ലണ്ടന്‍: ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. അമേരിക്കയുടെ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ബ്രിട്ടന്റെ നീക്കം.
വ്യോമസുരക്ഷയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടന് നല്കുന്ന ഔദ്യോഗിക വിശദീകരണം. തുര്‍ക്കി, ലെബനന്, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, ഉത്തര ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ യാത്രക്കാര്‍ക്കാണ് വിലക്ക്.
ഈജിപ്ത്, സൗദി അറേബ്യ, തുര്‍ക്കി, ലെബനോന്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഗേജിനൊപ്പം മാത്രമേ കൊണ്ടുവരാനാകൂ.
എട്ടു രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് നേരിട്ടുളള യാത്രയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് വിലക്കുക. കഴിഞ്ഞ ദിവസം ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്ക രംഗത്തുവന്നിരുന്നു.
ഈ നടപടിയാണ് യുകെയും പിന്തുടര്ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: