Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധാര്‍മ്മിക ജീവിതത്തിന് ലഭിച്ച പുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:53 pm IST
in Samskriti

ഭാരതമാതാവിന്റെ മക്കളായ നമുക്ക് ഒരു മഹത്തായ പാരമ്പര്യമുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. ജീവിതത്തിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ ചെയ്യുകയും, ഈശ്വരനെ സ്മരിക്കുകയും, ഒടുവില്‍ ആത്മസാക്ഷാത്കാരം നേടുകയുമാണെന്ന്.

ഗൃഹസ്ഥന്മാര്‍ ഈശ്വരപരവും ധാര്‍മ്മികവുമായ ജീവിതം നയിച്ചുപോന്നു. പുരുഷന്മാര്‍ എല്ലാവരും സത്യസന്ധരും, ആത്മാര്‍ത്ഥയുള്ളവരും, ശുദ്ധാത്മാക്കളുമായിരുന്നു. സ്ത്രീകള്‍ കുലീനതയുള്ളവരും, പതിവ്രതകളുമായിരുന്നു. എല്ലാ മനുഷ്യരും നമ്മുടെ പാരമ്പര്യവും സനാതനധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. തപശ്ചര്യയും, കഠിനനിഷ്ഠയും, പരിശുദ്ധിയുമായിരുന്നു അവരുടെ മനസ്സില്‍ സൂക്ഷിക്കുന്ന ലക്ഷ്യം.അത്തരം ഒരു മാതൃകാ ദമ്പതികള്‍ ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യം സ്വജീവിതം ദൃഷ്ടാന്തമാക്കി കാണിച്ചുകൊണ്ട് ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടക സംസ്ഥാനത്ത് മംഗലാപുരത്ത് താമസിച്ചിരുന്നു.

ഈ ശ്രേഷ്ഠരും ധര്‍മ്മിഷ്ഠരുമായ ദമ്പതികള്‍, ശ്രീ. കുഡുപ്പി ഗോപാലകൃഷ്ണ ഷേണായിയും ശ്രീമതി ശ്രീദേവിയുമായിരുന്നു. അവര്‍ ഭക്തിമയവും ധാര്‍മ്മികവുമായ ഒരു ജീവിതം നയിച്ചു. ജീവിതത്തിന്റെ ഉന്നതമൂല്യങ്ങളുടെ ഉടലെടുത്ത രൂപങ്ങളായിരുന്നു അവര്‍. അവര്‍ ഗൗഡ സാരസ്വത കുടുംബത്തില്‍പ്പെട്ടവരായിരുന്നു. അവരുടെ കുലദേവത ദുര്‍ഗ്ഗാദേവിയായിരുന്നു.

ഭക്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ഈശ്വരസാക്ഷാത്കാരം എന്ന ജീവിതത്തിന്റെ പരമലക്ഷ്യം നേടാന്‍ അവര്‍ ആഗ്രഹിച്ചു.

അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചു! ജഗന്മാതാവായ അമ്മേ, അടിയങ്ങള്‍ക്ക് ഈ ജന്മം തന്നെ അവിടുത്തെ ദര്‍ശനം കിട്ടുമാറാകണെ! അല്ലയോ ഭവാനീ അവിടുത്തെ ദര്‍ശനം കിട്ടാത്ത ഈ ജന്മംകൊണ്ട് എന്തു പ്രയോജനം.? ജനനമരണചക്രങ്ങളില്‍പ്പെട്ട് ജീവന്‍ വിവിധങ്ങളായ നാമരൂപങ്ങള്‍ എടുത്തുകൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്നു. അല്ലയോ ദേവി! അവിടുത്തെ കൃപയ്‌ക്കുമാത്രമേ ഞങ്ങളെ സംസാരത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ.

ആ ദമ്പതികള്‍ പ്രാര്‍ത്ഥനയും, പൂജയും, ധ്യാനവുമായി മണിക്കൂറുകള്‍ തന്നെ അവരുടെ പ്രാര്‍ത്ഥനാ മുറിയില്‍ ചിലവഴിച്ചു. ധ്യാനസമയത്ത് പല ദേവീദേവന്മാരുടെയും ദര്‍ശനം അവര്‍ക്കു ലഭിച്ചു. അവര്‍ പാവങ്ങള്‍ക്കും വിശന്നുവലഞ്ഞു വരുന്നവര്‍ക്കും ഭക്ഷണം നല്കി. അവര്‍ ദേവിയോട് അവിടുത്തെ കൃപമാത്രമാണ് ആവശ്യപ്പെട്ടത്. മുക്തിക്കുവേണ്ടി ദുര്‍ഗ്ഗാദേവിയോടു സദാസമയവും അവര്‍ പ്രാര്‍ത്ഥിച്ചു. അനാവശ്യകാര്യങ്ങള്‍ക്കായി അവര്‍ സമയം വെറുതെ കളഞ്ഞില്ല. ആത്മാര്‍ത്ഥവും മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്നതുമായ പ്രാര്‍ത്ഥന അവരുടെ ഉള്ളില്‍ സദാ ഉണ്ടായിരുന്നു.

അവരുടെ ഗൃഹത്തില്‍ എന്നും അന്നദാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആരു വന്നാലും അവര്‍ക്ക് സമൃദ്ധമായി ഭക്ഷണം നല്കിയിരുന്നു. അവരുടെ ആദര്‍ശം അതായിരുന്നു. അതിഥിപൂജയാണ് ഈശ്വരപൂജ അതായത് അതിഥികളെ സല്‍ക്കരിക്കുന്നത് തന്നെയാണ് ഈശ്വരപൂജ. എത്ര ഉന്നതമായ ചിന്താഗതിയാണത്.! എത്ര അനുഗൃഹീതമായ ജീവിതം. അതിഥികളെ സല്‍ക്കരിക്കുന്നത് തന്നെയായിരുന്നു അവരുടെ ജീവിതവ്രതം. അവര്‍ പുണ്യദിവസങ്ങളില്‍ ഉപവാസവും, മൗനവും ആചരിക്കാറുണ്ട്. ഈ പ്രവൃത്തിയുടെയെല്ലാം ലക്ഷ്യം ഈശ്വരസാക്ഷാത്കാരമായിരുന്നു.

ധാര്‍മ്മികജീവിതം നയിച്ചുകൊണ്ട് അവര്‍ ഈശ്വരനെ ദര്‍ശിക്കാനായി ക്ഷമയോടെ കാത്തിരുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ വരുമ്പോഴും പരിശുദ്ധിയുടെയും തപോനിഷ്ഠയുടെയും വഴിയില്‍ നിന്നും അവര്‍ മാറിപ്പോയില്ല. ഉടനെ തന്നെ ഈശ്വരന്റെ കൃപ അവരില്‍ വര്‍ഷിക്കാനുള്ള സമയമായി.

ഒരു ദിവസം ഒരു വൃദ്ധനായ സന്യാസി മംഗലാപുരത്തുള്ള അവരുടെ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ മുഖം ആത്മീയതേജസ്സുകൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. വിനയത്തോടും ബഹുമാനത്തോടും കൂടി അവര്‍ അദ്ദേഹത്തെ പാരമ്പര്യസമ്പ്രദായത്തില്‍ തന്നെ സ്വീകരിച്ചു. പാദപൂജ ചെയ്തു. ഒരു പീഠത്തില്‍ ഇരുത്തി സുഖമായി സല്‍ക്കരിച്ചു. അവരുടെ അതിഥിസല്‍ക്കാരം കണ്ട് സന്തുഷ്ടനായ ആ സന്യാസി ഒരു ദേവദൂതനെപ്പോലെ ഒരു സന്ദേശം അവര്‍ക്കായി നല്‍കി.

നിങ്ങള്‍ ഇത്രയും കാലം ആദിപരാശക്തിയെ ആരാധിച്ചു കൊ

ണ്ടിരിക്കുകയാണല്ലോ? ആ ആദിപരാശക്തി നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് നിങ്ങളുടെ അഞ്ചാമത്തെ സന്തതിയായി ഈ ഗൃഹത്തില്‍ അവതരിക്കാന്‍ പോകുന്നു. ഈ അവതാരത്തില്‍ അവിടുന്ന് ഗൃഹാസ്ഥാശ്രമധര്‍മ്മം ഉദ്ധരിക്കുക എന്ന മുന്‍കൂട്ടി നിശ്ചയിച്ച ദിവ്യമായ കര്‍ത്തവ്യം നിറവേറ്റും. ഭൂമിദേവിയുടെയും, സ്വാമി വിവേകാനന്ദന്റെയും പ്രാര്‍ത്ഥനപ്രകാരമാണ് ഈ അവതാരം. വിശ്വത്തിന്റെയും, വിശിഷ്യാ ഭാരതത്തിന്റെയും ഉദ്ധാരണത്തിനായി അവര്‍ അമ്മയോട് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചിരുന്നു.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.