Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദന്‍ വെറുമൊരു വഴക്കാളിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:23 am IST
in Samskriti

 

അഥതോ ഭക്തിംവ്യാഖ്യാസ്വാമഃ ഒരു ചരടില്‍ മുത്തുകള്‍ കോര്‍ക്കുന്നതുപോലെ അനേക കാര്യങ്ങള്‍ െചറിയ പദങ്ങളുടെ മാലകളായി അവതരിപ്പിക്കുന്നതാണ് സൂത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രം വ്യാഖ്യാനം പ്രസിദ്ധമാണല്ലോ. അദ്വൈതചിന്താ പദ്ധതികളാണ് അതില്‍. ജൈമിനിസൂത്രം കര്‍മയോഗ പ്രധാനമാണ്. ശ്രീനാരദസൂത്രത്തില്‍ ഭക്തിക്കാണ് പ്രാധാന്യം.

ശ്രീനാരദന്‍ ആരാണ്? വെറുമൊരു ‘വഴക്കാളി’ എന്നാണ് പലരുടെയും ധാരണ. ദൈവികതത്വങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജലം ദാഹത്തിനെ അകറ്റുന്നതുപോലെ ഹൃദയദാഹമായ ജന്മലക്ഷ്യമായ വൈകുണ്ഠപ്രാപ്തിലെത്തിച്ച് ജന്മമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് ശ്രീനാരദന്‍ ചെയ്യുന്നത്. ”നാരം ദദാതി ഇതി നാരദഃ” എന്ന് പദവിഗ്രഹം. നാരം വെള്ളം. വെള്ളം ദാനം ചെയ്യുന്നവന്‍ എന്ന് പദത്തിന് അര്‍ഥം.

പലര്‍ക്കും ആവശ്യമായ ഘട്ടത്തില്‍ ഓടിയെത്തി ഭഗവത് തത്ത്വം ഉപദേശിച്ചുനല്‍കും. മൂലമന്ത്രവും അനുഷ്ഠാനവുമെല്ലാം പറഞ്ഞുതരും. പല മന്ത്രങ്ങളും ഉപാസിച്ചു സിദ്ധി വരുത്തിയ ആളാണ് നാരദന്‍. സത്യം എവിടെയും വിളിച്ചുപറയുന്നവനും സത്യം മാത്രം പറയുന്നവനും അതിന് പ്രത്യേകമായ ശൈലി ഉപയോഗിക്കുന്നവനുമാണ് നാരദന്‍.

പ്രാചീന ബര്‍ഹിസിന് വാര്‍ധക്യത്തോടടുത്തും ധ്രുവന് ബാല്യത്തിലും മന്ത്രോപദേശം ചെയ്തു. ഭക്തിമാര്‍ഗത്തില്‍ ജീവിച്ച് മോക്ഷപ്രാപ്തിയിലെത്താന്‍ ബാല്യത്തിനും ശൈശവത്തിനും മുന്‍പ് ഗര്‍ഭവാസകാലത്തുതന്നെ ഉപദേശിക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് മനസിലാക്കിയാണ് പ്രഹ്‌ളാദന് അമ്മയടെ വയറ്റില്‍ കിടക്കുമ്പോള്‍തന്നെ ഉപദേശം നല്‍കിയത്.

ഇവിടെ ”അഥതോ ഭക്തിം വ്യാഖ്യാസ്യാമഃ” എന്നു ഭക്തിസൂത്രം തുടങ്ങുന്നു. തുടര്‍ന്ന് നമുക്ക് ഭക്തിയെ വ്യാഖ്യാനിക്കാം എന്നു സാരം. ഞങ്ങള്‍ വ്യാഖ്യാനിച്ചുതരാം എന്നാണ് പറയുന്നത്. മഹര്‍ഷിമാരുടെ ഒരു പ്രതിനിധി എന്ന നിലയിലാണ് നാരദന്‍ പറയനാരംഭിക്കുന്നത്. അതിനാലായിരിക്കണം ഞങ്ങള്‍ വ്യാഖ്യാനിക്കാം എന്നു പറഞ്ഞത്. നേരത്തേ പല കാര്യങ്ങളും പറഞ്ഞെങ്കിലും ഭക്തിയെക്കുറിച്ച് ഇവിടെ ആരംഭിക്കുകയാണ് എന്ന സൂചനയുമായാണ് തുടങ്ങുന്നത്. ”അഥാതോ ബ്രഹ്മജിജ്ഞാസ” എന്നാണ് ബ്രഹ്മസൂത്രം തുടങ്ങുന്നത്. പക്ഷെ ബ്രഹ്മത്തിലേക്ക് ജ്ഞാനമെത്തണമെങ്കില്‍ ഭക്തി വേണമെന്നാണ് നാരദര്‍ നല്‍കുന്ന സൂചന.

നാരദര്‍ കര്‍മ്മയോഗത്തിനേക്കാള്‍ ഭക്തിമാര്‍ഗ്ഗത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസിനോട് പുരഞ്ജനോപാഖ്യാനവും മറ്റും വിശദീകരിച്ച് പറഞ്ഞുകൊടുക്കുന്നത് കര്‍മമാര്‍ഗത്തിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടികൂടിയാണ്. യാഗങ്ങള്‍ക്കായി നീ ബലി നല്‍കിയ മൃഗങ്ങളെല്ലാം നീ മരിച്ചുചെല്ലുമ്പോള്‍ ആക്രമികാന്‍ സന്നദ്ധരായി നില്‍ക്കുകയാണ് എന്ന് കര്‍മമാര്‍ഗത്തിലെ അപകടങ്ങളെ നാരദര്‍ പ്രാചീന ബര്‍ഹിസിനെ ഓര്‍മിപ്പിച്ച് ഭയപ്പെടുത്തുന്നുണ്ട്. ദാനത്തില്‍ പോലും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാകാം എന്ന് ഭാഗവതത്തിലെ നൃഗമോക്ഷം കഥാഭാഗത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ ഭക്തിമാര്‍ഗത്തെ പഠിക്കേണ്ടതുണ്ട് എന്ന് നാരദര്‍ ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നു.

നാരദ ഭക്തിസൂത്രത്തിലെ പല ഭാഗങ്ങളും ഭാഗവതത്തില്‍ കടന്നുവരുന്നുണ്ട്. അതു സ്വാഭാവികം മാത്രം. കാരണം ശ്രീ വേദവ്യാസന്‍ നാരദനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണല്ലോ ഭാഗവതം രചിച്ചത്. നാരദന്‍ പറയാനുദ്ദേശിച്ച പല കാര്യങ്ങളും വ്യാസനെക്കൊണ്ട് വ്യാസശൈലിയില്‍ അവതരിപ്പിക്കുകയാണ് ഭാഗവതത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.