തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ വിദേശബന്ധങ്ങളെക്കുറിച്ച് അനേ്വഷിക്കണമെന്ന പരാതിയില്‍ സിബിഐ പ്രാഥമിക പരിശോധന. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തിനെത്തുടര്‍ന്നാണിത്.
ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടഭൂമികളെക്കുറിച്ചും കരാറുകളെക്കുറിച്ചും വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുമാണ് പരിശോധിക്കുന്നത്.
മലയാളം പ്ലാന്റേഷന്‍ യുകെ ലിമിറ്റഡ്, ഹാരിസണ്‍ ക്രോസ് ഫീല്‍ഡ് എന്നീ കമ്പനികളുടെ പേരില്‍ വ്യാജ ഉടമ്പടിയുണ്ടാക്കുകയും 1984ല്‍ രൂപീകരിച്ച ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എന്ന കമ്പനിയുടെ കൈവശമാണ് ഭൂമി എന്നു വരുത്തിതീര്‍ക്കുകയുമായിരുന്നു. 78,000 ഏക്കര്‍ ഭൂമിയാണ് ഹാരിസണിന്റെ കൈവശമുള്ളത്. എന്നാല്‍ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ ഭൂമി ഇപ്പോഴും തങ്ങളുടേതാണെന്ന് വ്യക്തമാക്കുന്ന ബ്രിട്ടണിലെ വിദേശകമ്പനിയുടെ ആസ്തി വിവര രജിസ്റ്റര്‍ പുറത്തുവന്നിരുന്നു.
ഹാരിസണിന് വിദേശബന്ധങ്ങളുണ്ടെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഫെറ നിയമങ്ങളുടെയും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിന്റെയും ലംഘനമാണെന്നും ഇക്കാര്യം സിബിഐയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അനേ്വഷിക്കണമെന്നും കാട്ടി സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ച കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. കുമ്മനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ ഇപ്പോള്‍ നടത്തുന്ന പ്രാഥമിക പരിശോധന വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന ഹാരിസണ്‍ കേസുകളില്‍ സുപ്രധാന വഴിത്തിരിവാകും.
















