Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ചെയ്യുന്നതിലെ മര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:35 pm IST
inSamskriti

 

മഹാഭാരതത്തിന്റെ ഭാഗമായിരിക്കെത്തന്നെ ഭഗവദ്ഗീതയെ ശ്രുതിയായി വിലയിരുത്തുന്നത്, ഗീതയുടെ പ്രാധാന്യം എത്രത്തോളമെന്ന സത്യം വിളിച്ചറിയിക്കുന്നു. ഉപനിഷത്തുക്കളുടെ സാരസംഗ്രഹമായതിനാലും, മോക്ഷശാസ്ത്രമായതിനലും സാധകനുമുന്‍പില്‍ ബ്രഹ്മവിദ്യ പ്രദാനം ചെയ്യുന്ന ഒരഭയദായിനിയായിട്ടു ഗീത നിലകൊള്ളുന്നു.

അതുകൊണ്ടുതന്നെയാണ് ഗാന്ധിജിയുള്‍പ്പെടെ ആധുനികലോകം കണ്ടിട്ടുള്ള പ്രതിഭകളും മഹാത്മാക്കളും വരെ ഈ ഗ്രന്ഥരാശിയെ ‘ഗീതാമാതാ’വെന്ന് വിളിച്ച് ഒരമ്മയുടെ അഭയത്തെ ഓര്‍മപ്പെടുത്തിയിട്ടുള്ളതെന്നു കാണാം. ‘സര്‍വ്വശാസ്ത്രമയി ഗീത’ എന്ന സാക്ഷാത് വ്യാസന്‍ ഗീതയെ വിശേഷിപ്പിക്കുമ്പോള്‍ സാക്ഷാത് ശങ്കരാചാര്യര്‍ ‘സമസ്തവേദാര്‍ത്ഥസംഗ്രഹഭൂതം’ എന്നാണ് ഗീതയെ വിളിക്കുന്നത്, ഗീത നാവിലെപ്പോഴുമുണ്ടാകണമെന്നു ശ്രീശങ്കരന്‍ തന്നെ പാടിപ്പോകുന്നതും ഗീതാമാഹാത്മ്യത്തെ വിളിച്ചറിയിക്കുന്നു (ഗേയം ഗീതാ നാമസഹസ്രം).

വ്യത്യസ്തമായ അഭിരുചികളുള്ള ഓരോരുത്തര്‍ക്കും പറ്റിയ മാര്‍ഗ്ഗങ്ങളെ ഗീത ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതിനാല്‍ ലോകത്തുള്ള അന്വേഷകര്‍ക്കെല്ലാം ഒരുപോലെ ഗീത അഭയഹസ്തമരുളുന്നു. ഭക്തിപരമായും (ഗീത 9.34) ജ്ഞാനപരമായും (ഗീത 4.38) കര്‍മ്മപരവുമായുള്ള (ഗീത 5.2) ആശയഗരിമകളെ പൂര്‍ണമായും ഉദ്‌ഘോഷിക്കുന്ന എത്ര വേണമെങ്കിലും ശ്ലോകങ്ങളെ വെവ്വേറെ ചൂണ്ടിക്കാണിക്കാനാവും. ആദ്യ ആറദ്ധ്യായങ്ങളെ കര്‍മ്മഷ്ടകമായിട്ടും പിന്നത്തെ ആറുവീതം അദ്ധ്യായങ്ങളെ ഭക്തി, ജ്ഞാന ഷട്കങ്ങളായും പൊതുവേ പറഞ്ഞുപോരാറുണ്ട്.

അതുകൊണ്ടുതന്നെ ഗീതയിലെ മുഖ്യാശയമെന്തെന്ന കാര്യത്തില്‍ ഗീതാപഠിതാക്കളില്‍പ്പോലും ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടുതാനും. ലഭ്യമായ നിരവധി വ്യാഖ്യാനങ്ങളില്‍ പലതിലും, വ്യാഖ്യാതാക്കള്‍ തങ്ങളുയര്‍ത്തുന്ന ആശയങ്ങള്‍ക്കനുസൃതമായി മറ്റുതരത്തിലുള്ള ആവിഷ്‌കാരങ്ങളെക്കൂടി വഴക്കിയെടുക്കുന്നതല്ലാതെ, സ്വതന്ത്രമായി നടുനിലയില്‍നിന്ന് വിലയിരുത്തിക്കാണുന്നുമില്ല. എന്തായാലും ‘ജ്ഞാന’ത്തെത്തന്നെയാണ് ഗീത പരമലക്ഷ്യമാക്കി മാനവരാശിക്കു മുന്‍പില്‍ ചൂണ്ടിക്കാണിക്കുന്നതെന്ന കാര്യം പക്ഷമുണ്ടാകാതെ അംഗീകരിക്കേണ്ട വസ്തുതയാകുന്നു.

ഭഗവദ്ഗീത ലക്ഷ്യമായി മുന്‍പില്‍ വക്കുന്നത് ഈ നൈഷ്‌കര്‍മ്മ്യ (കര്‍മ്മസന്യാസം) മാണെങ്കില്‍പ്പിന്നെ അര്‍ജ്ജുനനോട് കര്‍മ്മം ചെയ്യാനാഹ്വാനം ചെയ്യുന്നതെന്തിനെന്ന് ചോദ്യമുയര്‍ന്നേക്കാം. നൈഷ്‌കര്‍മ്മ്യത്തിലെത്താനുള്ള കര്‍മ്മമാണ് ഗീത പഠിപ്പിക്കുന്നത് അഥവാ ഗീത കര്‍മ്മത്തില്‍ക്കൂടിയാണ് നൈഷ്‌കര്‍മ്മ്യം പഠിപ്പിക്കുന്നത് എന്നതാണിതിനുത്തരം. സകലകര്‍മ്മങ്ങളേയും ഈശ്വരാര്‍പ്പിതമായി ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഗീതാമാര്‍ഗ്ഗത്തെ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പായി മനുഷ്യവികാസത്തിന്റെ നാലുപടികളെപ്പറ്റി മനസ്സിലാക്കേണ്ടത് അനിവാര്യമാകുന്നു.

മനുഷ്യനിലെ വികാസഘട്ടങ്ങള്‍

ആധുനിക മനഃശാസ്ത്രത്തില്‍പ്പോലും ലോകത്തുള്ള മനുഷ്യഘടനകളെ പൊതുവെ നാലായി പിരിച്ചുവെക്കുന്നത് കാണാം. യുങ്ങ് അത് വിശദീകരിക്കുന്നത് ഇന്‍ട്രോവെര്‍ട്ട്, ബഹിര്‍മുഖരായ അന്തര്‍മുഖര്‍, അന്തര്‍മുഖരായ ബഹിര്‍മുഖര്‍, എക്‌സ്രോവെര്‍ട്ട് എന്നിങ്ങനെയാണ്. മാര്‍ക്‌സ് മുന്‍പോട്ടുവെക്കുന്ന മാര്‍ഗ്ഗരേഖകളിലും ബുദ്ധിജീവി, പട്ടാളക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളി എന്നിങ്ങനെയുള്ള സ്വഭാവഘടനകളായി മനുഷ്യരെ വേര്‍തിരിക്കുന്നതുകാണാം.

ലോകത്തെമ്പാടുമുണ്ടായിട്ടുള്ള ഇത്തരം തരംതിരിക്കലുകള്‍ക്ക് ഏതാണ്ട് സമാനമാണ് ജീവഘടനയിലുള്ള സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കുന്നതിനെ ആഴത്തില്‍ പരിശോധിച്ചു മനുഷ്യരെ നാലായി ചിട്ടപ്പെടുത്തുന്ന ഗീതയിലെ പഠനങ്ങളും. വെളിച്ചവും, ജ്ഞാനവുമായ സത്വഗുണം ജീവനില്‍ പ്രതിഫലിക്കുമ്പോള്‍ ബ്രാഹ്മണത്വവും, ഇത് ക്രിയാപരതയായ രജോഗുണമായി മാറുമ്പോല്‍ ക്ഷത്രിയത്വമായും, അലസതയുടെയും അജ്ഞതയുടേതുമായ തമോഗുണവുമായി രജോഗുണം ഒന്നിച്ചു പ്രതിഫലിക്കുന്നുവെങ്കില്‍ വൈശ്യത്വമായും, തീര്‍ത്തും തമോഗുണത്തിന്റെ ഗര്‍ത്തമായി ജീവന്‍ മാറുന്നുവെങ്കില്‍ ശൂദ്രത്വമായും വിലയിരുത്തി മനുഷ്യസമൂഹത്തെ പരിഗണിക്കുന്നതാണ് ‘വര്‍ണ്ണം.’

കര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള ഈ നാലു തട്ടുകള്‍ വളര്‍ച്ചയില്‍ ഏവിടെയാണോ ജീവന്‍ നില്‍ക്കുന്നത് അവിടെനിന്നുകൊണ്ടുള്ള പുരോഗതിക്ക് മനുഷ്യനെ പ്രാപ്തനാക്കുന്നു.’സ്വധര്‍മ്മാനുഷ്ഠാനം’ എന്നതുകൊണ്ടുദ്ദേശിക്കുന്നതും മറ്റൊന്നല്ല. അളവില്‍ കൂടിയും കുറഞ്ഞുമിരിക്കുന്ന ത്രിഗുണങ്ങള്‍ ജീവനില്‍ ഏറിമാറിക്കളിക്കുന്നത് ആഴത്തിലുള്ള വിലയിരുത്തലുകളായി രൂപംപൂണ്ടിരിക്കുകയാണിവിടെ. ഓരോരുത്തര്‍ക്കും സ്വന്തം ജീവനെ അത് നില്‍ക്കുന്ന പടിയില്‍ നിന്നും വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഗീത മാറുന്നതിന് കാരണവും മറ്റൊന്നല്ല.

ഈ പിരിവുകളെ മുന്നോട്ടുവെക്കുന്നതുതന്നെ സ്വയം പരിശോധിച്ച് ത്രിഗുണാതീതത്വത്തിലേക്ക്, അഥവാ സന്യാസത്തിലേക്ക് ജീവനെ വികസിപ്പിക്കുന്നതിനായിട്ടാണ്. ബ്രാഹ്മണത്വത്തിനുമപ്പുറമുള്ള ഗുണാതീതമായ ഈ തലത്തെയാണ് ഓരോ ജീവനും ലക്ഷ്യമാക്കേണ്ടത്. കര്‍മ്മസന്യാസമെന്നും നൈഷ്‌ക്കര്‍മ്മ്യമെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് ഈ അവസാനപടിയിലേക്ക് ജീവനെ ആവാഹിച്ചെടുക്കുന്നതുതന്നെയാണ്. മനസ്സ് പൂര്‍ണമായും പരിശുദ്ധമായാല്‍ വന്നുചേരുന്ന ഈ അവസ്ഥക്ക് മുന്‍പായി, കര്‍മ്മം വെറും ബാഹ്യമായി ത്യജിക്കുന്നതിനെ അപ്രായോഗികവും അജ്ഞതയാല്‍ മൂടിയ തെറ്റിദ്ധാരണയുമായിട്ടേ കരുതാനാവൂ.

ഉള്ളില്‍ കര്‍മ്മവാസനകളും പേറി പുറത്ത്, ബാഹ്യകര്‍മ്മങ്ങളെ ത്യജിക്കുന്നവരെ ‘മിഥ്യാചാരന്മാര്‍’ എന്ന് ഗീത വിളിക്കുമ്പോള്‍ (ഗീത 3.6) 99% ആളുകളും കര്‍മ്മത്തെ ഉപേക്ഷിക്കുന്നതിന് (കര്‍മ്മസന്യാസം)അധികാരികളല്ലെന്ന സത്യം മനസ്സിലാക്കേണ്ടിവരുന്നു. പടിപടിയായി ജീവനു സംഭവിക്കേണ്ട വികാസത്തെ ‘സ്വധര്‍മ്മാനുഷ്ഠാന’മായി മുന്‍പോട്ടുവച്ച് ‘അനധികാരികളുടെ കര്‍മ്മത്യാഗ’ത്തെ ഭഗവദ്ഗീത പാടെ നിഷേധിക്കുന്നത് ‘പരധര്‍മ്മം’ വളര്‍ച്ചയുടെ വിപരീത ദിശയിലായതുകൊണ്ടാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.