെയായി. മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരേന്ത്യയിലേക്ക് പോകുന്ന തീവണ്ടികളില്‍ പരിശോധന നടത്തി. ജെയ്‌സിങ് എന്നത് വ്യാജപേരാണെന്ന് പോലീസ് കണ്ടെത്തി. പ്രതിയുടെ ചിത്രം ലഭിക്കാതെ വന്നത് പോലീസിനെ കുഴക്കി. പാമ്പാടി സിഐ സാജു വാര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ‘ഓപ്പറേഷന്‍ ഹൈ സ്പീഡ്’ എന്ന പേരില്‍ വിപുലപ്പെടുത്തി. സൈബര്‍ സെല്ലിന്റെ സഹായവും തേടി.

പ്രസന്നകുമാരിയുടേയും പ്രവീണിന്റേയും മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെ ചില സൂചനകള്‍ കിട്ടി. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതി ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുള്ള ഒരാളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.പി പോലീസ് പ്രതിയുടെ സുഹൃത്തിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഫിറോസാബാദ് സ്വദേശിയായ നരേന്ദ്രകുമാര്‍ എന്ന ആളാണ് കൊലപാതകിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. സുഹൃത്തിനെക്കൊണ്ട് നരേന്ദ്രകുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് ഫിറോസാബാദ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്ന് വീടുവളഞ്ഞ് അറസ്റ്റ്‌ചെയ്തു.

കൊലപാതകത്തിനുശേഷം വീട്ടിലെത്തിയ പ്രതി കവര്‍ച്ചചെയ്ത സാധനങ്ങള്‍ അവിടെവച്ചശേഷം മുങ്ങുകയായിരുന്നു. കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ മുറിച്ചെടുത്ത ചെവിയുടെ ഭാഗത്തോടുകൂടി കമ്മലും മറ്റ് തൊണ്ടിസാധനങ്ങളും ഇയാളുടെ വീട്ടില്‍ നിന്നു കണ്ടെത്തി.

ഫിറോസാബാദ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കേരള പോലീസിന് വിട്ടുകൊടുത്തു. പ്രതിക്കെതിരെ കടുത്ത ജനരോക്ഷമാണ് നാട്ടില്‍ ഉയരുന്നതെന്ന് മനസ്സിലാക്കിയതോടെ കനത്ത സുരക്ഷയൊരുക്കിയാണ് കോട്ടയത്ത് എത്തിച്ചത്. െ്രെഡ ക്ലീനിംഗ് സെന്ററില്‍ എത്തിച്ച് തെളിവെടുക്കാനുള്ള നീക്കം അവസാനനിമിഷം പോലീസ് ഉപക്ഷേിച്ചു. പ്രതിയുടെ നേരെ ആസിഡാക്രമണം ഉണ്ടാകാമെന്നും,കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നുമാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.

പീന്നിട് അതീവ രഹസ്യമായി മറ്റൊരു ദിവസം പ്രതിയെ െ്രെഡക്ലീനിംഗ് സെന്ററില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോട്ടയത്ത് എത്തുന്നതിനുമുമ്പ് കൊല്ലത്ത് ഇയാള്‍ നിസാര്‍ എന്ന പേരില്‍ ഒരു കടയില്‍ ജോലി ചെയ്യുകയും അവിടെ മോഷണം നടത്തിയശേഷം മുങ്ങിയതാണെന്നും കണ്ടെത്തിയിരുന്നു.

അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കുന്നതിലും പോലീസ് മികവ് പ്രകടിപ്പിച്ചു. എണ്‍പത്തിനാലാം ദിവസം 149 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പാമ്പാടി സി.ഐ സാജു വര്‍ഗീസും അന്വേഷണ സംഘത്തിലുള്ളവരും ജനങ്ങളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക റിവാര്‍ഡും പ്രഖ്യാപിച്ചു.

വിധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സന്ദേശമെന്ന് കോടതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും അക്രമവാസനയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സന്ദേശമാണ് വിധിയെന്നും കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. ശാന്തകുമാരിയുടെ ഉത്തരവില്‍ പറയുന്നു. മരിച്ച പ്രവീണ്‍ ലാലിനും പ്രതി നരേന്ദ്രകുമാറിനും ഒരേ പ്രായമാണ്. അതുകൊണ്ട്തന്നെ പ്രായത്തിന്റെ പരിഗണന പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതീക്ഷിച്ച വിധിയെന്ന് മാതാപിതാക്കളും സഹോദരനും നഷ്ടപ്പെട്ട ബിബിന്‍ ലാല്‍ പിന്നീട് പ്രതികരിച്ചു. ശിക്ഷാവിധി അന്വേഷണ സംഘത്തിനുള്ള അംഗീകാരമെന്ന് സി.ഐ സാജു വര്‍ഗീസ് പറഞ്ഞു. വിധികേള്‍ക്കാന്‍ ബിബിന്റെ ബന്ധുക്കളും നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും അടക്കം വന്‍ ജനാവലി എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.